Pages

Tuesday, August 30, 2011

സിംഹ ബ്യൂട്ടീഷന്‍

സൗന്ദര്യ സംരക്ഷണത്തില്‍ ബ്യൂട്ടീഷന്മാരുടെ പങ്ക്‌ ഒഴിച്ചുകൂടാന്‍ പറ്റാത്താണ്‌. സൗന്ദര്യത്തെ ഏറ്റവും മികവോടെ അവതരിപ്പിക്കുന്നതില്‍ വിദഗ്‌ധരാണ്‌ ബ്യൂട്ടീഷന്മാര്‍. മനുഷ്യ സൗന്ദര്യം മാത്രമല്ല മൃഗസൗന്ദര്യവും പരിരക്ഷിക്കുന്നതിലും വര്‍ധിപ്പിക്കുന്നതിലും പ്രത്യേക വൈദഗധ്യം നേടിയ ബ്യൂട്ടീഷന്മാരുണ്ട്‌. മൃഗങ്ങളില്‍ നായ്‌ക്കളുടെ സൗന്ദര്യസംരക്ഷണത്തിനായുള്ള ബ്യൂട്ടീഷന്മാരാണ്‌ ഭൂരിഭാഗവും. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്‌തനായൊരു ബ്യൂട്ടീഷനുണ്ട്‌ ദക്ഷിണാഫ്രിക്കയില്‍. സിംഹങ്ങളുടെ ബ്യൂട്ടീഷനാണ്‌ ഇയാളെന്നുമാത്രം. സിംഹത്തിന്റെ ജഡ ഒരുക്കുന്നതിലാണ്‌ ഇയാളുടെ പ്രാഗത്ഭ്യം. അതോടൊപ്പം സിംഹങ്ങള്‍ക്ക്‌ മാനിക്യൂര്‍ ചെയ്യാനും ഇയാള്‍ മിടുക്കനാണ്‌.

അലക്‌സ് ലോറെന്റിയെന്ന ബ്രിട്ടീഷുകാരനാണ്‌ വ്യത്യസ്‌തനായ ഈ ബ്യൂട്ടീഷന്‍. ട്രക്ക്‌ ഡൈവറായിരുന്ന അലക്‌സ് സിംഹപ്രേമം മൂത്താണ്‌ ദക്ഷിണാഫ്രിക്കയ്‌ക്കു വിമാനം കയറുന്നത്‌. അവിടെ ജോഹന്നാസ്‌ബര്‍ഗിലുള്ള ഒരു മൃഗശാലയില്‍ കയറിക്കൂടിയ അലക്‌സ് സിംഹങ്ങളെ പരിചരിക്കുന്നതില്‍ വൈദഗ്‌ധ്യം നേടി. സിംഹങ്ങളെ മെരുക്കിയെടുക്കാനും പരിശീലപ്പിക്കാനും പ്രഗാത്ഭ്യം ലഭിച്ചതോടെയാണ്‌ എന്തുകൊണ്ട്‌ സിംഹസൗന്ദര്യസംരക്ഷണം ആയിക്കൂടെന്ന്‌ ഈ സാഹസികന്‍ ചിന്തിച്ചത്‌. അങ്ങനെയാണ്‌ ഈ അമ്പതുകാരന്‍ സിംഹങ്ങളുടെ ബ്യൂട്ടിഷനായി മാറിയത്‌. ഹെയര്‍ സ്‌പ്രെയൊക്കെ അടിച്ചാണ്‌ സിംഹങ്ങളുടെ ജഡ ഇയാള്‍ ഒരുക്കുന്നത്‌. മനുഷ്യരേക്കാള്‍ അച്ചടക്കത്തോടെയാണ്‌ സിംഹങ്ങള്‍ തനിക്കായി നിന്നുതരുകയെന്നാണ്‌ അലക്‌സ് പറയുന്നത്‌. അലക്‌സ് സിംഹങ്ങളെ ഒരുക്കിക്കഴിഞ്ഞാല്‍ കാണാനൊരു പ്രത്യേക ചന്തമാണെണ്‌ മൃഗശാലാ അധികൃതര്‍ പറയുന്നത്‌.

30.8.2011 Mangalam kawthukavaarthakal

No comments:

Post a Comment