.

.

Monday, April 30, 2012

സോളാര്‍ സിറ്റിയാവാന്‍ കൊച്ചി

കൊച്ചി: കൊച്ചി നഗരത്തെ 'സോളാര്‍സിറ്റി'യാക്കുന്ന പദ്ധതിയുടെ പ്രാരംഭ ജോലികള്‍ തുടങ്ങി. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് സൂര്യപ്രകാശം ഉപയോഗിക്കുകയും, ചെലവ് ഗണ്യമായി കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

കൊച്ചി, കോഴിക്കോട് നഗരങ്ങളെയാണ് പരീക്ഷണാര്‍ത്ഥം സോളാര്‍ സിറ്റി പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

കൊച്ചിയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നഗരസഭാ ഓഫീസുകളിലും സൗരോര്‍ജ്ജം ഉപയോഗിച്ച് വിളക്കുകള്‍ തെളിക്കുവാനാണ് ആദ്യഘട്ടത്തില്‍ പദ്ധതി ഇടുന്നത്.

Sunday, April 29, 2012

വാല്‍പ്പാറയില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു

മലക്കപ്പാറ:വാല്‍പ്പാറയ്ക്കടുത്ത് ഉരുളിക്കല്‍ എസ്റ്റേറ്റിലെ പെരിയനഗറില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു. വെള്ളിയാഴ്ച വൈകീട്ട് മയക്കുവെടിവെച്ചശേഷം കൂട്ടില്‍ കയറ്റിയപ്പോഴേ അവശനിലയിലായിരുന്നു. പ്രായാധിക്യവും പശുക്കളുടെ ആക്രമണത്തില്‍നിന്നുണ്ടായ മുറിവുകളുമാവാം മരണകാരണമെന്ന് വനപാലകര്‍ പറഞ്ഞു. പന്ത്രണ്ടുവയസ്സ് തോന്നിക്കുന്ന ആണ്‍കടുവയ്ക്ക് ആറടിയിലേറെ നീളമുണ്ട്. നിരവധി പുലികളെ ഈ മേഖലയില്‍ കണ്ടിട്ടുണ്ടെങ്കിലും കടുവയെ കാണുന്നത് അപൂര്‍വ്വമാണ്. ഡോക്ടര്‍ കലൈവാസന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം കടുവയുടെ ജഡം ദഹിപ്പിച്ചു.

29.4.2012 മാതൃഭൂമി പാലക്കാട്‌ ന്യൂസ്‌ 

പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ജലസംരക്ഷണം


പൊതുകിണറുകളും കുളങ്ങളും ശുചിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ളം മുട്ടും. കുടിവെള്ള വിതരണത്തിന് ഫണ്ട് അനുവദിക്കുന്നതിന് മുന്നോടിയായി കിണറുകളും കുളങ്ങളും ശുചിയാക്കുന്നതിനുള്ള പദ്ധതി കൂടി നിര്‍ബന്ധമാക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ജലസംരക്ഷണം നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ സമ്മര്‍ദതന്ത്രവുമായി രംഗത്ത് വരുന്നത്. കുളങ്ങളും കിണറുകളും ശുചിയാക്കുന്നതിന് പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.

