Pages

Friday, May 11, 2012

ചാവക്കാട് മാര്‍ക്കറ്റില്‍ പിരാന വില്‍പന വ്യാപകം

ചാവക്കാട്: മാംസഭോജിയും മത്സ്യസമ്പത്തിന് ഭീഷണിയുമായ പിരാന മല്‍സ്യം ആവോലി എന്ന് തെറ്റിദ്ധരിപ്പിച്ച് മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നു. കാഴ്ചയില്‍ ആവോലിയെന്ന് തോന്നിപ്പിക്കാന്‍ തലഭാഗം ഒഴിവാക്കിയാണ് വില്‍പന. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ ചൈനീസ് ആവോലിയാണെന്നാണ് മറുപടി. ഒരു കിലോ ആവോലിക്ക് 500 രൂപ വരെയുള്ളപ്പോള്‍ ഒരു കിലോ പിരാനക്ക് 200 രൂപമുതല്‍ വാങ്ങി വെള്ള ആവോലി എന്ന് വിശ്വസിപ്പിച്ചാണ് കച്ചവടം.

റെഡ് ബെല്ലി എന്നറിയപ്പെടുന്ന പിരാനകളാണ് ചാവക്കാട് മേഖലകളില്‍ ആവോലി എന്ന പേരില്‍ വില്‍ക്കുന്നത്. ബ്ളാങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍നിന്നാണ് ഈ മത്സ്യങ്ങളെ ലഭിച്ചതെന്ന് ഏങ്ങണ്ടിയൂരിലെ മത്സ്യക്കച്ചവടക്കാര്‍ പറഞ്ഞു. അഴീക്കോട് മുനമ്പത്തുനിന്നാണ് ഇവയെ കൊണ്ടുവരുന്നതെന്ന് വിശ്വസിപ്പിക്കുന്നുണ്ടെങ്കിലും പൊന്നാനിയിലെ വളര്‍ത്തുകേന്ദ്രങ്ങളില്‍നിന്നാണ് ഇവ എത്തുന്നത്.
Published on Fri, 05/11/2012 Madhyamam News

No comments:

Post a Comment