കുമരകം: വേമ്പനാട്ടുകായലില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 105 ഇനം മത്സ്യം ഇല്ലാതായതായി കണ്ടെത്തി. മലിനീകരണം രൂക്ഷമായത് കായലിലെ ജൈവ ആവാസവ്യവസ്ഥയെ ബാധിച്ചതായി ബാംഗൂരിലുള്ള അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് (ഏട്രി) നടത്തിയ ഫിഷ് സര്‍വേയിലാണു കണ്ടെത്തിയത്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ യഥാസമയം തുറക്കാത്തതുമൂലം ഉപ്പുവെള്ളം എത്താത്തതു മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിവച്ചു.
കായല്‍ സംരക്ഷണത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വേഗം നടപ്പാക്കിയില്ലെങ്കില്‍ മത്സ്യങ്ങള്‍ പൂര്‍ണമായും നാശത്തിന്റെ വക്കിലാകുമെന്ന സ്ഥിതിയാണ്. 2008 മുതല്‍ ഏട്രി നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് മത്സ്യഇനങ്ങള്‍ കാണപ്പെട്ടത് ഇത്തവണയാണ്. 2008ല്‍ 50 ഇനങ്ങളും 2009ല്‍ 61 ഇനങ്ങളും കഴിഞ്ഞ വര്‍ഷം 53 ഇനങ്ങളും എന്നായിരുന്നു കണക്ക്. ഇത്തവണയിത് 45 ഇനമായി കുറഞ്ഞതായാണ് കണ്ടെത്തിയത്. 1985ല്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ 150 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു.
വേമ്പനാട്ടുകായല്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് കേന്ദ്ര പരിസ്ഥിതി - വനംമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും സംരക്ഷണത്തിനു നടപടിയെടുത്തിരുന്നില്ല. ജൈവ വൈവിധ്യം നിറഞ്ഞ കായലിനെ സംരക്ഷിച്ചുകൊണ്ടല്ലാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട നടപടികളെടുത്തു തുടങ്ങിയത് പ്രതീക്ഷ നല്കുന്നു.
manorama online environment news
sad news. we must act
ReplyDelete