Saturday, April 28, 2012

ഏപ്രില്‍ 28: ലോക തവള സംരക്ഷണദിനം

ഏപ്രില്‍ 28 ലോക തവള സംരക്ഷണദിനമായി ആചരിക്കുന്നു. മഴ വരുന്നെന്ന വാര്‍ത്ത കര്‍ക്കശമായ സ്വരത്തില്‍ വിളംബരം ചെയ്തു കര്‍ഷകമനസ്സുകളില്‍ ആശ്വാസപ്പെരുമഴ പെയ്യിക്കുന്നവരാണ് തവളകള്‍. മനുഷ്യരെ ഇത്രയും പേടിയുള്ള ജീവിവര്‍ഗവും വേറെയില്ല. കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ വെള്ളത്തില്‍ച്ചാടി ഊളിയിട്ട് മറയുന്നവയാണ് തവളകളിലധികവും. പേടി പാടില്ലെന്നു പറയാനുമാവില്ല. കീടനാശിനിയുടെ പ്രയോഗത്തിലൂടെ തവളകളെ ഉന്മൂലനം ചെയ്യുമെന്നു പ്രതിജ്ഞയെടുത്തിരിക്കുകയാണ് നാം! ഏറ്റവും സാധാരണമായിരുന്ന 'ചൊറിത്തവള (Bufo melanosticus)പോലും ഇന്ന് അപൂര്‍വമായിരിക്കുന്നു. മഴക്കാലത്ത് സുലഭമായി കാണാവുന്ന ചില തവളകളുടെ പേരെങ്കിലും നമുക്ക് ഓര്‍ത്തുവയ്ക്കാം.

Friday, April 27, 2012

കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് പീഡനക്കാലം


നോക്കെത്താദൂരം കത്തിയെരിഞ്ഞ വനപ്രദേശങ്ങള്‍. പച്ചപ്പിന്റെ നാമ്പുപോലും കാണാനാവാതെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ അലയുന്നു. കേരള- കര്‍ണാടക അതിര്‍ത്തി വനങ്ങളിലാണ് അതിജീവനത്തിനായി വനൃമൃഗങ്ങള്‍ പെടാപ്പാടുപെടുന്നത്. ബന്ദിപ്പൂര്‍, നാഗര്‍ഹൊള വനപ്രദേശങ്ങളില്‍ ഇത്തവണ നന്നായി കാട്ടുതീ പടര്‍ന്നു. വേനല്‍ നീണ്ടുനിന്നതോടെ കാട് കരിഞ്ഞ മണ്ണും ഇലകളുമായി വന്യമൃഗങ്ങളുടെ ഭക്ഷണം. നാഗര്‍ഹൊളയില്‍ ഭക്ഷണവും ശുദ്ധജലവും ലഭിക്കാതെ രണ്ട് കാട്ടാനകള്‍ ചത്തു.

Thursday, April 26, 2012

ഭൂമിയെ പൊള്ളിക്കാതെ സൗരവാതം


കഴിഞ്ഞ എട്ടാം തീയതി ലോകം വനിതാദിനം ആഘോഷിച്ചുകൊണ്ടിരുന്നപ്പോള്‍ വലിയൊരു അപകടമാണ് അധികമാരും അറിയാതെ ഭൂമിയെ കടന്നുപോയത്. ഒരു പതിറ്റാണ്ടിനിടയ്ക്കുണ്ടായ ഏറ്റവും ശക്തമായ സൌരവാതം അന്നു ഭൂമിയില്‍ പ്രവേശിച്ച് പിറ്റേന്നു രാവിലെയോടെ പതുക്കെ ഒഴിഞ്ഞുപോയി. ഭൂമിക്ക് ഏറെ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നു ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര പ്രശ്നമുണ്ടായില്ല.

Wednesday, April 25, 2012

കുളത്തില്‍ ചത്ത ഭീമന്‍ ആമയ്ക്ക് വയസ്സ് 150

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ ചത്ത ഭീമന്‍ ആമയുടെ പ്രായം 150. വെറ്റിറിനറി ഡോക്ടര്‍മാര്‍ രണ്ടരമണിക്കൂറിലേറെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് ഇത് സ്ഥിരീകരിച്ചത്. പല്ലുകള്‍ പരിശോധിച്ചാണ് പ്രായം നിശ്ചയിച്ചത്. ഏകദേശം 78 കിലോയുണ്ടായിരുന്നു. ശുദ്ധജലത്തില്‍ കാണുന്ന ഇത്രയും ഭാരമുള്ള ആമകള്‍ അപൂര്‍വമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച അമ്പലപ്പുഴ ക്ഷേത്രക്കുളത്തിലാണ് ആമയെ ചത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ റാന്നി ഫോറസ്റ്റ് റേഞ്ചോഫീസില്‍ അറിയിച്ചു. മറവുചെയ്യുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

Tuesday, April 24, 2012

നശിക്കുകയാണ്; ഔഷധങ്ങളും ചരിത്രവും


വനം വകുപ്പിന്റെ ചാലിയത്തെ ഹോര്‍ത്തൂസ് മലബാറിക്കസ് ഒൌഷധ ഉദ്യാനം അവഗണനയില്‍. പരിപാലനത്തിനു ഫണ്ടില്ലാത്തതിനാല്‍ നട്ടു വളര്‍ത്തിയ സസ്യങ്ങള്‍ പലതും കരിഞ്ഞുണങ്ങി. ഉദ്ഘാടനത്തിനു ശേഷം ഫണ്ട് അനുവദിക്കാത്തതാണ് തിരിച്ചടിയായത്. ഇവിടെ ജോലി ചെയ്യുന്ന നാലു വാച്ചര്‍മാര്‍ക്ക് കൃത്യമായി ശമ്പളത്തിനു പോലും ഫണ്ടില്ല.

വിദ്യാര്‍ഥികളും പരിസ്ഥിതി സ്നേഹികളുമടക്കം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്ന ഉദ്യാനമാണ് വനം വകുപ്പിന്റെ അനാസ്ഥയാല്‍ നശിക്കുന്നത്.

Monday, April 23, 2012

കടുത്ത ചൂട്: ഹിമക്കരടി ചത്തു

തൃശൂര്‍ : കടുത്ത ചൂടുമൂലം തൃശൂര്‍ മൃഗശാലയിലെ ഹിമക്കരടി ചത്തു. 34വയസുള്ള പെണ്‍ ഹിമക്കരടിയാണ് ഇന്നലെ പുലര്‍ച്ചെ ചത്തത്. കടുത്ത ചൂടുമൂലം മൂക്കില്‍ നിന്നു രക്തം വന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.

രണ്ടു ഹിമക്കരടികളാണു മൃഗശാലയില്‍ ഉണ്ടായിരുന്നത്. ആണ്‍ ഹിമക്കരടിയും ഗുരുതരാവസ്ഥയിരുന്നെങ്കിലും ഇന്നലെ മുതല്‍ ഭക്ഷണം കഴിക്കുന്നുണ്ട്. കടത്തു ചൂടില്‍ കഴിയാനാകാത്തതിനാല്‍ എപ്പോഴും കൂട്ടിലേക്കു വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നുണ്ട്.

ഇക്കോടൂറിസം സെന്ററില്‍ ആനകളെ കാണാന്‍ സന്ദര്‍ശക പ്രവാഹം

കോന്നി:ആനകളെ കാണാനും വിശേഷങ്ങളറിയാനും ആനസവാരിക്കുമായി ഇക്കോടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്കേറി. സോമന്‍(72), നപ്രിയദര്‍ശനി(24), മീന(22), സുരേനന്ദ്രന്‍(14), ഈവ(3), ഡോണ്‍സിംഗ്(9) എന്നീ ആനകളാണ് ആനക്യാമ്പിലുള്ളത്. ഇതില്‍ ഡോണ്‍സിംഗ് ആളു ചില്ലറക്കാരനല്ല. വനംവകുപ്പ് ഒരുകേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആന സോമനും, നപ്രിയദര്‍ശനിയുമാണ് സന്ദര്‍ശകരെ ആനസവാരിക്കായി കൊണ്ടുപോകുന്നത്. ആനസവാരിക്ക് ഒരാളിന് 100രൂപയാണ് ടിക്കറ്റ്‌നിരക്ക്. ഉച്ചകഴിഞ്ഞ് കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രാവിലെയാണ് സന്ദര്‍ശകരുടെ വരവ്.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക