.

.

Wednesday, November 30, 2011

പഴശ്ശിപാര്‍ക്കും കുടീരവും അവഗണനയില്‍

 മാനന്തവാടി: നാടൊട്ടുക്കും വീരകേരള വര്‍മ പഴശ്ശിരാജാവിന്റെ 206-ാം ചരമവാര്‍ഷികം ബുധനാഴ്ച ആചരിക്കുമ്പോഴും അവഗണനയുടെ വക്കിലാണ് പഴശ്ശിപാര്‍ക്കും പഴശ്ശികുടീരവും. ടൂറിസംമേഖലയ്ക്ക് അനന്തസാധ്യതകള്‍ നല്‍കുന്ന ഈ രണ്ടു കേന്ദ്രങ്ങളെയും അധികൃതര്‍ പാടെ മറന്ന മട്ടിലാണ്.

കാടുകയറി മൂടിയ നിലയിലാണ് പഴശ്ശിപാര്‍ക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ സഞ്ചാരികളും എത്താറില്ല. വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ഇപ്പോള്‍ പഴശ്ശിപാര്‍ക്ക് സന്ദര്‍ശിക്കുന്നത്. നാലേക്കറിലധികം വരുന്ന പാര്‍ക്ക് പലവിധ ഔഷധസസ്യങ്ങളാലും അക്കേഷ്യ, മുക്കാളി തുടങ്ങി നാനൂറ്റിഎണ്‍പതോളം വരുന്ന മരങ്ങളാലും നിബിഡമാണ്. മൂന്നുവശവും കബനിനദിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഒരുവശത്തുകൂടെ ഹൈവേ കടന്നുപോകുന്നു. പാര്‍ക്കിനെ അധികൃതരും മറന്നിരിക്കുകയാണ്.

ഡി.ടി.പി.സി.യുടെ മൂന്ന് ജീവനക്കാരും കുടുംബശ്രീ ക്ലീന്‍ ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ജോലിചെയ്യുന്ന മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുമാണ് ഇപ്പോള്‍ പാര്‍ക്ക് സംരക്ഷിക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞ ഓഫീസും പൊട്ടിപ്പൊളിഞ്ഞ വയറിങ്ങും കാടുകയറിയ പ്രവേശനകവാടവും പാര്‍ക്കിന്റെ ദൈന്യതയാണ് വിളിച്ചോതുന്നത്. ഇപ്പോള്‍ ജോലിചെയ്യുന്ന ആറ് ജീവനക്കാരുടെ സ്വന്തം താല്പര്യത്താലാണ് പാര്‍ക്ക് ഇങ്ങനെയെങ്കിലും പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് ഇരിപ്പിടസൗകര്യമോ കുടിവെള്ളമോ ലഭ്യമല്ല. കുട്ടികളുടെ പാര്‍ക്ക് അക്വേറിയം മുതലായവ വികസിപ്പിച്ചെടുത്താല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സാധിക്കും. ആളനക്കമില്ലാത്തതിനാല്‍ പാര്‍ക്ക് ഇന്ന് വവ്വാലുകളുടെ ആവാസകേന്ദ്രമായിരിക്കുകയാണ്.

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിലാണ് പഴശ്ശികുടീരം. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങള്‍ പഴശ്ശികുടീരത്തിലും അതിനോടനുബന്ധിച്ച് നടത്തുന്ന മ്യൂസിയത്തിലും ഉണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ തുലോം കുറവാണ്.

പഴശ്ശികുടീരത്തിന് ചുറ്റുമായുള്ള ഭിത്തിയില്‍ ആലേഖനംചെയ്തിട്ടുള്ള ടെറാക്കോട്ട ചിത്രങ്ങള്‍ പഴശ്ശി സമരചരിത്രത്തെക്കുറിച്ചും നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചും വൈദേശികാധിപത്യത്തെപ്പറ്റിയും വ്യക്തമായ ചിത്രങ്ങള്‍ നല്‍കുന്നു. പഴശ്ശി സമരചരിത്രത്തെക്കുറിച്ചും ചരിത്രാതീതകാലം കോളനിവാഴ്ച, പെരുമാള്‍കാലം, സുല്‍ത്താന്‍ വാഴ്ചക്കാലം, വയനാട് ചരിത്രം ഇരുമ്പുയുഗം, ചേരനാണയങ്ങള്‍, ടിപ്പുസുല്‍ത്താന്റെ നാണയങ്ങള്‍, കണ്ണൂര്‍ ആലിരാജാവിന്റെ നാണയങ്ങള്‍ തുടങ്ങി വൈവിധ്യമേറിയ അറിവുകളാണ് മ്യൂസിയം നല്‍കുന്നത്. ഇത് ചരിത്രാന്വേഷികള്‍ക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും ഏറെ സഹായകമാണ്. മ്യൂസിയം ആദിവാസികളുടെ ജീവിതത്തെക്കുറിച്ചും അവരുടെ പാരമ്പര്യ ഉപകരണങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നു. മ്യൂസിയത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഉതകുന്ന രീതിയില്‍ ഒരു സെമിനാര്‍ ഹാള്‍ നിര്‍മിച്ച് കൂടുതല്‍ ഫലവത്താക്കാന്‍ സാധിക്കുമെങ്കിലും അധികൃതര്‍ ഇതിനൊന്നും തയ്യാറാവുന്നില്ല.

ജീവനക്കാരുടെ അഭാവമാണ് പഴശ്ശി കുടീരത്തിന്റെ പ്രധാനപ്രശ്‌നം. മൂന്ന് സ്ഥിരം ജീവനക്കാരും മൂന്ന് താത്കാലിക ജീവനക്കാരുമാണ് ഇവിടെ ജോലിചെയ്യുന്നത്. കാര്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കുടീരം കാടു കയറി മൂടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കുടീരം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങള്‍ ഇല്ല. പഴശ്ശി മ്യൂസിയം തുറന്നിട്ട് ബുധനാഴ്ച ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ സഞ്ചാരികളില്‍ നിന്നും ടിക്കറ്റ് ഈടാക്കിയിട്ടില്ല. ഒരു ചെറിയ തുക വകയിരുത്തിയാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായകമാവും.

പഴശ്ശി കുടീരത്തിന് മാത്രമായി പ്രവേശനകവാടമില്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നു. കുടീരത്തിന് സമീപമുള്ള ജില്ലാ മെഡിക്കല്‍ ഓഫീസിലും കുടീരത്തിനുമായി ഒരു പ്രവേശന കവാടമാണുള്ളത്. വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കാന്‍, പ്രവേശന സമയം കഴിഞ്ഞാല്‍ എന്നും അടച്ചിടാന്‍ പര്യാപ്തമായ ഒരു പ്രവേശന കവാടം ആവശ്യമാണ്. ദിനംപ്രതി ആയിരത്തോളം സഞ്ചാരികളാണ് പഴശ്ശി കുടീരത്തില്‍ എത്താറുള്ളത്. വാഹനപാര്‍ക്കിങ്ങിന് കൃത്യമായ സ്ഥലമില്ല. ഇടുങ്ങിയ ആസ്​പത്രിറോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.

വിനോദസഞ്ചാരികളും ചരിത്രാന്വേഷികളും ശ്രദ്ധിക്കത്തക്ക രീതിയില്‍ പോസ്റ്റോഫീസിന് സമീപത്തായി വലിയ ഒരു പ്രവേശനകവാടം സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Posted on: 30 Nov 2011 Mathrubhumi wayanad News.    

Tuesday, November 29, 2011

കാലാവസ്ഥ ഉച്ചകോടി തുടങ്ങി

ഐക്യരാഷ്ട്ര സഭയുടെ 17-ാമത് കാലാവസ്ഥ ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബിനില്‍ തുടങ്ങി. 12 ദിവസം നീളുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ജേക്കബ് സുമയും ചാഡ് പ്രസിഡന്റ് ഇദ്രിസ് ദേബി ഇറ്റനോയും മുഖ്യാതിഥികളായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് 10, 000 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ഹരിതഫണ്ട് സംബന്ധിച്ച് ഈ ഉച്ചകോടിയില്‍ തീരുമാനമുണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ലോകം.
കഴിഞ്ഞ വര്‍ഷം നടന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടി നിരാശ അവശേഷിപ്പിച്ചാണ് പിരിഞ്ഞത്.

Manoramaonline >> Environment >> News

Monday, November 28, 2011

കാക്കത്തുരുത്തിക്ക് ഊരുകാവല്‍

നാടിന്റെ കരയിടിയുന്നത് നോക്കിനില്‍ക്കാനാവാതെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒന്നിച്ചപ്പോള്‍ അത് ജനകീയ പ്രതിരോധത്തിനു തുടക്കമാകുകയാകുയായിരുന്നു. മണല്‍മാഫിയയുടെ ലാഭക്കൈകള്‍ നിയന്ത്രണമൊന്നുമില്ലാതെ മണല്‍ കോരിയെടുക്കാന്‍ തുടങ്ങിയതോടെ നാശം ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി -വെടിമാട് ദ്വീപിന് ഇപ്പോള്‍ ഇവിടുത്തെ ചെറുപ്പക്കാരുടെ സംരക്ഷണ വലയമാണുള്ളത്. പക്ഷേ ഇൌ സംരക്ഷണത്തെ രാഷ്ട്രീയപിന്‍ബലത്തോടെ തകര്‍ക്കാനുള്ള മണല്‍മാഫിയയുടെ ശ്രമം വിജയിച്ചാല്‍ ദേശാടന പക്ഷി സങ്കേതമായ ദ്വീപ് എന്നെന്നേക്കുമായി പുഴയില്‍ മറയും.
വളപട്ടണം- പറശ്ശിനിക്കടവ് പുഴയ്ക്കു നടുവെയുള്ള പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ദ്വീപാണ് കാക്കത്തുരുത്തി- വെടിമാട്. സംസ്ഥാന വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിട്ട് കണ്ടല്‍ച്ചെടി വച്ചുപിടിപ്പിച്ച ദ്വീപിലെ കോടിക്കണക്കിനു രൂപ വിലവരുന്ന മണല്‍നിക്ഷേപം അടുത്തിടെയാണ് മാഫിയയുടെ കണ്ണില്‍പ്പെട്ടത്. തൊട്ടടുത്തുള്ള അംഗീകൃത കടവിന്റെ മറവില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് രാത്രിയുടെ മറവില്‍ ഇവിടെ നിന്ന് മണല്‍ കോരിക്കൊണ്ടുപോകുന്നത്. തീരദേശ പരിപാലന നിയമപരിധിയില്‍ വരുന്ന ദ്വീപിന് സംരക്ഷണം നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നുമില്ല.
ഇൌ ദ്വീപിനെ മണല്‍മാഫിയ എങ്ങനെ കോരിത്തിന്നുന്നു എന്നു കാണണമെങ്കില്‍ ഒരു തോണിയില്‍ ദ്വീപിനെ വലയം വച്ചാല്‍ മതി. പുതിയതെരു- മയ്യില്‍ റൂട്ടില്‍ കാക്കാത്തുരുത്തി സ്റ്റോറ്റിപ്പില്‍ നിന്ന് നൂറു മീറ്റര്‍ അകലെയാണ് വെടിമാട് ദ്വീപ്. റോഡ് ചെന്നവസാനിക്കുന്നിടത്തു നിന്ന് കാണുമ്പോള്‍ മണല്‍കൊള്ളയുടെ ലക്ഷണമൊന്നുമുണ്ടാകില്ല. എന്നാല്‍ ദ്വീപിന്റെ മറുകരയിലാണ് കൊള്ള മുഴുവനും നടക്കുന്നത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും കാണാന്‍ സാധിക്കുകയില്ല. മറുകരയിലെത്താന്‍ തോണി തന്നെയാണ് ആശ്രയം. മണല്‍കൊള്ള കാണാന്‍ ആരും തോണിയെടുത്ത് എത്തുകയില്ലെന്ന് മാഫിയ സംഘത്തിനറിയാം. അതുതന്നെയാണ് അവരുടെ വിജയവും. മണല്‍കൊള്ള സംബന്ധിച്ചു സംസാരിച്ചപ്പോള്‍, ഒരു തവണപോലും ഇൌ ഭാഗത്തേക്കു പോയിട്ടില്ലെന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സമ്മതിക്കുകയുണ്ടായി.

ഒരു തോണിയാത്ര സത്യം പറയും

ഒരുകാലത്ത് നാട്ടുകാര്‍ പൊക്കാളികൃഷി നടത്തിയിരുന്ന സ്ഥലമായിരുന്നു ഇൌ ദ്വീപ്. പിന്നീട് കൃഷി ഉപേക്ഷിച്ചപ്പോള്‍ ദ്വീപിലേക്ക് ആരും പ്രവേശിക്കാതെയായി. വനംവകുപ്പ് കണ്ടല്‍വനവല്‍ക്കരണം തുടങ്ങിയപ്പോള്‍ ഏറ്റവുമധികം കണ്ടല്‍ ചെടികള്‍ നട്ട സ്ഥലമായിരുന്നു ഇത്. ധാരാളം ദേശാടനപക്ഷികള്‍ പ്രജനനത്തിനായി എത്തുന്ന സ്ഥലം കൂടിയായിരുന്നു ഇത്.
ദ്വീപിലെ മുകള്‍ മണ്ണ് മാറ്റിയാല്‍ അടിഭാഗത്ത് മണല്‍ശേഖരമാണ്. അധികം അധ്വാനിക്കാതെ മണല്‍വാരാമെന്നതിനാല്‍ രാത്രിയില്‍ അന്യസംസ്ഥാനത്തൊഴിലാളികളെ കൊണ്ടുവന്ന് കോരുവല ഉപയോഗിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന മണലാണ് എന്നും കൊണ്ടുപോകുന്നത്. മണല്‍മാഫിയയുടെ നീരാളിക്കൈകളുടെ ശക്തിയറിയാന്‍ ഇൌ ദ്വീപുചുറ്റുമൊന്ന് വലയം വച്ചാല്‍ ആരും ഞെട്ടിപ്പോകും. കണ്ടല്‍ ചെടികളെല്ലാം പിഴുതുമാറ്റിയാണ് രണ്ടാള്‍ ആഴത്തില്‍ മണല്‍ വാരികൊണ്ടുപോയിരിക്കുന്നത്. സമീപത്തുള്ള ചെറുപ്പക്കാര്‍ ഇൌ കൊള്ളയടിയെ എതിര്‍ത്തപ്പോള്‍ രാഷ്ട്രീയ ബലത്താല്‍ അവരെ ഒരുകൂട്ടം ഒതുക്കുകയായിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ സഹകരണത്തോടെ ജനകീയ സമിതി രൂപീകരിച്ചത്. ആരംഭന്‍ ഹൌസില്‍ എ. വിജയന്‍ ചെയര്‍മാനും കെ.കെ.രതീശന്‍ ജനറല്‍ കണ്‍വീനറും തെക്കന്‍ സുനില്‍കുമാര്‍ രക്ഷാധികാരിയുമായുള്ള ജനകീയ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് മണല്‍തോണികള്‍ പൊലീസ് പിടികൂടി. മയ്യില്‍ പൊലീസിന്റെ ശക്തമായ ഇടപെടലാണ് മണല്‍മാഫിയയെ ചെറുക്കാന്‍ ജനകീയ സമിതി പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കുന്നത്.
മണല്‍കൊള്ള തടയാന്‍ ജനകീയ സമിതി പ്രവര്‍ത്തകര്‍ എന്നും രാത്രി തോണിയെടുത്ത് ദ്വീപിനു കാവലിരിക്കുകയാണ്. പൊലീസ് സഹായത്തോടെ പരിസ്ഥിതി ചെക്ക്പോസ്റ്റ് സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് തെക്കന്‍ സുനില്‍കുമാര്‍ പറഞ്ഞു.
തീരദേശ പരിപാലന നിയമമനുസരിച്ച് സ്വാഭാവിക വേലിയിറക്കത്തിന് വെള്ളമെത്തുന്നതിന്റെ നൂറ് മീറ്റര്‍ അകലെ നിന്നു മാത്രമേ മണല്‍ വാരാന്‍ പറ്റുകയുള്ളൂ. മണല്‍ വാരേണ്ട സ്ഥലം പഞ്ചായത്ത് അടയാളപ്പെടുത്തികൊടുക്കുകയും വേണം. എന്നാല്‍ പഞ്ചായത്ത് അടയാളപ്പെടുത്തി കുറ്റിയടിച്ചിട്ടുണ്ടെങ്കിലും അതൊന്നും മണല്‍മാഫിയ കാണാറില്ല. നാട്ടുകാര്‍ പലതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ഇവിടുത്തുകാരനായ കെ.കെ. രതീശന്‍ പറയുന്നത്.
എന്നാല്‍ ജനകീയ സമിതി പ്രവര്‍ത്തകരുടെ യഥാര്‍ഥ ലക്ഷ്യം ദ്വീപ് സംരക്ഷിക്കുകയല്ല, മണല്‍വാരാനുള്ള ലൈസന്‍സ് നേടിയെടുക്കുകയാണെന്നാണ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മേമി പറയുന്നത്. കാക്കതുരുത്തില്‍ മണല്‍കൊള്ള തടയാന്‍ പഞ്ചായത്ത് നടപടി എടുത്തെന്നും ഇപ്പോള്‍ മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം മറ്റുപലതുമാണെന്നാണ് അദ്ദേഹം  പറഞ്ഞത്.
പക്ഷേ ഒരു തവണ ഇൌ ദ്വീപിനു ചുറ്റും തോണിയാത്ര നടത്തിയാല്‍  സത്യം മനസ്സിലാകും- നാറാത്ത് പഞ്ചായത്തിന് ഇവിടെ മണല്‍കൊള്ള തടയാന്‍ എത്ര താല്‍പര്യമുണ്ടെന്നറിയാന്‍. ദ്വീപിന്റെ പടിഞ്ഞാറുഭാഗത്തെ കരയിലെ വന്‍കുഴികള്‍ ഇതിനു സത്യം പറയും.

Manoramaonline >> Environment >> Green Heroes

കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിച്ച് പ്രതിഷേധം

ചെറുവണ്ണൂര്‍ മധുരബസാറില്‍ കണ്ടല്‍ക്കാടുകളില്‍ മെര്‍ക്കുറി ഉപയോഗിച്ചതിനെതിരെ കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിച്ചു പ്രതിഷേധം. ഫ്രന്‍ഡ്സ് മധുര ബസാര്‍ പ്രവര്‍ത്തകരാണ് ചാലിയാര്‍ തീരത്തെ സംരക്ഷിത വനമേഖലയില്‍ നൂറോളം കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിച്ചത്. പ്രകൃതിയുടെ കാവലാളായ കണ്ടലുകള്‍ നശിപ്പിക്കരുതെന്ന സന്ദേശവുമായി യുവാക്കള്‍ നടത്തിയ പ്രതിഷേധം പരിസ്ഥിതിയ്ക്ക് മുതല്‍ക്കൂട്ടായി.

വനം വകുപ്പ് അധികൃതരുടെ സഹകരണത്തോടെ നടന്ന നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണേഷ് പന്നിയത്ത്, സുരേഷ് പാലക്കല്‍, കെ.പി. ഷാജി, കൊമ്മടത്ത് സതീഷ്ബാബു, ടി. അബ്ദുറഹിമാന്‍, കെ. ദിനേശ്, പി. ജംഷി, കെ.ടി. ഷൌക്കത്തലി, ബിനീഷ് തോട്ടുങ്ങല്‍, കെ. പ്രവീണ്‍, എം. സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചാലിയാര്‍ തീരത്തെ കണ്ടല്‍ക്കാടുകളില്‍ മാരക വിഷമായ മെര്‍ക്കുറി പ്രയോഗിക്കുന്നത് മെട്രോ മനോരമയാണ് പുറത്തുകൊണ്ടു വന്നത്. ഇതോടെ നാട്ടുകാര്‍ കണ്ടല്‍ സംരക്ഷണ സമിതി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മെര്‍ക്കുറി ഉപയോഗിച്ച് കണ്ടലുകള്‍ നശിപ്പിച്ച നെല്ലോളി പടന്നയിലാണ് യുവാക്കളുടെ നേതൃത്വത്തില്‍ പുതിയ തൈകള്‍ നട്ടത്. രണ്ടാഴ്ച മുന്‍പ് പുഴയോരത്ത് കളിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കണ്ടല്‍ മരങ്ങളില്‍ മെര്‍ക്കുറി കണ്ടത്. കാര്യമറിയാതെ കുട്ടികള്‍ ഇവ ശേഖരിച്ച് സ്കൂളിലെത്തിക്കുകയുണ്ടായി.

ഫറോക്ക് ഗവ.ഗണപത് സ്കൂളിലെ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ലോഹം മെര്‍ക്കുറിയാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം മെട്രോ മനോരമയിലൂടെ പുറത്തു വന്നതോടെ സംഭവത്തില്‍ വനം വകുപ്പ് കേസെടുക്കുകയും ഡിഎംഒ റിപ്പോര്‍ട്ട് ആവശ്യപ്പടുകയും ചെയ്തിരുന്നു.

Manoramaonline 28.11.2011 Environment >> News

Sunday, November 27, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്​പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്​പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.

അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.

1886-ലെ പെരിയാര്‍ പാട്ടക്കരാറും 1970-ലെ പുതുക്കിയ കരാറും


The Periyar Lease Deed Of 1886

This Indenture made the twentyninth day of October one thousand eight hundred and eightysix (corresponding with the fourteenth day of Tulam 1062 of the Malabar Era) BETWEEN THE GOVERNMENT OF HIS HIGHNESS THE MAHARAJA OF TRAVANCORE ( hereinafter called the Lessor) of the one part and THE RIGHT HONORABLE THE SECRETARY OF STATE FOR INDIA IN COUNCIL of the other part WITNESSETH that in consideration of the rents hereinafter reserved and of the covenants by the said Secretary of State for India in Council hereinafter contained the Lessor doth hereby demise and grant unto the said Secretary of State for India in Council his successors and designs (all of whom are intended to be included in and to be referred to by the expression 'the Lessee' hereinafter used). First. All that tract of land part of the Territory of Travancore situated on or near the Periaur River bounded on all sides by a Contour Line one hundred and fiftyfive feet above the deepest point of the bed of the said Periaur River at the site of the dam to be constructed there and shown in the map or plan hereunto annexed and therein coloured blue and contains eight thousand acres or thereabouts. Secondly. All such land in immediate vicinity of the tract of land above mentioned and not exceeding the whole in extent one hundred acres as may be required by the Lessee for the execution and preservation of the irrigation works to be executed by the Lessee within the said tract of land first above mentioned and which said works are commonly called or known as the 'Periaur Project'. Thirdly. Full right power and liberty to construct make and carry out on any part of the said lands hereinbefore demised and to use exclusively when constructed made and carried out by the Lessee all such irrigation works and other works ancillary thereto as the Lessee shall think fit for all purposes or any purpose connected with the said Periaur Project or with the use exercise or enjoyment of the lands rights liberties and powers hereby demised and granted or any of them. Fourthly. All waters flowing into through over or from the said tract of land firstly hereinbefore demised.

Fifthly. All timber and other trees woods underwoods and saplings which now are or shall during the continuance of this demise be growing or standing upon any of the said demised lands with liberty to the Lessee to fell grub up and use free of all chage for the same all such of the said timber and other trees woods underwoods and saplings as shall be required in or about the construction or maintenance of or otherwise for all or any of the purposes of the said works or any of them or'in connection therewith Provided always that the Lessee shall not be responsible for the destruction of or for any damage done to any others of the said timber or other trees woods underwoods or saplings for the time being growing or standing upon any of the said demised lands by or through the construction or maintenance of the said works or any of them. Sixthly. The right of fishing in over and upon such waters tanks and ponds as now are or shall during the term hereby granted be upon or within any of the said demised lands. Seventhly. Free way leave and right and liberty of way and passage in manner hereinafter mentioned through and over the lands of the Lessor and liberty for the Lessee his officers agents servants and workemen to enter upon and to make lay and repair such one and not more than one main or waggon way from any point on the boundary line between British Territory in India and the Territory of Travancore to any part of the said demised lands, in the usual manner by digging the soil and levelling the ground and making gutters through and over the lands of the Lessor between such point and the said demised lands for leading and carrying with horses and other cattle waggons carts and other carriages over and along the said waggon way unto and towards the said demised lands all materials required for all or any of the said works and other materials matters and things whatsoever to and from any of the said demised lands and Liberty for the Lessee his officers agents servants and workmen as occasion shall require to lay and fix wood timber earth stones gravel and other materials in and upon the lands of the Lessor and to cut dig and make trenches and water courses for the purpose of keeping the said waggon way as for repairing and upholding the same whenever there shall be occasion and liberty for the Lessee his officers agents servants and workmen to go pass and repass along the said waggonway either on foot or with horses and other cattle waggons carts or other carriages unto and from the said demised lands and alt other liberties and appurtenances necessary or convenient for making laying altering repairing using or removing the said waggon way or any part thereof the Lessee making reasonable compensation unto the Lessor and the tenants or occupiers for all damage occasioned by or in the exercise of the said liberties to the lands belonging to him or them except those actually taken and used for the line of the said waggon way. Except nevertheless out of this demise all sovereign rights of the Lessor in and to the said demised lands or any of them other than the rights liberties and powers herein-after particularly mentioned and expressed to be hereby demised and except all minerals and precious stones whatsoever in and under the said lands hereby demised or any of them other than earth rubble stone and lime required for the said works or any of them together with liberty for the Lessee to erect build and set up alter maintain and use upon or within the lands hereby demised such houses and other buildings and to take free of all charge for the same all such earth rubble stone and lime therefrom as shall be necessary or proper for effectually or conveniently making and maintaining the said several works and generally to do all such things whatsoever in or upon the hereby demised lands as shall be necessary or expedient for the construction and repair of the said irrigation and accommodation works and for any of the purposes of these presents to have and to hold the premises hereinbefore expressed to be hereby demised and granted unto the Lessee from the first day of January one thousand eight hundred and eightysix for the term of nine hundred and ninetynine years yielding and paying therefor by the same being deducted from the tribute from time to time payable by the Lessor to the Government of India or Madras the yearly rent of forty thousand rupees of British India commencing from the day on which the waters of the said Periaur River now flowing into the said territory of Travancore shall by means of the said works be diverted and shall flow into British territory the first of such payments to be made at the expiration of twelve calendar months from such last mentioned date and yielding and paying from the date from which the said yearly rent of forty thosuand rupees of British India shall become payable and over and above the same the further yearly rent (hereinafter called acreage rent) after the rate of five rupees of British India currency every acre and so in proportion for a less quantity of the lands hereby demised and granted which on the completion of the said works shall be found on measurement to be included within the said cotourline in excess of the said area of eight thousand acres the first of such payments of acreage rent to be made at the time and place when and where the said yearly rent become payable herein before provided and the Lessee doth hereby covenant with the Lessor that the Lessee will pay to the Lessor the several rents herein before reserved at the times hereinbefore appointed by allowing the same to be deducted from the Tribute from time to time payable by the Lessor as aforesaid and will at the expiration or sooner determination of the said term peaceably deliver up to the Lessor all the said premises hereby demised in such state and condition as shall be consistent with a due regard to the provisions of this lease and in particular will within two years afte the expiration or determination of the said term clear from the said lands hereby demised all machinery and plant in or about the same or any part thereof or shall at the option of the Lessee abandon all claim to such machinery and plant or to such part or parts thereof as the Lessee shall think fit provided always and it is hereby agreed and declared that it shall be lawful for the Lessee at any time before the expiration of the said term to surrender and yield up all the demised premises to the Lessor in which case and immediately upon such surrender the rents hereby reserved shall cease provided always and these presents are of this express condition that if and whenever there shall be a breach of any of the covenants and agreements by the Lessee herein contained the Lessor may re-enter upon any part of the said premises in the name of the whole and thereupon the said term of nine hundred and ninetynine years shall absolutely determine without prejudice nevertheless to the recovery of any rent or money then payable or to the liability of the Lessee to perform and to the right of the Lessor to enforce the performance and observance of every or any covenant or stipulation herein contained and which ought to be performed or observed after the expiration of the said term in case the same had expired by effluxion of time and the Lessor doth hereby covenant with the Lessee that the Lessee paying the rents hereinbefore reserved in manner aforesaid and performing and observing all the convenants and agreements by the Lessee herein contained may quietly hold and enjoy all the lands rights and premises hereinbefore demised and granted during the said term be required for any machinery or plant for two years after the expiration or determination of the said term without any interruption or disturbance by the Lessor or any person claiming through or in trust for the Lessor and that if the Lessee shall be desirous of taking a renewed lease of the said premises for the further term of nine hundred and ninetynine years from the expiration of the term hereby granted and of such desire shall prior to the expiration of the said last mentioned term given to the Lessor six calendar months previous notice in writing signed by any Secretary to the Government of Madras and shall pay the rents hereby reserved and perform and observe the several covenants and agreements herein contained and on the part of the Lessee to be observed and performed up to the expiration of the said term hereby granted the Lessor will upon the request and at the expense of the Lessee forth-with execute and delivery to the Lessee a renewed lease of the said premises for the further term of nine hundred and nintey nine years at the same yearly and acreage rents and under and subject to the same covenants provisions and agreements to including this present covenants as are herein contained, if and whenever any dispute or question shall arise between the Lessor and Lessee touching these presents of anything herein contained or the construction thereof or the rights duties or liabilities of either party in relation to the premises the matter in difference shall be referred to two arbitrators or their umpire pursuant to and so as with regards to the Male and consequence of the reference and in all other respects to conform to the provisions in that behalf of the Code of Civil Procedure 1882 fo the Legislative Council of India or any then subsisting statutory modification thereof. IN WITNESS where of Vembankam Ramiengar Esq., C.S.I., Dewan of His Highness the Maharajah of Travancore by order and direction of the Government of His Highness the said Maharajah and John Child Hannyngton Esquire, Resident of Travancore and Cochin by order and direction of the Right Honorable the Governor in Council of Fort St. George acting for and on behalf of the Right Honorable the Secretary of State for India in Council have hereunto set their respective hands and seals the day and year first above written.

Signed sealed and delivered by the above named Vembankam Ramiengar in the presence of
J. H. PRINCE ,
Acting Head Sirear Vakil,
Travancore Government.

Signed sealed and delivered by the above named John Child Hannyngton in the presence of
K.K. KARUNLA J. C. HANNYNGTON
Maramut Secretary,
Travoncore Sircar.

J. H. PRINCE
Acting Head Sircar Vakil,
Travancore Government.

This Agreement is executed on this the twentyninth day of May One thousand nine hundred and seventy BETWEEN the Governor of Kerala (hereinafter referred to as 'the Government of Kerala' which expression shall, where the context so admits, include his successors in office and assigns) of the one part and the Governor of Tamil Nadu (hereinafter referred to as 'the Government of Tamil Nadu' which expression shall, where the context so admits, include his successors in Office and assigns) of the other part.

WHEREAS by a lease deed executed on the twentyninth day of October One thousand eight hundred and eighty six (hereinafter referred to as 'the principal Deed') certain properties in the erstwhile State of Travancore were leased out to the Government of the erstwhile province of Madras in connection with the Periyar Irrigation Project subject to the terms, conditions and covenants therein contained;

WHEREAS the rights, liabilities and obligations of the parties under the principal Deed have devolved on the Government of Kerala and the Government of Tamil Nadu they being successors in interest;

WHEREAS the Government of Tamil Nadu have agreed to surrender to the Government of Kerala their rights of fishing in, over and upon the waters, tanks and ponds in the land comprised in the said lease hold and also to revise the conditions in the Principal Deed regarding the rate of acreage rent in the manner herein mentioned;

WHEREAS the parties hereto are desirous to amend the Principal Deed in order to give effect to this agreement;
AND WHEREAS These presents are supplemental to the Principal Deed;

NOW THESE PRESENTS WITNESS and the parties hereto mutually agree as follows :-

1.The principal deed shall be read and construed as if :-
(a)Clause 6 therein, namely;
'Sixthly the Right of Fishing in, over and upon such waters, tanks and ponds as now are or shall during the term hereby granted be upon or within any of the demised lands' is deleted;

(b)in Clause 7, for the word 'Seventhly' occurring at the beginning of the clause the word 'Sixthly' is substituted.

(c)In Clause 7, the words 'yielding and paying therefor by the same being deducted from the tribute from time to time payable by the lessor to the Government of India or Madras the yearly rent of forty thousand rupees of British India commencing from the day on which the waters of the said Periyar river now flowing into the said territory of Travancore shall by means of the said works be diverted and shall flow into British territory, the first of such payments to be made at the expiration of twelve calendar months from such last mentioned date and yielding and paying from the date from which the said yearly rent of forty thousand rupees of British India currency for every acre and so in proportion for a less quantity of the lands hereby demised and granted which on the completion of the said worsk shall be found on measurement to be included within the said contour line in excess of the said area of eight thousand acres the first of such payments of acreage rent to be made at the time and place when and where the said yearly rent shall become i payable as hereinbefore provided and the lessee doth hereby covenant with the lessor that the lessee will pay to the lessor the several rents herein before reseved at the times hereinbefore appointed by allowing the same to be deducted from the tribute from time to time payable by the lessor as aforesaid' shall be deleted and in their place the following words shall be substitued, namely - 'and the lessee doth hereby convenant with the lessor that the lessee will pay to the lessor yearly rent at the rate of Rs. 30 (Rupees thirty only) for every acre of the said lands demised and granted within the said contour line including the 8,000 acres referred to in clause one and the first of such payment of yearly rent be made at the expiration of twelve calendar months from the due date of payment in the year one thousand nine hundred and sixty nine as per the Principal Deed and the lessee doth hereby convenant with the lessor that the rent alone herein mentioned shall be subject to revision once in every thirty years from the twentyninth day of May one thousand nine hundred and seventy at such rate as may be mutually agreed upon and the lessee doth hereby convenant with the lessor that the lessee will pay to the lessor the yearly rent hereinbefore reserved or at such revised rent as the case may be.

(d)the words 'at the same yearly and acreage rent', occurring after the words 'will upon the request and at the expenses of the lessee forthwith execute and deliver to the lessee a renewed lease of the said premises for the further term of 999 years'; and before the words 'and under and subject to the same convenant provisions' shall be deleted.

2.The Government of Kerala agree to exercise the right of fishing in the lands demised under the Principal Deed without affecting in any way the irrigation and power rights of the Government of Tamil Nadu.

3.Save as varied as aforesaid the Principal Deed and all the conditions and convenants thereof shall remain in full force and effect.

In witness whereof Shri K.P. VISWANATHAN NAIR, Secretary to Government of Kerala, Water and Power Department for and on behald of the Governor of Kerala and Thiru K.S. SIVASUBRAHMANYAN, Secretary to Government of Tamil Nadu, Public Works Department for and on behalf of the Governmentof Tamil Nadu have hereunto set their hands the day and year first above written.

Singed by Shri K.P. VISWANATHAN NAIR, Secretary to Government of Kerala, Water and Power Department.

In the presence of witnesses:-1.R.GOPALASWAMY,
Secretary to Government of Kerala,
Public Works Department
2.P. SANKUNNI MENON
Secretary to Government of Kerala Law Department

Signed by Thiru K. S. SIVASUBRAHMANYAN, Secretary to Government of Tamil Nadu, Public Works Department.
In the presence of witnessess:-
1.THIRU R. RAMASUBRAMANIAN,
Secretary to the Government of Tamil Nadu
Law Department
2.THIRU G. JAS
Joint Secretary to the Government of Tamil Nadu
Public Works Department

(മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്ന്)
ശശിധരന്‍ മങ്കത്തില്‍ Mathrubhumi >> പുസ്തക പരിചയം

പുസ്തകം വാങ്ങാം

നടാം വൃശ്ചിക വാഴ

വൃശ്ചിക വാഴ നടാന്‍ സമയമായി. നേന്ത്രവാഴ ക്കൃഷിക്ക് പണ്ടുമുതലേ ഏറ്റവും നല്ല വിപണി ഓണക്കാലമാണ്. അതുകൊണ്ടു തന്നെ അടുത്ത ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ ഈ വൃശ്ചികത്തില്‍ ഓണ വാഴ നടാം.

വാഴ ഇലയായോ പഴമായോ കറിയായോ ഉപ്പേരിയായോ നമ്മുടെ മുന്നിലെത്തുന്നതിനാല്‍ സുസ്ഥിരമായ വിപണി വാഴ ഉത്പന്നങ്ങള്‍ക്കുണ്ട്. ജലസേചന സൗകര്യമുണ്ടെങ്കില്‍ 365 ദിവസവും വാഴക്കൃഷി നടത്താം.വിപണിമുന്നില്‍ക്കണ്ട് വൃശ്ചിക വാഴക്കൃഷി ചെയ്യുമ്പോള്‍ വിഷമയമില്ലാത്ത സുരക്ഷിത ഭക്ഷ്യഉത്പന്നങ്ങള്‍ വിളയിക്കുവാനുള്ള ശ്രമമാണ് നാം ഏറ്റെടുക്കേണ്ടത്.

തൈകള്‍ മുതല്‍ വിപണനം വരെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താവുന്നതാണ്. നടാനുള്ള വാഴക്കന്നുകള്‍ രോഗ-കീട ബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നും ശേഖരിക്കാം. വര്‍ധിച്ച ഉത്പാദനക്ഷമതയും ഒരേസമയം വിളവെടുക്കാന്‍ കഴിയുന്നതുമായ ടിഷ്യൂകള്‍ച്ചര്‍ വാഴ ത്തൈകളും നടാന്‍ ഉപയോഗിക്കാം.

കന്നു തിരഞ്ഞെടുക്കുകയാണെങ്കില്‍ മൂന്നുനാലു ദിവസം വെയിലില്‍ ഉണക്കി വൃത്തിയാക്കിയശേഷം ചാണകപ്പാലില്‍ മുക്കി പത്തുപതിനഞ്ചു ദിവസം തണലില്‍ ഉണക്കിയ ശേഷമേ നടാന്‍ ഉപയോഗിക്കാവൂ. നടുന്നതിനു തൊട്ടുമുമ്പ് രോഗങ്ങള്‍ വരാതിരിക്കാനായി സ്യൂഡോമൊണാസ് ഫ്ലുറിസെന്‍സ് എന്ന മിത്ര ബാക്ടീരിയ കള്‍ച്ചര്‍ ലായിനിയില്‍ അര മണിക്കൂര്‍ മുക്കി വെച്ചിട്ടു വേണം നടേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തിനു 20 ഗ്രാം സ്യൂഡോമൊണാസ് കള്‍ച്ചര്‍ ഇതിനായി ഉപയോഗിക്കാം.

കന്നുകള്‍ തയ്യാറാക്കുമ്പോള്‍ തന്നെ കുഴിയും എടുത്തു തുടങ്ങാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ആഴമുള്ള ഫലഭൂയിഷ്ഠമായ മണ്ണുമുള്ള സ്ഥലമാണ് വാഴ കൃഷിക്ക് അനുയോജ്യം. വാരങ്ങളിലും കൂനകളിലും കുഴികളിലും വാഴ നടാം. കുഴിയാണെങ്കില്‍ അരമീറ്റര്‍ വ്യാസം നല്‍കാം. മണ്ണുപരിശോധന നടത്തി വളപ്രയോഗം തീരുമാനിക്കാം. അമ്ലമണ്ണില്‍ അര കിലോ കുമ്മായമെങ്കിലും നടുന്നസ്ഥലത്ത് ഇട്ടുകൊടുക്കണം. കുഴിയില്‍ കുമ്മായമിട്ട് പത്തു ദിവസത്തിനുശേഷം ഒരു കുട്ട (10 കിലോ) ട്രൈക്കോ ഡെര്‍മ സന്നിവേശിപ്പിച്ച കംപോസ്റ്റ് /ചാണകപ്പൊടി, അരകിലോ വേപ്പിന്‍ പിണ്ണാക്ക്, 410 ഗ്രാം റോക്ക്, ഫോസ്‌ഫേറ്റ് എന്നിവ അടിവളമായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.

നട്ടതിനുശേഷമുള്ള വളപ്രയോഗം പലതവണകളായി നല്‍കുന്നതിനു ശ്രദ്ധിക്കുക.

കന്നുകള്‍ക്ക് അടിവളമിട്ട് ഒരു മാസം കഴിയുമ്പോള്‍ 110 ഗ്രാം യൂറിയ, 300 ഗ്രാം മസ്സൂറി, 160 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. പിന്നെ എല്ലാ മാസത്തിലും ഒരു തവണ വീതം 110 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ അഞ്ചുമാസം പ്രായം വരെ നല്‍കാം. കുലവന്നശേഷം 110 ഗ്രാം യൂറിയ, 210 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കുക.ടിഷ്യു വാഴക്കന്നാണെങ്കില്‍ വളപ്രയോഗത്തില്‍ വ്യത്യാസമുണ്ട്. അടിവളമായി ആവശ്യത്തിനു നേരത്തേ പറഞ്ഞ ജൈവവളത്തിനു പുറമെ 410 ഗ്രാം മസ്സൂറിഫോസും 100 ഗ്രാം പൊട്ടാഷും നല്‍കണം. തുടര്‍ന്നുള്ള അഞ്ചു മാസങ്ങളില്‍. ഓരോ മാസവും 65 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. കുലച്ച ശേഷം 100 ഗ്രാം യൂറിയ, 210 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. ടിഷ്യൂ കന്ന് നട്ട് ഒരു മാസം കഴിഞ്ഞുള്ള വള പ്രയോഗത്തോടൊപ്പം 310 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും നല്‍കണം.

ഈ വളങ്ങള്‍ക്കുപകരമായി വാഴത്തടത്തില്‍ പയറു വിതച്ച് പൂക്കുന്നതിന് തൊട്ടുമുമ്പ് പിഴുതുചേര്‍ത്ത് മണ്ണടിപ്പിച്ചു കൊടുക്കുന്നതോടൊപ്പം ഫോസ്‌ഫോബാക്ടര്‍, ബയോ, പൊട്ടാഷ് എന്നിവയുടെ കള്‍ച്ചറുകളും ചുവട്ടില്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നതായാല്‍ കൂടുതല്‍ മെച്ചമാണ്. പുളിപ്പിച്ച പിണ്ണാക്കും ദശഗവ്യവും മറ്റും ചേര്‍ക്കാം. ഒപ്പം വെര്‍മി വാഷ്, ചാണകലായനി എന്നിവയും മണ്ണില്‍ ചേര്‍ക്കുന്നതും നല്ല വളര്‍ച്ച ഉണ്ടാക്കുന്നതായി കര്‍ഷകര്‍ക്ക് അനുഭവമുണ്ട്.

വേനലില്‍ നന ഒഴിവാക്കരുത്. രണ്ടു ദിവസത്തിലൊരിക്കല്‍ നന്നായി നനയ്ക്കണം. ജലസേചന സൗകര്യമില്ലാത്തിടത്ത് ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിച്ച് കൃഷിചെയ്യാം.

രോഗ- കീടബാധകള്‍ക്കും ജൈവസമീപനം വ്യാപകമായിട്ടുണ്ട്. പിണ്ടിപ്പുഴു, മാണപ്പുഴു, എഫിഡുകള്‍, നിമറ്റോഡ് ഓലപ്പുഴു എന്നിവയാണ് വാഴയുടെ പ്രധാന കീടങ്ങള്‍. രോഗങ്ങളായി ഇല കരിച്ചില്‍, ഇല അഴുകല്‍, കുറുനാമ്പ് കൊക്കാന്‍ എന്നിവയാണ് പ്രധാനം.പിണ്ടിപ്പുഴു പ്രശ്‌നകാരിയായ കീടമാണ്. വാഴത്തോട്ടത്തിലെ ശുചിത്വം ഇതിന്റെ ആക്രമണം കുറയ്ക്കാനുള്ള മാര്‍ഗമാണ്. ഉണങ്ങിയ വാഴയിലകള്‍ അപ്പപ്പോള്‍ മുറിച്ചു മാറ്റുകയും നശിച്ച വാഴക്കന്നുകള്‍ തോട്ടത്തില്‍ നിന്ന് മാറ്റുകയും ചെയ്യുന്നതുവഴി പിണ്ടിപ്പുഴു ബാഹുല്യം കുറയ്ക്കാം.

വേപ്പണ്ണ 30 മില്ലിയും കുറച്ചു പൊടിമണ്ണും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുഴമ്പാക്കി തടയില്‍ പൂശുന്നതു മറ്റൊരു നിയന്ത്രണ മാര്‍ഗമാണ്. അഞ്ചുമാസ പ്രായമെത്തിക്കഴിഞ്ഞ വാഴക്കവിളുകളില്‍ വേപ്പ് അധിഷ്ഠിത കീടനാശിനി മാസത്തില്‍ ഒന്നെന്ന കണക്കില്‍ ഒഴിച്ചുകൊടുത്തും പിണ്ടിപ്പുഴു ബാധ നിയന്ത്രിക്കാം.

കുറുനാമ്പിനു പ്രതിവിധിയില്ല. രോഗമുള്ളവ കണ്ടാല്‍ ഉടന്‍ ആ വാഴ തോട്ടത്തില്‍നിന്നു തന്നെ എടുത്തു നശിപ്പിക്കുക.
 Mathrubhumi >> Karshikam (അഭിലാഷ് കരിമുളയ്ക്കല്‍)

Saturday, November 26, 2011

മങ്ങുന്ന കാഴ്ചകള്‍

എഴുതപ്പെടാത്ത വയനാടന്‍ ചരിത്രങ്ങള്‍ തലമുറകള്‍ക്ക് കണ്ടറിയാന്‍ ഒരുക്കിയ മ്യൂസിയവും 'പുരാവസ്തുവായി. ചരിത്രങ്ങളുടെ കലവറയായ എടക്കല്‍ മലനിരകളുടെ താഴ്വാരമായ അമ്പലവയലില്‍ 1996 ല്‍ പ്രവര്‍ത്തനമാരംഭിച്ച വയനാട് ഹെറിറ്റേജ് മ്യൂസിയം നാശത്തിന്റെ വക്കിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത അപൂര്‍വങ്ങളായ പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്.  നവീനശിലായുഗം മുതല്‍ 16 നൂറ്റാണ്ടു വരെയുള്ള ശില്‍പങ്ങളാണിവ. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിച്ചത്. ഒപ്പം മള്‍ട്ടിമീഡിയ തിയറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുമുണ്ട്. കെട്ടിട നിര്‍മാണത്തിലെ അപാകതമൂലം മഴക്കാലമായാല്‍ മ്യൂസിയം ചോര്‍ന്നൊലിക്കുകയാണ്.
സംസ്കൃതിയെ സംരക്ഷിക്കേണ്ട മ്യൂസിയത്തെ സംരക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഒന്നര പതിറ്റാണ്ടിലേറെ കടന്നു പോയിട്ടും മ്യൂസിയത്തിലേക്ക് സംരക്ഷിക്കപ്പെടേണ്ട ചരിത്രശേഷിപ്പുകള്‍ എത്തിക്കാന്‍ നടപടിയായില്ല. പലപ്പോഴായി ചരിത്ര സ്നേഹികളും, നാട്ടുകാരും മ്യൂസിയത്തില്‍ എത്തിച്ച കല്‍ക്കോടാലി, മണ്‍പാത്രങ്ങള്‍, ശില്‍പശകലങ്ങള്‍, ദാരു ശില്‍പങ്ങള്‍ എന്നിവ പഴയവസ്തുക്കളുടെ കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയിലാണ്. പുല്‍പള്ളി വിജയ ഹൈസ്കൂളില്‍ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളാണ് മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ളവയില്‍ ഏറെയും.
വീടുകളില്‍ അലക്കുകല്ലായും ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയ ശില്‍പങ്ങളാണ് ശേഖരിച്ചിരുന്നത്. ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വാദ്യങ്ങളും മറ്റ് ഉപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികളായിട്ടില്ല. 

പുരാവസ്തുക്കള്‍ കണ്ടെത്താന്‍ ഇനിയുമേറെയുണ്ടെങ്കിലും ഇതു തന്നെ ധാരാളമെന്ന മട്ടാണ് അധികൃതരുടേത്. വയനാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനങ്ങള്‍ക്കുള്ള വേദിയാക്കി മള്‍ട്ടി മീഡിയ തിയറ്റര്‍ മാറ്റണമെന്നും ആവശ്യമുണ്ട്. വിനോദസഞ്ചാര രംഗത്ത് ഒട്ടേറെ പദ്ധതികളാണ് അമ്പലവയല്‍ കേന്ദ്രീകരിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മ്യൂസിയം സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ചരിത്രത്തിലേക്ക് 

മ്യൂസിയത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വയനാട്ടില്‍ നിലനിന്നിരുന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ജീവിതചര്യകളുടെയും അവശേഷിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്.  പ്രത്യേകതയനുസരിച്ച് നാലു വിഭാഗങ്ങളിലായി ഇരുനിലക്കെട്ടിടത്തിലാണ് മ്യൂസിയം തയാറാക്കിയത്. വീരസ്മൃതി, ഗോത്രസ്മൃതി, ദേവസ്മൃതി, ജീവന സ്മൃതി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. 12- 16 നൂറ്റാണ്ടുകളിലെ യൂദ്ധങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കായി നിര്‍മിച്ച വീരക്കല്ലുകളും എഴുത്തുകല്ലുകളും കൊത്തുകല്ലുകളുമാണ് വീരസ്മൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയനാടന്‍ ഗോത്രജന വിഭാഗങ്ങള്‍ നിത്യജീവിത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് ഗോത്രസ്മൃതിയെ സമൃദ്ധമാക്കുന്നത്. ആചാരങ്ങളുമായി ബന്ധപ്പെട്ട ശില്‍പങ്ങള്‍ ഉള്‍പ്പെട്ടതാണ് ദേവസ്മൃതി. രാജവംശങ്ങളുടെ ശില്‍പ വൈവിധ്യങ്ങളും ആരാധനാ മൂര്‍ത്തികളും ഇവയില്‍ പെടുന്നു. വയനാടിന്റെ കാര്‍ഷിക, വിനോദസഞ്ചാര മേഖലകളും ആദിവാസി ജീവിതവും ഉള്‍പ്പെടുത്തിയ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് മീഡിയ തിയറ്ററില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഗാര്‍ഡനും പാര്‍ക്കും മ്യൂസിയം പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.
മ്യൂസിയത്തില്‍ മുതിര്‍ന്നവര്‍ക്ക് 15 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. മീഡിയ തിയറ്ററില്‍ മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് മൂന്ന് രൂപയുമാണ് ടിക്കറ്റ് നിരക്ക്. പത്ത് പേരില്‍ താഴെയുള്ള സംഘങ്ങളില്‍ നിന്ന് മിനിമം ചാര്‍ജായ 200 രൂപയും ഈടാക്കും.

തകര്‍ച്ചയുടെ വഴിയേ... 

മ്യൂസിയത്തിനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം നാശത്തിന്റെ വക്കിലാണ്. മേല്‍ക്കൂരയില്‍ വിള്ളലുകള്‍ രൂപപ്പെട്ടത് സഞ്ചാരികളില്‍ ആശങ്കയുണ്ടാക്കുന്നതാണ്. മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് തുരുമ്പെടുത്ത കമ്പികള്‍ കാണപ്പെടുന്നുണ്ട്. രണ്ട് ബ്ലോക്കുകള്‍ ചേരുന്ന ഭാഗത്ത് ശക്തമായ ചോര്‍ച്ചയുണ്ട്. മഴക്കാലത്ത് മ്യൂസിയത്തിന് അകത്തും വെള്ളം തളം കെട്ടിക്കിടക്കുന്നു. ശില്‍പങ്ങള്‍ സ്ഥാപിച്ച മരംകൊണ്ട് നിര്‍മിച്ച സ്റ്റാന്‍ഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ച് തുടങ്ങി. ശില്‍പങ്ങളില്‍ സഞ്ചാരികള്‍ സ്പര്‍ശിക്കാതിരിക്കാനായി തീര്‍ത്ത വേലികള്‍ പലയിടത്തും പൊട്ടിക്കിടക്കുകയാണ്.
വേലിക്കായി നിര്‍മിച്ച കാലുകള്‍ ഇളകിത്തെറിച്ചു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ വൈകുംതോറും കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. ചുമരുകളില്‍ വ്യാപകമായി വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടന്ന് നിലത്ത് പതിച്ച ടൈലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മള്‍ട്ടി മീഡിയ തിയറ്ററിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നതാണ്. എന്നാല്‍ ഷീറ്റുകള്‍ മാറ്റുന്നതിനുള്ള നടപടിയെടുക്കാന്‍ വൈകിയതിനാല്‍ ചോര്‍ന്നൊലിച്ച് തിയറ്ററും ശോച്യാവസ്ഥയിലായിരിക്കുകയാണ്. ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ഊഞ്ഞാലുകളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത നിലയിലാണ്.
അഞ്ച് വര്‍ഷം മുന്‍പ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പേ ആന്‍ഡ് യൂസ് ടോയ്ലറ്റ് തുറക്കാന്‍ ഇനിയും നടപടിയായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ പെയിന്റിങ് പൂര്‍ണമായും മങ്ങിയിരിക്കുകയാണ്. എടക്കല്‍ ഗുഹയിലും കാരാപ്പുഴ ഡാമിലും എത്തുന്ന നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും മ്യൂസിയത്തിലും സന്ദര്‍ശിക്കുന്നത്. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച പുരാവസ്തുക്കള്‍ പുനഃസജ്ജീകരിക്കുന്നതിന് പുരാവസ്തു വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഡിടിപിസി അധികൃതര്‍ അറിയിച്ചു.

ഇനി വേണ്ടത് 
  • കണ്ടെത്തിയതും കണ്ടെത്തേണ്ടതുമായ പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ എത്തിക്കാനുള്ള നടപടി.
  • ഗോത്ര സംസ്ക്കാരവുമായി ബന്ധപ്പെട്ട വാദ്യങ്ങളും ഉപകരണങ്ങളും ശേഖരിക്കുക.
  • നിലവിലുള്ള വസ്തുക്കള്‍ പുനഃസജ്ജീകരിച്ച് സംരക്ഷിക്കുക.
  • മേല്‍ക്കൂരയുടെ സംരക്ഷണത്തിനായി ഓടുകള്‍ പതിക്കുക. 
  • മള്‍ട്ടി മീഡിയ തിയറ്ററില്‍ വയനാടുമായി ബന്ധപ്പെട്ട കൂടുതല്‍ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുക.
  • മ്യൂസിയത്തിന് തൊട്ടടുത്തുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിസാന്‍ഹട്ടുകള്‍ ഏറ്റെടുത്ത് മ്യൂസിയത്തിന്റെ ഭാഗമാക്കി സംരക്ഷിക്കുക.
  • വയനാടന്‍ ചരിത്രങ്ങള്‍ അടങ്ങിയ ബുക്ക്ലെറ്റുകള്‍ തയാറാക്കുക.
  • ചില്‍ഡ്രന്‍സ് പാര്‍ക്ക് വിപുലീകരിക്കുക.
  • പൊതുജനങ്ങള്‍ക്കു കൂടി ഉപയോഗപ്രദമായ രീതിയില്‍ ടോയ്ലറ്റ് ബ്ളോക്ക് തുറന്നു കൊടുക്കുക.
                                                                                                                                           26.11.2011 Manoramaonline Wayanad News

വലിപ്പമില്ലായ്മയുടെ മേന്മയുമായി മേനിപ്പൊന്മാന്‍

തിരുവനന്തപുരം: പൊന്മാന്‍ വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിപ്പം കുറഞ്ഞ പക്ഷിയായ മേനിപ്പൊന്മാനിനെ പാലോട് ട്രോപ്പിക്കല്‍ ബോട്ടണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് കാമ്പസില്‍ കണ്ടെത്തി. ഓറിയന്റല്‍ ഡ്വാര്‍ഫ് കിങ്ഫിഷര്‍ വിഭാഗത്തില്‍പ്പെട്ട ഈ കുഞ്ഞന്‍പക്ഷി കേരളത്തില്‍ അപൂര്‍വമാണ്. നദീതിരങ്ങളിലെ നിബിഡവനങ്ങളിലാണ് ഇവയെ പൊതുവെ കാണാറുള്ളത്. കൊങ്കണ്‍ മേഖലയിലാണ് ഇപ്പോള്‍ ഇവയുടെ പ്രധാന ആവാസകേന്ദ്രം. വലിപ്പംകുറഞ്ഞ് ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള ഈ പക്ഷികള്‍ പൊതുവെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവയാണ്. നെയ്യാറ്റിന്‍കര സ്വദേശിയും പക്ഷിനിരീക്ഷകനുമായ പി.ബി. ബിജു, സുഹൃത്തുക്കളായ ശിവപ്രസാദ്, ഷിനു സുകുമാരന്‍ എന്നിവരാണ് കാമ്പസ് വളപ്പില്‍ മേനിപ്പൊന്മാനിനെ കണ്ടെത്തിയത്.

Posted on: 26 Nov 2011 Mathrubhumi Thiruvananthapuram News

മരച്ചില്ലകളില്‍ ചാഞ്ചാടി സിംഹവാലന്‍ കുരങ്ങ്

എരുമേലി: റബ്ബര്‍ മരത്തിന്റെ ചില്ലകളില്‍ ചാഞ്ചാടി സിംഹവാലന്‍ കുരങ്ങ് നാട്ടുകാര്‍ക്ക് കൗതുകമായി. രണ്ട് ദിവസമായി എരുമേലി വാഴക്കാലാ മണ്ണംപ്ലാക്കല്‍ ഔതക്കുട്ടിയുടെ പുരയിടത്തിലാണ് ഉള്‍വനങ്ങളില്‍ കാണപ്പെടുന്ന സിംഹവാലന്‍ കുരങ്ങിനെ കണ്ടെത്തിയത്. പുരയിടത്തിലെ കൈതച്ചെടിയില്‍നിന്ന് കൈതച്ചക്ക ഒടിച്ചും പപ്പായമരത്തില്‍ കയറിയും വികൃതികാട്ടുന്ന കുരങ്ങ് മനുഷ്യരെ കാണുന്നതോടെ റബ്ബര്‍ മരത്തിന്റെ ഉയര്‍ന്ന ചില്ലയിലേക്ക് വലിയും. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിന്റെ പരിസരത്ത് കുരങ്ങിനെ ആദ്യം കാണുന്നത്. കുരങ്ങിനെ തേടി ശനിയാഴ്ച വൈകുന്നേരത്തോടെ വനപാലകരെത്തിയെങ്കിലും അടുത്ത പറമ്പിലേക്ക് സിംഹവാലന്‍ വലിഞ്ഞു.

Posted on: 26 Nov 2011 Mathrubhumi Kottayam News

കടലില്‍ അടക്കംകൊല്ലിയുടെ കൊല്ലാക്കൊല

ചാലിയം: നിരോധിച്ചതും അശാസ്ത്രീയവുമായ പൈലാജിക് ട്രോളിങ് വ്യാപിച്ചത് തീരത്ത് വറുതി വിതയ്ക്കുമെന്ന് ആശങ്ക. കടലില്‍ മത്സ്യസമ്പത്ത് പാടെ ഇല്ലാതാക്കുന്ന ഈ മത്സ്യബന്ധന രീതി മത്സ്യക്ഷാമത്തിനു കാരണമാകുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. പുറം കടലില്‍ ഇത്തരം മത്സ്യബന്ധന രീതി വര്‍ധിച്ചതു പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. വള്ളക്കാര്‍ക്ക് മീന്‍ കിട്ടാത്ത സ്ഥിതിയാണ്.

രണ്ടു ബോട്ടുകള്‍ ചേര്‍ന്ന് നടത്തുന്ന പൈലാജിക് ട്രോളിങിനെ അടക്കംകൊല്ലി വലയെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. ഈ വലയ്ക്ക് 500 മീറ്ററിലധികം നീളമുണ്ടാകും. കടലിന്റെ അടിത്തട്ടുവരെ എത്തുന്ന അടക്കംകൊല്ലി വലയുപയോഗിച്ച് കിലോമീറ്ററുകള്‍ ദൂരത്തെ മത്സ്യസമ്പത്ത് കോരിയെടുക്കാനാകുമത്രെ. രണ്ടു ബോട്ടുകള്‍ ചേര്‍ന്ന് പൈലാജിക് ട്രോളിങ് നടത്തിയാല്‍ മത്സ്യത്തിന്റെ മുട്ടകള്‍ വരെ വലയിലകപ്പെടുമത്രെ.

ഇതു മത്സ്യ സമ്പത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്നുമാണ് പരമ്പരാഗത മീന്‍പിടിത്തക്കാര്‍ പറയുന്നത്. കേരള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആക്ട് പ്രകാരം നിരോധിച്ച ഇത്തരം വല ഉപയോഗിച്ചുള്ള മീന്‍പിടിത്തം പുറംകടവില്‍ വ്യാപകമാണ്. ഇതിനാല്‍ പരമ്പരാഗത വള്ളങ്ങളില്‍ കടലില്‍ പോകുന്നവര്‍ക്ക് മീന്‍ കിട്ടാത്ത സ്ഥിതിയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കടലില്‍ പൈലാജിക് ട്രോളിങ് നടക്കുന്നുണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

അടക്കംകൊല്ലി വല ഉപയോഗിക്കുന്ന ബോട്ടുകള്‍ കണ്ടുകെട്ടാനും 25,000 രൂപ പിഴ അടയ്ക്കാനും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.

എന്നിട്ടും ഇക്കാര്യം അറിവുള്ള ഫിഷറീസ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ പരാതി. സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ കടലില്‍ മത്സ്യ സമ്പത്ത് വര്‍ധിച്ച് യഥേഷ്ടം മീന്‍ ലഭിക്കുമായിരുന്നുവത്രെ. എന്നാല്‍, ഇപ്പോള്‍ ചെറു മീനുകള്‍ പോലും വലയില്‍ കിട്ടുന്നില്ലത്രെ. ഇതു ചാലിയത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളെയാണ് കാര്യമായി ബാധിച്ചത്. ഇരുനൂറോളം വള്ളങ്ങളിലായി ഏതാണ്ട് 3000 തൊഴിലാളികള്‍ ചാലിയത്തു നിന്ന് മത്സ്യബന്ധത്തിനു പോകുന്നുണ്ട്. അശാസ്ത്രീയവും അനിയന്ത്രിതവുമായ ട്രോളിങ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചതായാണ് വിലയിരുത്തല്‍.

അശാസ്ത്രീയ രീതിയിലുള്ള ഇത്തരം മത്സ്യബന്ധനം കടലില്‍ ബോട്ടുകാരും വള്ളക്കാരും തമ്മില്‍ സംഘര്‍ഷത്തിനു വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല ഇതു മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയ്ക്കു തന്നെ കോട്ടം തട്ടുമെന്നും വിദഗ്ധര്‍ പറയുന്നു. അടക്കംകൊല്ലി വല ഉപയോഗിക്കുന്ന ബോട്ടുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ആവശ്യം.

26.11.2011 Manoramaonline Kozhikkod News

കമ്പത്തെ മുന്തിരിത്തോപ്പുകളില്‍ വിളവെടുപ്പുകാലം

കമ്പം (തമിഴ്‌നാട്): അതിര്‍ത്തി ഗ്രാമമായ കമ്പത്തെ മുന്തിരിത്തോപ്പുകളില്‍ വിളവെടുപ്പുകാലം തുടങ്ങി. രണ്ടാഴ്ച മുമ്പുവരെ തുടര്‍ച്ചയായി പെയ്ത മഴമൂലം മുന്തിരിയുടെ വിളവു കുറഞ്ഞതും വിലയിടിവും ഈ സീസണില്‍ കര്‍ഷകര്‍ക്കു തിരിച്ചടിയായി. കിലോഗ്രാമിന് 16 മുതല്‍ 20 രൂപ വരെയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്ന വില.

മുന്തിരിത്തോപ്പുകള്‍ക്കരികില്‍ ഇത്തവണ വിളവെടുപ്പിന്റെ ആഹ്ലാദാരവങ്ങളില്ല. ചുരുളിപ്പെട്ടി, കെ.കെ.പെട്ടി, എന്‍.ടി.പെട്ടി, അണപ്പെട്ടി, കൊളപ്പം പെട്ടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. കമ്പത്തുനിന്ന് ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിത്താരയില്‍ കെ.കെ.പെട്ടി മുതല്‍ റോഡിന് ഇരുപുറവുമായി 25,000 ഏക്കര്‍ സ്ഥലത്തോളം ഭാഗത്ത് മുന്തിരിക്കൃഷിയുണ്ട്.

തരിശുഭൂമി പാട്ടത്തിനെടുത്തും മുന്തിരിത്തോപ്പുകള്‍ ഒറ്റിക്കെടുത്തും നാലു മാസം തീവ്രപരിചരണം നല്‍കിയാണ് കൃഷി നടത്തുന്നത്. ഒരു കുഴി എന്നു വിളിക്കുന്ന എഴുപതു സെന്‍േറാളം സ്ഥലത്ത് കൃഷി നടത്താന്‍ 50,000 രൂപയോളം ചെലവു വരും. നല്ല വിളവു ലഭിച്ചാല്‍ 50,000 രൂപവരെ വരുമാനം ലഭിക്കും. എന്നാല്‍, ഇത്തവണ കൃഷി നഷ്ടത്തിലായെന്ന് കര്‍ഷകര്‍.

ഓരോ തോട്ടത്തിലും തുടര്‍ച്ചയായി പെയ്ത മഴമൂലം മുന്തിരിക്കുല അഴുകി നശിച്ചു. മഴ മാറിയെങ്കിലും വിളവെടുപ്പ് നടക്കുമ്പോള്‍ വേണ്ടത്ര വില ഇല്ലെന്നതും വിനയായി.

15 മുതല്‍ 20 വര്‍ഷംവരെയാണ് മുന്തിരിച്ചെടിയുടെ ആയുസ്സ്. ഓരോ വിളവെടുപ്പുകാലം കഴിയുമ്പോഴും വള്ളികള്‍ വെട്ടിയൊതുക്കണം. വള്ളികള്‍ തളിര്‍ത്തുപടരാന്‍ ഇത് സഹായിക്കും. വളങ്ങളുടെയും കീടനാശിനികളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുന്തിരിയുടെ വില 30 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമെ കൃഷി ലാഭകരമാകൂ എന്നതാണ് കര്‍ഷകരുടെ അഭിപ്രായം. കമ്പത്തെ മുന്തിരി കേരളത്തിലെയും കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലെയും വിപണികളിലെത്തുന്നുണ്ട്. കേരളാതിര്‍ത്തിയായ ഇടുക്കിയിലെ കമ്പംമെട്ടില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മുന്തിരിത്തോപ്പുകളുടെ ഹരിതകൂടാരങ്ങള്‍.
Posted on: 26 Nov 2011 Mathrubhumi Idukki News   

Friday, November 25, 2011

മഹരാജ് ഒഫ് ബി2 നാടുനീങ്ങി

കാട്ടിലെ രാജാവ് ആര് എന്നു ചോദിച്ചാല്‍ ഏതു കൊച്ചു കുട്ടിക്കും ഉത്തരം, സിംഹം എന്ന്. എന്നാല്‍ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വില്‍ വന്ന് ആ ചോദ്യം ചോദിക്കരുതായിരുന്നു, അവിടെ മഹാരാജാവ് ഒന്നേയുള്ളൂ. ബി2 എന്ന കടുവ. ആ മഹാരാജാവിന്‍റെ അന്ത്യത്തെക്കുറിച്ച് എങ്ങനെ എഴുതണം, സംശയിക്കുന്നതെന്തിന്? നാടു നീങ്ങി എന്നു തന്നെ...

ദി മോസ്റ്റ് ഫോട്ടൊഗ്രാഫ്ഡ് ടൈഗര്‍ ഇന്‍ ദി വേള്‍ഡ് എന്നു വിശേഷണമുള്ള ബി2 ചൊവ്വാഴ്ച രാത്രിയാണ് അന്ത്യശ്വാസം വലിച്ചത്, പതിനാലാമത്തെ വയസില്‍. കടുവകളെ സംബന്ധിച്ച് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എന്ന് എഴുതാറായ ഘട്ടം. അതു കൊണ്ടു തന്നെ സ്വാഭാവിക മരണം എന്നു പറയുന്നു ഫീല്‍ഡ് ഓഫിസര്‍ സി. കെ. പാട്ടീല്‍.

ഈ മാസം ഏഴിന് വൈല്‍ഡ്ലൈഫ് ഗവേഷകനായ നവനീതന്‍, ബി2വിന്‍റെ ചിത്രങ്ങള്‍ എടുത്തതാണ്. ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിന്‍റെ അതിര്‍ത്തിയും കടന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ ചൗരി ഗ്രാമത്തിനടുത്തു നിന്ന് പരിക്കേറ്റ നിലയില്‍ ഒരു കടുവയെ കണ്ടെത്തി എന്ന് ഗ്രാമത്തിലെ വാച്ച്മാന്‍ പറഞ്ഞപ്പോള്‍ അത് ബി2വാണെന്ന് കരുതിയതേയില്ല ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥര്‍. കാലിനു പരിക്കേറ്റ നിലയിലായിരുന്നു കടുവ. അടുത്തു ചെന്നു നോക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ആക്രമിക്കാനാഞ്ഞു, എന്നാണ് വാച്ച്മാന്‍ റിപ്പോര്‍ട്ടു ചെയ്തത്. ചൗരി ഗ്രാമത്തില്‍ നിന്നു റിസര്‍വിലേക്കു കൊണ്ടു വരുന്ന വഴിയാണ് കടുവ മരിച്ചത്. ഇത് ബി2 ആണെന്നു മനസിലായത് പിന്നീടാണ്.

1997ല്‍ മോഹിനി എന്ന പെണ്‍കടുവ ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വില്‍ ജന്മം നല്‍കിയ മൂന്നു ആണ്‍കുട്ടികളില്‍ രണ്ടാമന്‍. ബാന്ധവ്ഗഡിലെ ഒന്നാം നമ്പര്‍ എന്ന അര്‍ഥത്തില്‍ മൂത്തവന് ബി 1 എന്നും രണ്ടാമന് ബി 2 എന്നും പേരിട്ടു. വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫര്‍മാരായ സത്യേന്ദ്ര തിവാരിയും ഭാര്യയും എടുത്ത ചിത്രങ്ങളിലൂടെയാണ് ബി2 ലോക പ്രശസ്തനായത്. എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ കടുവയായി ബി2 വളര്‍ന്നു. ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു സന്ദര്‍ശകര്‍ എത്തിയത് ബി 2വിനെ കാണാനാണ്. വന്യജീവി ഗവേഷകര്‍ ഇവനെക്കുറിച്ചു പഠിക്കാന്‍ എത്രയോ കാലം കാത്തിരിക്കാന്‍ തയാറായിരുന്നു. കാടിന്‍റെ ഉള്‍ഭാഗത്തു നിന്ന് ഇവന്‍ ഇറങ്ങി വരുന്നതിനായി എല്ലാവരും കാത്തിരിക്കുമായിരുന്നു. ജിപ്സി ജീപ്പില്‍ റിസര്‍വിനുള്ളിലൂടെ സഞ്ചരിക്കുന്നവര്‍ പ്രാര്‍ഥിക്കും, ബി2വിനെ അടുത്തു കാണണേ എന്ന്. അവന്‍റെ മിന്നായം കണ്ടാല്‍ പിന്നെ ക്യാമറാക്ലിക്കുകള്‍. അങ്ങനെ വിശേഷണം കിട്ടി, മോസ്റ്റ് ഫോട്ടൊഗ്രാഫ്ഡ് ടൈഗര്‍ ഇന്‍ ദി വേള്‍ഡ്. ഏറ്റവും കൂടുതല്‍ തവണ ക്യാമറകള്‍ മിന്നിയത് ഇവന്‍റെ മുന്നിലാണെന്ന്. ബി2വിന്‍റെ രാജകീയ സഞ്ചാരങ്ങളുടെ വിഡിയോയും പ്രചരിച്ചു.

പ്രായം തികഞ്ഞ മരണമാണ് എങ്കിലും പരിക്കിന്‍റെ അടയാളങ്ങളുമുണ്ടായിരുന്നു ബി2വിന്‍റെ ശരീരത്തില്‍. മറ്റു കടുവകളുമായുള്ള ഏറ്റുമുട്ടലിലാണ് പരിക്കേറ്റത് എന്നാണ് കരുതുന്നത്. ആഹാരം കഴിച്ചിട്ട് എട്ടോ പത്തോ ദിവസങ്ങളായി എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫര്‍മാരും ഗവേഷകരും ബാന്ധവ്ഗഡ് ടൈഗര്‍ റിസര്‍വിലേക്കു വിളിക്കുകയാണ്. എല്ലാവരും ബി2വിന്‍റെ അന്ത്യത്തില്‍ ദു:ഖിക്കുന്നു. അവര്‍ മുമ്പു പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നു, ബി2വിനോടുള്ള ആദരസൂചകമായി. റിസര്‍വിലെ മണ്‍പാതയിലൂടെ രാജകീയ ഭാവത്തില്‍ നടന്നു വരുന്ന ബി2വിനെ അവര്‍ക്കൊന്നും മറക്കാനാവില്ല. ഇപ്പോള്‍ ഈ മരണവാര്‍ത്ത വരുമ്പോഴാണ് എത്രയോ വട്ടം പല പ്രസിദ്ധീകരണങ്ങളിലും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് ബി2വിനെ എന്ന് പലരും അറിയുന്നത്.

ഇന്‍റര്‍നെറ്റില്‍ ഒരാള്‍ കുറിച്ചിട്ടു, ലെജന്‍ഡറി ടൈഗര്‍ ഡെഡ്. ഇതിഹാസ തുല്യനായി ഈ കടുവയെ ആരാധിച്ചിരുന്നു ചിലര്‍ എന്നറിയുന്നതും മറ്റൊരത്ഭുതം.

Metrovaartha >> Vaartha Life >> Travel

മൈസൂരിലെ അതിഥികളായി അനാകോണ്ടകള്‍

മൈസൂര്‍: ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള അനാകോണ്ടകളെ നേരിട്ട് കാണാന്‍ ഇനി ഇന്ത്യക്കാര്‍ക്കും അവസരം. മൈസൂര്‍ മൃഗശാലയിലാണ് ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളിലൊന്നായ അനാകോണ്ട എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നിന്നാണ് അഞ്ച് അനാകോണ്ടകളെ ഇവിടെയെത്തിച്ചത്. ഇതോടെ അനാകോണ്ടകളുള്ള രാജ്യത്തെ ഏക മൃഗശാലയായി മൈസൂര്‍ മാറി. എന്നാല്‍ ഈ അനാകോണ്ടകളെ പൂര്‍ണ രൂപത്തില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

മൂന്ന് അടിമാത്രം നീളമുള്ള അനാകോണ്ടകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. 30 അടിയോളം വളരുന്ന ഇവ പൂര്‍ണ വളര്‍ച്ച പ്രാപിക്കാന്‍ ഇനി പത്തു വര്‍ഷമെങ്കിലും എടുക്കും. 250 കിലോയോളം വളരുന്ന ഇവയുടെ ഇപ്പോഴത്തെ തൂക്കം ഒന്നരക്കിലോയാണ്. 15 മാസം മാത്രമാണ് ഇവയുടെ പ്രായം.

തെക്കേ അമേരിക്കയില്‍ സാധാരണയായി കണ്ടുവരുന്ന ഗ്രീന്‍ അനാകോണ്ടകളെയാണ് മൈസൂരില്‍ എത്തിച്ചിരിക്കുന്നത്. വെള്ളത്തിലാണ് ഇവ സാധാരണയായി ജീവിക്കുന്നത്. അതിനാല്‍ ഇവയ്ക്കു വേണ്ടി പ്രത്യേക വാസസ്ഥലം മൈസൂര്‍ മൃഗശാലയില്‍ ഒരുക്കുന്നുണ്ട്. താത്കാലികമായി മൃഗശാല ആസ്​പത്രിയോട് ചേര്‍ന്നുള്ള വാട്ടര്‍ ടാങ്കിലാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് ഇവയെ കാണാന്‍ അവസരവും ഒരുക്കുന്നുണ്ട്.

കൊളംബോയിലെ നാഷണല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സില്‍ നിന്നാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച രാത്രി ചെന്നെയിലെത്തിച്ച അനാകോണ്ടകളെ റോഡ് മുഖേനയാണ് മൈസൂരില്‍ കൊണ്ടുവന്നത്. ഇവയുടെ ജീവിത, ആചാര, പരിചരണ രീതികള്‍ പഠിക്കുന്നതിന് ഒരു പ്രത്യേക സംഘം കൊളംബോയിലെ മൃഗശാലയിലേക്ക് പോകുന്നുണ്ട്.

Posted on: 25 Nov 2011 ജോര്‍ജ് തോമസ്‌ Mathrubhumi

വേറിട്ട കാഴ്ചയൊരുക്കി ജൂട്ട്മേള

കോഴിക്കോട് : കൈതോല ബാഗുകളുടെയും കൊളവാഴ ഫയലുകളുടെയും ആകര്‍ഷണവുമായി ജൂട്ട് മേള. കൊല്‍ക്കത്തയില്‍ നിന്നുള്ള ചണനൂലിനാല്‍ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ തരംഗം തീര്‍ക്കുന്ന മേളയിലാണു കേരളത്തിന്‍റെ തനത് കൈതോലയും കൊളവാഴയും വേറിട്ടു നില്‍ക്കുന്നത്.

ഇന്നലെ ജയ ഓഡിറ്റോറിയത്തില്‍ തുടങ്ങിയ ജൂട്ഫെയറില്‍ കേരളത്തിന്‍റേതായി തൃശൂരില്‍ നിന്നുള്ള ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്‍റെ സ്റ്റാള്‍ മാത്രമാണുള്ളത്. ഇവരാണു ജൂട്ട് ഉത്പന്നങ്ങള്‍ക്കൊപ്പം കൈതോലയുടേയും കൊളവാഴയുടേയും ഉത്പന്നങ്ങള്‍ മേളയിലെത്തിച്ചത്.

കൈതോലയുടെ സാരിബോക്സ്, ബാഗുകള്‍, കണ്ണടക്കവര്‍, പെന്‍ബോക്സ്, പെന്‍സില്‍ ബോക്സ് എന്നിവ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. നാട്ടിന്‍പുറങ്ങളിലെ കുളങ്ങളില്‍ നിറഞ്ഞുണ്ടാവുന്നതും കുളിക്കാന്‍ തടസ്സമാവുമ്പോള്‍ പറിച്ചെറിയുന്നതുമായ കൊളവാഴ കൊണ്ട് ഫയലുകളാണു കൂടുതലും ഉണ്ടാക്കിയിരിക്കുന്നത്. കൊളവാഴയുടെ തണ്ടാണു ഫയല്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീ സംഘങ്ങള്‍ക്ക് വായ്പയും പ്രത്യേക പരിശീലനവും നല്‍കിയാണ് ഇവ നിര്‍മിച്ചെടുക്കുന്നതെന്ന് പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ജോണ്‍ പറഞ്ഞു.

28വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്റ്റാളുകളുണ്ട്. ചണനൂലില്‍ ബാഗുകളും ആഭരണങ്ങളും ചെരുപ്പുകളുമെല്ലാമാണു കൂടുതലും. മേള മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു.

Metrovaartha Kozhikkod News

Thursday, November 24, 2011

രാത്രിയില്‍ വിരിയും ഓര്‍ക്കിഡ്

രാത്രിയില്‍ വിരിയും ഓര്‍ക്കിഡ്
ഇതാദ്യമായി രാത്രിയില്‍ പൂക്കുന്ന ഓര്‍ക്കിഡ് ചെടി ഗവേഷകര്‍ കണ്ടെത്തി.ശാസ്ത്ര ലോകത്ത് ആദ്യമായാണ് ഇത്തരമൊരു കണ്ടെത്തലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.  പപ്പുവ ന്യൂഗനിയക്ക് സമീപമുള്ള   ന്യൂ ബ്രിട്ടന്‍   ദ്വീപിലാണ് ഡച്ച് ഗവേഷകന്‍ പുതിയ ചെടി കണ്ടെത്തിയത്.  ലീനിയന്‍ സൊസൈറ്റിയുടെ  സസ്യശാസ്ത്ര ജേര്‍ണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത രൂപത്തിലുള്ള ഓര്‍ക്കിഡ് ചെടികള്‍ ഇപ്പോള്‍ സുലഭമാണ്. എന്നാല്‍ രാത്രിയില്‍ വിരിയുന്ന ഓര്‍ക്കിഡ് ആദ്യമായാണ് കാണുന്നതെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.
വെറും ഒരു രാത്രിയാണ് പൂവിന്‍്റെ ആയുസ്സ്. സന്ധ്യക്ക് വിരിയുന്ന പൂവ് സൂര്യോദയം കഴിഞ്ഞ് അല്‍പ സമയത്തിനകം കൊഴിഞ്ഞു വീഴുന്നു. 2,000ത്തോളം ഇനങ്ങളുള്ള  ബുല്‍ബോഫൈലം എന്ന വര്‍ഗത്തില്‍ പെട്ടതാണ് ഈ സുന്ദരി.

Madhyamam News

പ്രകൃതി, വന്യജീവി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍സ് നടത്തുന്ന പ്രകൃതി, വന്യജീവി ഫോട്ടോപ്രദര്‍ശനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 26 വരെയാണ് പ്രദര്‍ശനം. ഗ്രീന്‍സ് അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടൊപ്പം ഗ്രീന്‍സ് അംഗമായ സുരേഷ് കണ്ണേരി, പരമ്പരാഗത പാതയിലൂടെ നടത്തിയ കൈലാസ മാനസസരോവര്‍ യാത്രയുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകീട്ട് 6 മണിവരെയാണ്.

Posted on: 24 Nov 2011 Mathrubhumi thiruvananthapuram News

Wednesday, November 23, 2011

ഇലുമ്പിയും വിസ്മൃതിയിലാകുന്നു

തടിയും ശാഖകളും നിറയെ ഇറുങ്ങുപോലെ കായ്കളുമായി നാട്ടിന്‍ പുറങ്ങളിലെ തൊടികളിലൊക്കെ കണ്ടിരുന്ന 'ഇലുമ്പി' യെ ഇന്നു പേരിനു പോലും കാണാനില്ല. ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ വളരുന്ന ഈ സസ്യം മൊളൂക്കസില്‍ നിന്നാണ് ഇന്ത്യയിലെത്തിയതെന്നും കരുതുന്നു.

മീന്‍കറികളില്‍ പുളിചേര്‍ക്കാനും അച്ചാറിടാനുമൊക്കെ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ഇലുമ്പിക്കായ്കളില്‍ ഇരുമ്പ്, ജീവകങ്ങള്‍ എന്നിവ സമൃദ്ധമായുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിയായ ഇവയുടെ കായ്കള്‍ക്ക് ഔഷധഗുണവുമുണ്ട്. ഇലുമ്പിയുടെ ഇല ത്വക്ക് രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്.

കായ്ഫലത്തിന്റെ സുലഭത കൊണ്ട് പ്രസിദ്ധമായ ഇലുമ്പിയില്‍ വര്‍ഷത്തില്‍ എപ്പോഴും കായകള്‍ കാണാറുണ്ട്. ഇടത്തരം വൃക്ഷമായി വളര്‍ന്നിരുന്ന ഇവയുടെ പ്രാധാന്യം മനസ്സിലാകാതെ പലപ്പോഴും വെട്ടിമാറ്റുകയായിരുന്നു. ഇലുമ്പന്‍ പുളിയ്ക്ക് 'പുളിഞ്ചിക്ക' എന്നും വിളിപ്പേരുണ്ട്. ഇലുമ്പിയുടെ സസ്യകുടുംബത്തില്‍പ്പെടുന്ന ആനപ്പുളിഞ്ചി' 'പുളിനെല്ലി' തുടങ്ങിയവയും നാട്ടിന്‍പുറങ്ങളില്‍നിന്ന് അന്യമായവയില്‍പ്പെടുന്നു.

രാജേഷ് കാരാപ്പള്ളില്‍

Posted on: 22 Nov 2011 Mathrubhumi Karshikam >> Food  

Tuesday, November 22, 2011

മരുഭൂമിയില്‍ തിമിംഗലങ്ങള്‍

മരുഭൂമികള്‍ ഉണ്ടാവുന്നത് എന്നാണ് ആനന്ദ് എഴുതിയത്. എന്നാല്‍ മരുഭൂമിയില്‍ തിമിംഗലങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ എന്ന് ആലോചിച്ചിട്ടുണ്ടോ? ഒന്നോ രണ്ടോ ആയിരുന്നെങ്കില്‍ പോട്ടേ എന്നു കരുതാമായിരുന്നു. ഇത് എഴുപത്തഞ്ചണമല്ലേ. അതും ചെറുതോ മറ്റോ ആണോ. ഒരെണ്ണം തന്നെ ഒരു ബസിന്‍റെ അത്രയും വരുമെന്നാണു നേരിട്ടു കണ്ടവര്‍ പറയുന്നത്. എന്നിട്ടും ചരിത്രകാരന്മാര്‍ക്കു ഇതെങ്ങനെ സംഭവിച്ചുവെന്നു വ്യക്തമായി പറയാന്‍ പറ്റുന്നില്ല. ഊഹാപോഹങ്ങളേയുള്ളൂ. ഇങ്ങനെ സംഭവിച്ചിരിക്കാം, അങ്ങനെ ഉണ്ടായേക്കാം എന്നൊക്കെ അനുമാനിക്കുന്നതേയുള്ളൂ ചരിത്രലോകം. പറഞ്ഞുവന്നതു ചിലിയിലെ ഒരു മരുഭൂമിയില്‍ സംഭവിച്ച അത്ഭുതത്തിന്‍റെ കഥ. ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ തിമിംഗലത്തിന്‍റെ എഴുപത്തഞ്ചു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഈ തിമിംഗലങ്ങള്‍ എങ്ങനെ മരുഭൂമിയിലെത്തി എന്നതാണ് ആര്‍ക്കിയോളജിസ്റ്റുകളെ കുഴപ്പിക്കുന്ന ചോദ്യം. സംഭവം നടന്ന സ്ഥലം സമുദ്രത്തില്‍ നിന്നു അര മൈലോളം അകലെയാണ്. അതുകൊണ്ടു തന്നെ, തിമിംഗലങ്ങളുടെ കുടുംബയോഗം നടക്കുമ്പോള്‍ കൂറ്റന്‍ തിരമാല അടിച്ചപ്പോള്‍ സംഭവിച്ചതാണെന്നും, സണ്‍ബാത്തിനായി കരയിലേക്കു കയറിയപ്പോള്‍ ശ്വാസം മുട്ടി മരിച്ചതാണെന്നുമൊക്കെയുള്ള അതിരു കടന്ന അനുമാനങ്ങള്‍ക്കു യാതൊരു സ്കോപ്പുമില്ല.

ഈ എഴുപത്തഞ്ചു തിമിംഗലങ്ങളുടെ പ്രായം കേട്ടാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തിമിംഗലങ്ങള്‍ എഴുന്നേറ്റു നിന്നു തൊഴണം. ഏകദേശം രണ്ടു ദശലക്ഷം വര്‍ഷം മുമ്പുള്ളതാണെന്നാണു കരുതുന്നത്. അതായതു ചരിത്രാതീത കാലത്തെ തിമിംഗലപൂര്‍വികര്‍. എല്ലാ അവശിഷ്ടങ്ങളും തൊട്ടടുത്തായിട്ടാണു ലഭിച്ചിരിക്കുന്നത്. അറ്റക്കാമ മരുഭൂമിയുടെ ആ കോണില്‍ ഇക്കണ്ട തിമിംഗലങ്ങളൊക്കെ എങ്ങനെ ഒത്തുകൂടിയെന്നതു ചിലിയന്‍ ശാസ്ത്രജ്ഞന്മാരേയും സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരേയും കാര്യമായി കുഴപ്പിക്കുന്നു. ഹൈവേ വൈഡനിങ് പ്രൊജക്റ്റിന്‍റെ ഭാഗമായി ഇവിടം കിളച്ചുമറിച്ചപ്പോഴായിരുന്നു തിമിംഗലങ്ങളുടെ ശവകുടീരം വെളിച്ചത്തു വന്നത്, 2010 ജൂണില്‍. വിശാലമായ രണ്ടു ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ അത്രയും വലുപ്പത്തിലുള്ള സ്ഥലത്തായിരുന്നു തിമിംഗലങ്ങള്‍ അന്ത്യവിശ്രമം കൊണ്ടിരുന്നത്.

ചരിത്രാതീത കാലത്തെ തിമിംഗലങ്ങളെ മുമ്പും പെറുവിലും ഈജിപ്റ്റിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇത്രയധികം ഒരുമിച്ചു കണ്ടെത്തുന്നത് ഇതാദ്യം. ഇവയില്‍ ഇരുപതെണ്ണത്തോളം കാര്യമായ കേടുപാടുകളൊന്നും സംഭവിക്കാത്തവയുമാണ്. എഴുപത്തഞ്ചില്‍ തീരില്ല, മരുഭൂമിയുടെ വിശാലമായ മണല്‍പ്പരപ്പിനടിയില്‍ വിശ്രമം കൊള്ളുന്ന അവശിഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്നു തന്നെയാണു ഗവേഷകര്‍ കരുതുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നവയില്‍ ഒരു ഫാമിലി തന്നെയുണ്ടെന്നു കരുതുന്നു. രണ്ടു പ്രായപൂര്‍ത്തിയായ തിമിംഗലങ്ങളും ഒരു കുഞ്ഞും. ഇവയെല്ലാം ഏകദേശം ഒരേസമയത്തു തന്നെയാണു മരണപ്പെട്ടതെന്നു കരുതുന്നതായി പറയുന്നു, സ്മിത്ത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഒഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഫോസില്‍ ക്യുറേറ്റര്‍ നിക്കോളാസ് പൈന്‍സണ്‍. തിമിംഗലങ്ങള്‍ മരണപ്പെടാനുള്ള നിരവധി മാര്‍ഗങ്ങളുണ്ട്, അതെല്ലാം പരിശോധിച്ചു വരികയാണെന്നു നിക്കോളാസ് വ്യക്തമാക്കുന്നു. സമുദ്രവുമായി ബന്ധപ്പെട്ട ഒരു പൊയ്ക പോലുള്ള പ്രദേശത്ത് എത്തിപ്പെടുകയും, പിന്നീട് ഭൂകമ്പമോ കൊടുങ്കാറ്റോ ഉണ്ടായപ്പോള്‍ അതിനു കടലുമായുള്ള ബന്ധം നഷ്ടപ്പെടുകയും അതിനുശേഷം അവിടുത്തെ വെള്ളം വറ്റിയപ്പോള്‍ തിമിംഗലങ്ങള്‍ മരണപ്പെട്ടതായിരിക്കുമെന്നും നിഗമനങ്ങളുണ്ട്. സുനാമി പോലുള്ള തിരയടിച്ചു സമുദ്രത്തില്‍ നിന്നകലെ ആയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എങ്കിലും കൃത്യമായൊരു നിഗമനത്തില്‍ എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തിമിംഗലങ്ങള്‍ മാത്രമല്ല മറ്റു കടല്‍ജീവികളുടെ അവശിഷ്ടങ്ങളും ഈ പ്രദേശത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം ഇരുപത്തഞ്ചടിയോളം നീളമാണു തിമിംഗലങ്ങള്‍ക്കുള്ളത്. ഇവിടെ നിന്നു ലഭിച്ച അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി കാല്‍ഡെറ മ്യൂസിയത്തിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. ഹൈവേ ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തെ സംരക്ഷിത മേഖലയായി ചിലിയന്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ചരിത്രാതീത കാലത്തെ മനുഷ്യജീവന്‍റെ കൂടുതല്‍ കാര്യങ്ങള്‍ എക്കാലവും പുറത്തുവരാറുണ്ട്. ഇക്കൂട്ടത്തില്‍ ഈ തിമിംഗലക്കൂട്ടത്തിലൂടെ സമുദ്രജീവികളുടെ കൂടുതല്‍ വിവരങ്ങളും വരുംകാലങ്ങളില്‍ അറിയാനാകുമെന്നു പ്രതീക്ഷിക്കാം.

22.11.2011 metrovaartha >> vaartha life >> travel

പ്ളാസ്റ്റിക് ബാഗില്‍ മാലിന്യം തള്ളിയാല്‍ ശിക്ഷ

കൊച്ചി: വഴിവക്കിലും പൊതുസ്ഥലത്തും പ്ളാസ്റ്റിക് ക്യാരിബാഗിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നതു ഹൈക്കോടതി നിരോധിച്ചു. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ചു പ്രോസിക്യൂഷന്‍ നടപടിയെടുക്കണം. കുറ്റക്കാരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്താന്‍ ഡിജിപി പൊലീസിനു നിര്‍ദേശം നല്‍കണം.

വീടുകളിലും ആശുപത്രികളിലും ഹോട്ടലുകളിലും നിന്നു മാലിന്യങ്ങള്‍ അഴുകാത്ത കവറുകളില്‍ വലിച്ചെറിയുന്നതു തടയുക മാത്രമാണു ജനത്തിനു രക്ഷയെന്നു കോടതി പറഞ്ഞു. നഗരസഭയും മുനിസിപ്പാലിറ്റിയും മാലിന്യം നിക്ഷേപിക്കാന്‍ മാലിന്യതൊട്ടികള്‍ സ്ഥാപിക്കുകയോ പ്ലാസ്റ്റിക് കവറിലല്ലാതെ മാലിന്യം ശേഖരിക്കാന്‍ സൌകര്യമൊരുക്കുകയോ ചെയ്യുകയും, ഇതു യഥാസമയം നീക്കംചെയ്തു സംസ്കരിക്കുകയും വേണം.

പ്ലാസ്റ്റിക് ബാഗിലും മറ്റും നിറച്ച മാലിന്യങ്ങള്‍ ശേഖരിക്കരുതെന്നു മുനിസിപ്പല്‍ അധികാരികള്‍ക്കും ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. മുനിസിപ്പാലിറ്റി നല്‍കുന്ന ബക്കറ്റിലേ ശേഖരിക്കാവൂ. പ്ലാസ്റ്റിക് ഉള്‍പ്പെടെ ജീര്‍ണിക്കാത്ത മാലിന്യങ്ങള്‍ പുനരുപയോഗത്തിനും ശാസ്ത്രീയ സംസ്കരണത്തിനുമായി വേര്‍തിരിച്ചു ശേഖരിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

വീട്ടുമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും നിര്‍ദേശം

നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റോഡരികിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ തടയണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

പ്ളാസ്റ്റിക് ബാഗില്‍ കെട്ടി വഴിവക്കിലേക്കും പൊതുസ്ഥലത്തേക്കും വീട്ടുമാലിന്യങ്ങള്‍ വലിച്ചെറിയുകയാണെന്നതില്‍ തര്‍ക്കമില്ലെന്നു കോടതി പറഞ്ഞു. പച്ചക്കറി, മീന്‍, ഇറച്ചിവില്‍പനക്കാര്‍ ഉപയോഗിക്കുന്ന തരംതാണ ക്യാരി ബാഗുകളിലാണ് അടുക്കള മാലിന്യം റോഡില്‍ തള്ളുന്നത്. ഈ മാലിന്യം അന്തരീക്ഷവും ഭൂഗര്‍ഭജലവും മലിനമാക്കുകയാണ്. മലിനജലം കുടിച്ച് കുടലിനും കരളിനും രോഗങ്ങള്‍ ഉണ്ടാകുന്നതു ദിവസേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ബാഗില്‍ മാലിന്യം വലിച്ചെറിയുന്നതിനെക്കുറിച്ചു വിവരം കിട്ടുന്ന ആര്‍ക്കും പൊലീസില്‍ പരാതി നല്‍കാം. പരാതി കിട്ടിയാല്‍ പൊലീസ് നടപടിയെടുക്കണം.

ഫ്ലാറ്റുകളില്‍ ഉള്‍പ്പെടെ മാലിന്യസംസ്കരണ സംവിധാനമൊരുക്കാന്‍ ഖരമാലിന്യ കൈകാര്യചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടെന്നു കോര്‍പറേഷന്റെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ അറിയിച്ചു. സ്ഥലപരിമിതിയും താല്‍പര്യമില്ലായ്മയും മൂലം ജനം മാലിന്യം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വഴിയിലെറിയുകയാണ്. ഇതു മൂലമുള്ള മലിനീകരണമോ ആരോഗ്യപ്രശ്നമോ ആരും കണക്കിലെടുക്കുന്നില്ല.

ചില സ്ഥലങ്ങളില്‍ മാലിന്യശേഖരണത്തിനും പൊതുയാര്‍ഡില്‍ നിക്ഷേപത്തിനും മുനിസിപ്പാലിറ്റിയുടെ സംവിധാനമുണ്ട്. എന്നാല്‍ ഇവിടെയും പ്ലാസ്റ്റിക് ബാഗില്‍ തന്നെയാണു മാലിന്യം സമാഹരിക്കുന്നത്. ഇതു വന്‍തോതില്‍ മലിനീകരണത്തിനു കാരണമാകുകയാണ്- കോടതി അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തില്‍ സമഗ്ര നിയമനിര്‍മാണം പരിഗണനയിലാണെന്നു സര്‍ക്കാര്‍ അറിയിച്ചു. കോടതിവിധി മുന്‍നിര്‍ത്തി നിയമനിര്‍മാണം നടത്താവുന്നതാണെന്നും മാലിന്യശേഖരണത്തിനു ഫണ്ട് കണ്ടെത്താന്‍ ഫീസ് ചുമത്തുന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

പൊലീസിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉടന്‍ നടപടിക്കായി കോടതിവിധിയുടെ പകര്‍പ്പ് സര്‍ക്കാരിനും ഡിജിപിക്കും അയച്ചു നല്‍കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. പ്ളാസ്റ്റിക് ക്യാരിബാഗിന്റെ നിരോധനം ഭയന്ന് പ്ളാസ്റ്റിക് നിര്‍മാതാക്കളും വിതരണക്കാരും കേസില്‍ കക്ഷിചേരാനെത്തിയിരുന്നു. ക്യാരിബാഗില്‍ പായ്ക്കിങ്ങും വില്‍പനയും നിരോധിക്കുന്ന കാര്യം അന്തിമവാദം കേട്ട ശേഷമേ പരിഗണിക്കൂ എന്നു കോടതി വ്യക്തമാക്കി.

പക്ഷികളിലെ വന്ധ്യതയ്ക്ക് പിന്നില്‍ മാലിന്യമോ?
കൊച്ചി: ചീഞ്ഞഴുകിയ മാലിന്യവും മറ്റും അകത്താക്കുന്നതുമൂലം കേരളത്തില്‍ പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടോ, പക്ഷികളില്‍ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ടോ എന്നു പഠനം നടത്തേണ്ടതാണെന്നു ഹൈക്കോടതി. ചീഞ്ഞഴുകിയ മാലിന്യങ്ങള്‍ തിന്നുന്ന പക്ഷികളും മൃഗങ്ങളും ചത്തൊടുങ്ങുകയോ രോഗബാധിതമാകുകയോ ചെയ്യുന്നുണ്ട്. വിഷമയമായ സാധനങ്ങള്‍ തിന്നു മുംബൈയില്‍ കഴുകന്മാര്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

പ്ലാസ്റ്റിക് കവറില്‍ പൊതിയാതെ മാലിന്യം വെറുതെ ചൊരിഞ്ഞാല്‍പോലും ചീഞ്ഞഴുകുംമുന്‍പു മൃഗങ്ങളും കാക്കകളും അതു തിന്നു പരിസരം വൃത്തിയാക്കുമെന്നെങ്കിലും പ്രതീക്ഷിക്കാം. എന്നാല്‍ പ്ലാസ്റ്റിക്കിലും അഴുകാത്ത മറ്റു കവറുകളിലും പൊതിഞ്ഞ് മാലിന്യം വലിച്ചെറിയുന്നതു മനുഷ്യനെന്നപോലെ മറ്റു ജീവജാലങ്ങള്‍ക്കും അപകടകരമാണ്. ഈ വിപത്തു പൂര്‍ണമായി തടയണം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുകവലി നിരോധനം നടപ്പാക്കിയപോലെ പൊലീസും സര്‍ക്കാരും ഇൌ വിധി നടപ്പാക്കണമെന്നു കോടതി പറഞ്ഞു.

22.11.2011 Manoramaonline Eranamkulam News

കൊയ്ത്തുത്സവ തിരുനാള്‍

ഇതില്‍ നിന്നാണു ചോറ് ഉണ്ടാകുന്നതെന്നു നെല്‍ച്ചെടിയെ ചൂണ്ടിക്കാ ട്ടി പറഞ്ഞപ്പോള്‍ ചില കുട്ടികളുടെ സംശയം ഇരട്ടിച്ചു. ചെടിയില്‍ വളരു ന്ന നെല്ല് എങ്ങനെ ചോറാകും? നെല്ല് ഉണക്കി, കുത്തിയെടുത്ത് അരിയാക്കി, അതു വേവിച്ചു ചോറാകു ന്ന വിദ്യ പലര്‍ക്കും അത്ഭുതമായി തോന്നി. എങ്കില്‍ അതൊന്നു കണ്ടിട്ടു തന്നെ കാര്യമെന്നു പല രും മനസിലുറപ്പി ച്ചു. എല്ലാദിവസ വും ചവച്ചിറക്കു ന്ന ചോറിന്‍റെ ആദിമരൂപ ത്തെ കൊയ്തെടുക്കുന്നതു നേരില്‍ക്കാണുക എന്ന അപൂര്‍വഭാഗ്യത്തിനായി കുട്ടികള്‍ ആകാംക്ഷയോടെ കാത്തു നിന്നു. കുട്ടികള്‍ മാത്രമായിരുന്നില്ല, മുതിര്‍ന്നവരും. എന്നാല്‍ മുതിര്‍ന്നവ രുടെ ലക്ഷ്യം ചോറ് ഉണ്ടാകുന്നത് എന്തില്‍ നിന്നെന്ന് അറിയുകയായിരുന്നില്ല, ഒരു കൂട്ടായ്മയുടെ ഫലം കൊയ്തെടുക്കുന്നതില്‍ പങ്കാളികളാകാനായിരുന്നു അവരുടെ കാത്തുനില്‍പ്പ്. എറണാകുളം ജില്ലയിലെ ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളി ക്രോ സ് ദേവാലയപരിസരത്തായിരുന്നു ആകാംക്ഷയുടെ ഈ വേദി. കര നെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവ ആഘോഷം. കരയില്‍ നെല്‍ക്കൃഷി ക്കു വേണ്ടി ഭൂമിയൊരുക്കിയും വിത്തെറിഞ്ഞും പരിപാലി ച്ചും കാത്തുസൂക്ഷിച്ചും ഒടുവില്‍ വിളവെടുപ്പു വരെ എത്തിനില്‍ക്കുന്ന ഈ പ്രയത്നം, എന്നന്നേക്കുമായി കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ പതിവാകുന്ന കാലത്തില്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.

ഒരു കൂട്ടായ്മയുടെ പരിശ്രമഫലം. അങ്ങനെ വിശേഷിപ്പിക്കാം കര നെല്‍ക്കൃഷിയെ. കരയില്‍ നെക്കൃഷി ചെയ്യാം എന്ന ആശയം ഉടലെടുത്തതോടെ അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു ആദ്യം. ഹോളി ക്രോസ് ദേവാലയ പരിസരം തന്നെയായിരുന്നു കൃഷിഭൂമിയാക്കാന്‍ തീരുമാനിച്ചത്. അതിനായി നിലം കൊത്തിക്കിളച്ചു പാകപ്പെടുത്തി. വെള്ളം ഒഴിച്ചു നെല്ലി നു വളരാന്‍ പാകത്തില്‍ മണ്ണിന് അയവു വരുത്തി, കുതിര്‍ത്തിയിട്ടു. ചെളി നിറഞ്ഞ നെല്‍പ്പാടത്തിനു തുല്യമായ അവസ്ഥയെത്തിയപ്പോള്‍ ഞാര്‍ നടുകയായിരുന്നു. ആഗസ്റ്റ് അവസാന വാരമാണു ഞാര്‍ നട്ടത്. പിന്നെ കൃത്യമായ പരിപാലനത്തിന്‍റെ നാളുകള്‍. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെ കര്‍ഷകശ്രീ അവാര്‍ഡ് നേടിയ കളത്തില്‍ ജോളി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു നെല്‍ക്കൃഷിക്കുള്ള പരിചരണം. മരുന്നടിച്ചും നെല്ലിന്‍റെ വളര്‍ച്ച പരിശോധിച്ചും വെള്ളമൊഴിച്ചുമൊക്കെ ടീച്ചര്‍ എക്കാലവും കൃഷിക്കൊപ്പം നിന്നു. നെല്ലിന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പൊതുജനത്തിനും കുട്ടികള്‍ക്കും മനസിലാക്കാനുള്ള മാര്‍ഗം കൂടിയായി ഈ കൃഷി.

നാളുകള്‍ നീങ്ങി. പതുക്കെ ഒരു ഇടവകയുടെ സ്വപ്നങ്ങള്‍ കതിരിടുകയായിരുന്നു. കരയിലൊരുക്കി യ നെല്‍ത്തറയില്‍ മാടത്തയും മൈനയുമൊക്കെ വിരുന്നു വന്നു തുടങ്ങിയതോടെ പള്ളി വികാരി ഫാദര്‍ ജോബി കല്ലറയ്ക്കലിനു മനസിലായി, കൊയ്ത്തിനു സമയമായിരിക്കുന്നു. മഴ പെയ്താല്‍ പ്രശ്നമാകുമെന്ന മുന്നറിയിപ്പു കൂടി ലഭിച്ചതോടെ കൊയ്ത്തുത്സവം ഉടനെ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഞാറ് നട്ട് എണ്‍പത്തഞ്ചു ദിവസ ത്തിനു ശേഷം പാകമായ നെല്ലി നെ ആഘോഷത്തോടെ വിളവെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കരയില്‍ നെല്ല് കൃഷി ചെയ്യാന്‍ കഴിയുമോ എന്ന സംശയത്തിനു പൂര്‍ണവിരാമമിട്ടു കൊണ്ട് ഇക്കഴി ഞ്ഞ ഞായറാഴ്ച വിളെവെടുപ്പ് നടത്താന്‍ തന്നെ ഉറപ്പിച്ചു. നേര ത്തേ തന്നെ പള്ളിയില്‍ നിന്നറിയിച്ചതിനെത്തുടര്‍ന്നു നിരവധി പേര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു.

ഒരിക്കല്‍ പോലും നെല്ല് കൊയ്യാത്തവര്‍ ഉണ്ടാകും, നെല്ല് കൊയ്യുന്ന രീതി കൃത്യമായി വശമില്ലാത്തവരും ധാരാളമായിരുന്നു. അതുകൊണ്ടു തന്നെ ഈ രംഗത്തെ എക്സ്പീരിയന്‍സ്ഡ് ഹാന്‍ഡ് എന്ന നിലയില്‍ എല്ലാവര്‍ക്കും കൊയ്ത്തിന്‍റെ ടിപ്സ് പറഞ്ഞു കൊടുത്തു കൊണ്ട് ജോളി ടീച്ചര്‍ കൊയ്ത്തുത്സവത്തില്‍ സജീവമാ യി. താഴ്ത്തി കൊയ്യണമെന്നും കൃത്യമായി കൊയ്തെടുക്കണമെന്നുമൊക്കെയായിരുന്നു ടീച്ചറുടെ ബേസിക് ടിപ്സ്. പറവൂര്‍ എംഎല്‍എ വി.ഡി. സതീശനാണ് ആദ്യം നെല്ല് കൊയ്തെടുത്തത്. ഒപ്പം ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് അല്‍ഫോണ്‍സ ഫ്രാന്‍സിസും വൈസ് പ്രസിഡന്‍റ് ശിവാനന്ദരാജും വാര്‍ഡ് മെമ്പര്‍ ആന്‍റിബോയ്യും. ഉത്ഘാടനത്തിന്‍റെ ഔപചാരികതയ്ക്കു ശേഷമായിരുന്നു യഥാര്‍ഥ കൊയ്ത്തുത്സവം. ഭക്ഷ്യസുരക്ഷാപദ്ധതിക്കു പ്രാധാ ന്യം നല്‍കുന്ന കാലഘട്ടത്തില്‍ ഇത്തരം പ്രയത്നങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്ന് എംഎല്‍എ പറഞ്ഞു.

കൊയ്ത്തിന് ഹരം പകരാനും താളം നല്‍കാനും ഒരു കൊയ്ത്തു പാട്ടു വേണ്ടേ..? അതും ഒരുക്കിയിരുന്നു കടല്‍വാതുരുത്ത് നിവാസികള്‍. കൊയ്ത്തുത്സവത്തിനു പാട്ടെഴുതിയതു, ഹോളി ക്രോസ് പള്ളി കപ്യാരും നിമിഷകവിയുമാ യ പള്ളിയില്‍ ദേവസി. ദേവസിയു ടെ ഈരടികള്‍ ഉയര്‍ന്നപ്പോള്‍ പലരും താളത്തിലും താഴ്ത്തിയും കൊയ്തു. ഒരു വട്ടമെങ്കിലും കൊയ്ത്തിന്‍റെ ലഹരി അറിയാനായി പലരും വീട്ടില്‍ നിന്നു തന്നെ അരിവാളുമായിട്ടാണ് ഇവിടെ എത്തിയിരുന്നത്. പാകമായ കണ്ടം ഒരു മണിക്കൂര്‍ കൊണ്ടു കൊയ്തു തീര്‍ത്തു ഇടവകാംഗങ്ങള്‍. കൊയ്തെടുത്തവ കറ്റയാക്കി പള്ളി ബംഗ്ലാവിന്‍റെ അരികില്‍ സൂക്ഷിച്ചു. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി എന്നതാണു കടല്‍വാതുരുത്തിലെ കൊയ്ത്തുത്സവ ത്തിന്‍റെ പ്രത്യേകത.

അന്നന്നത്തെ അന്നത്തിനായി അന്യന്‍റെ നെല്‍പ്പാടങ്ങളിലേക്കു കണ്ണുപായിച്ചു കാത്തിരിക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോ ളം മാതൃകയാക്കാം, ഈ കൊച്ചു ഗ്രാമത്തിലെ കൂട്ടായ്മയെ. പരമ്പരാഗത പാടശേഖരം തന്നെ വേണമെന്നില്ല, കരയില്‍ വളരെ കുറച്ചു സ്ഥലത്തും നെല്ല് കൃഷി ചെയ്തെടുക്കാമെന്നു തെളിയിക്കുകയായിരുന്നു അവര്‍. കൃഷി ചെയ്യാനുള്ള താത്പര്യം ഉണ്ടായാല്‍ കൃത്യമായ പരിപാലനം നടത്താന്‍ കഴിഞ്ഞാല്‍ ആര്‍ക്കും സാധ്യമാക്കാവുന്ന കാര്യം. ആദ്യകൊയ്ത്തിന്‍റെ ആഹ്ളാദം അനുഭവിച്ചു കഴിഞ്ഞു ഹോളി ക്രോസ് ഇടവകാംഗങ്ങള്‍. ഈ നെല്ല് എന്തു ചെയ്യുമെന്ന ചെറിയ സംശയം ബാക്കി. സ്വപ്രയത്നത്താല്‍ ആദ്യം കൊയ്തെടുത്ത ഫലമായതുകൊണ്ടു തന്നെ അതു മലരാക്കി ഒരു നേര്‍ച്ച പോലെ ഇടവകയിലെ എല്ലാവര്‍ക്കും കൊടുക്കാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരു മാതൃക നല്‍കി മാറിനില്‍ക്കാനല്ല ഹോളി ക്രോസ് ഇടവകാംഗ ങ്ങളുടെ തീരുമാനം. ഇപ്പോള്‍ കൊയ്തെടുത്ത പാടത്തിന്‍റെ തൊട്ടടുത്ത കണ്ടത്തില്‍ നെല്ല് പാകമായിക്കൊണ്ടിരിക്കുന്നു. വീണ്ടുമൊരു കൊയ്ത്തുത്സവത്തിന് അരങ്ങൊരുങ്ങുന്ന ദിവസം അതിവിദൂരമല്ല. വെറുമൊരു കൗതുകം മാത്രമാക്കി മാറ്റാതെ, സമൂഹത്തിനു മാതൃകയായി മാറുന്നു കരനെല്‍ക്കൃഷിയുടെ പുതിയ മാര്‍ഗങ്ങളിലൂടെ....

22.11.2011 Metrovaartha >> Vaartha life

കശുമാവിന്‍ തൈകള്‍ക്ക് വിട; ഇനി കാബേജും കോളിഫ്ളവറും വിരിയും

കാഞ്ഞങ്ങാട്: കശുമാവിന്‍തൈകള്‍ നിറഞ്ഞ ഇടങ്ങളില്‍ ഇനി വിളയുന്നത് കാബേജും കോളിഫ്ളവറും. അതും നല്ല ശുദ്ധമായ ജൈവവളത്തില്‍ വളര്‍ന്നവ. ശീതകാല പച്ചക്കറിക്കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്ളാന്റേഷന്‍ കോര്‍പറേഷനാണ് കാബേജ്, കോളിഫ്ളവര്‍ കൃഷി ആരംഭിക്കുന്നത്. ആദ്യഘട്ടമായി മുളിയാര്‍ എസ്റ്റേറ്റില്‍ ഒാഫിസ് കെട്ടിടത്തിനു മുന്നിലുള്ള ഒരേക്കറില്‍ 1250 തൈകള്‍ ഇന്നു നടും. പ്ളാന്റേഷന്‍ കോര്‍പറേഷന്‍ വാണിജ്യാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശീതകാല പച്ചക്കറിക്കൃഷി തുടങ്ങുന്നത്.

ആദ്യഘട്ടത്തില്‍ 500 കോളിഫ്ളവര്‍, 750 കാബേജ് എന്നിവയുടെ തൈകളാണ് നടുന്നത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് കാബേജ്, കോളിഫ്ളവര്‍ തൈകള്‍ എത്തിച്ചത്. സാധാരണനിലയില്‍ തണുപ്പു കാലാവസ്ഥയില്‍ മാത്രമാണ് കാബേജ്, കോളിഫ്ളവറുകള്‍ വളരുന്നത്. എന്നാല്‍ സംസ്ഥാനത്തെ കാലാവസ്ഥയിലും വളരുന്ന തരത്തിലുള്ള എംഎസ് 60 തൈകളാണ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം പ്ളാന്റേഷന്‍ കോര്‍പറേഷന് നല്‍കിയത്. സംസ്ഥാനത്ത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലാണ് കാബേജ്, കോളിഫ്ളവര്‍ കൃഷി അനുയോജ്യമെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. ജൈവവളങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

വിതരണത്തിനായി കശുമാവിന്‍തൈകള്‍ നട്ടിരുന്ന സ്ഥലത്താണ് പുതിയതായി കാബേജ്, കോളിഫ്ളവര്‍ തൈകള്‍ നടുന്നത്. കശുമാവു തൈകള്‍ തയാറാക്കുന്നതിനായി

പുതിയ സ്ഥലം കണ്ടെത്തും. ഫെബ്രുവരിയില്‍ വിളവെടുപ്പു നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭം സാമ്പത്തികമായ വലിയ നേട്ടം ലക്ഷ്യമിടുന്നില്ലെന്നാണ് പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. പരിപാടി വിജയകരമാണെങ്കില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്നും പ്ളാന്റേഷന്‍ അധികൃതര്‍ അറിയിച്ചു.

22.11.2011 Manoramaonline Kasarkod News

മധുരനൊമ്പരക്കാറ്റ്, വൃശ്ചിക കാറ്റ്

തൃശൂര്‍: പുലര്‍വേളയില്‍ ആടിയുലഞ്ഞൊരു വരവാണ്. കുളിരും തഴുകി വരുന്ന ആ വരവില്‍ പൂക്കളുടെ ഗന്ധവും ഇലകളുടെ മര്‍മരവും ഉണ്ടാവും. ഇതു വൃശ്ചിക കാറ്റ്... വൃശ്ചിക മാസത്തിന്റെ വരവ് അറിയിക്കുന്നതു വൃശ്ചിക കാറ്റാണ്, പാലക്കാടന്‍ ചുരം കടന്നെത്തുന്ന മധുരനൊമ്പരക്കാറ്റ്. വൃശ്ചിക മാസത്തില്‍ ഈ കാറ്റൊന്നനുഭവിക്കാതെ കടന്നുപോവുക ആര്‍ക്കും സാധ്യമല്ല. വര്‍ഷംതോറും വൃശ്ചികത്തിന്റെ വരവറിയിക്കുന്ന ഈ കാറ്റിനുമുണ്ട് ഏറെ പ്രത്യേകതകള്‍. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന കാറ്റ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശക്തി പ്രാപിച്ച് ഫെബ്രുവരിയില്‍ പിന്‍വാങ്ങുന്നു. സൈബീരിയന്‍ ഹൈ എന്ന കാറ്റിന്റെ ഭാഗമാണ് വൃശ്ചിക കാറ്റ്. പുലര്‍കാലങ്ങളിലാണ് കാറ്റിന് തണുപ്പും തീവ്രതയുമേറുന്നത്.

തമിഴ്നാട്ടില്‍നിന്ന് പാലക്കാട് ചുരം വഴി കേരളത്തില്‍ പ്രവേശിക്കുന്ന കാറ്റ് തമിഴ്നാട്ടില്‍നിന്നുള്ള ഈര്‍പ്പം കൊണ്ടുവരുന്നു. അതുകൊണ്ട് കേരളത്തിലും കാറ്റിന് തണുപ്പനുഭവപ്പെടുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് വൃശ്ചിക കാറ്റ് അനുഭവപ്പെടുന്നത്. തൃശൂരിലെ കായല്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തീവ്രത കുറയുന്നതിനാല്‍ മറ്റു ജില്ലകളിലേക്ക് ഇതു പ്രവേശിക്കുന്നില്ല. അതുകൊണ്ട് മറ്റു ജില്ലക്കാര്‍ക്ക് ഈ കാറ്റ് അനുഭവപ്പെടാറില്ല.

കാറ്റിന്റെ വേഗം മണിക്കൂറില്‍ ശരാശരി ഒന്‍പതു മുതല്‍ 10 കിലോമീറ്റര്‍ വരെയാണ്. വാഴ, കപ്പ, നെല്ല് തുടങ്ങിയവയെ ഇൌ വേഗം സാരമായി ബാധിക്കുന്നു. കാറ്റിന്റെ തീവ്രതയനുസരിച്ച് നാശനഷ്ടത്തിന്റെ വ്യാപ്തിയും

കൂടുന്നു. കിഴക്കുനിന്ന് പടിഞ്ഞാറു ഭാഗത്തേക്കാണു കാറ്റിന്റെ ദിശ എന്നതിനാല്‍ ഇതിനെ കിഴക്കന്‍ കാറ്റെന്നും വിശേഷിപ്പിക്കുന്നു. മനുഷ്യന്റെ ചര്‍മത്തിനും ഇതു ദോഷം ചെയ്യാറുണ്ട്. വരണ്ടുണങ്ങുന്നതും വിണ്ടുകീറുന്നതും ഈ മാസങ്ങളില്‍ അധികമാണ്. അതുകൊണ്ട് ഇതിനെ വരണ്ട കാറ്റെന്നും വിളിക്കുന്നു. ഈ സമയങ്ങളില്‍ സാധാരണയായി മഴ ഉണ്ടാവാറില്ല.

22.11.2011 Manoramaonline Thrissur News
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക