.

.

Sunday, May 22, 2011

മെയ്‌ 22 – ഒരു ജൈവവൈവിധ്യദിനം കൂടി

മനുഷ്യ മനസ്സിന്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ച് നേരത്തേയും വൈകിയും എത്തുന്ന മഴ,സൂര്യകോപം താങ്ങാനാവാതെ തളര്ന്നു വീഴുന്ന മനുഷ്യനും മൃഗങ്ങളും പറവകളും ഉള്പ്പെടുന്ന ജീവജാലങ്ങള്. എന്തു ചെയ്യണമെന്നറിയാതെ മനുഷ്യന് പകച്ചു നില്ക്കുംബോഴും അവനറിയുന്നില്ല ഇതെല്ലാം അവന് പരിസ്തിതിക്കുമേല് കാണിക്കുന്ന ക്രൂരതകളുടെ പ്രത്യാഗാതങ്ങളാണെന്ന്.
ദൈവം കനിഞ്ഞേകിയ പ്രകൃതി വിഭവങ്ങള്ക്കും ജൈവ വൈവിധ്യങ്ങള്ക്കും കണക്കില്ലെന്നും അവസാനമില്ലെന്നും മനുഷ്യന് വിചാരിച്ചു,അതെല്ലാം സ്വാഭാവികമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയണെന്നായിരുന്നു കണക്കുകൂട്ടല്. എന്നാല് ഭൂമിയില് ജീവനെ ജീവനെ താങ്ങി നിര്ത്തുന്ന ജൈവ വൈവിധ്യങ്ങള്സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില് അവ ഇല്ലാതാകുമെന്നും ശരിയായ അറിവില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന് വൈകിപ്പോയെന്നു മാത്രം. ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നല്കുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവ വൈവിധ്യം. കോടാനുകോടി വര്ഷങ്ങളില് സംഭവിച്ച മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ജൈവ വൈവിധ്യത്തിനു പിന്നില്. നാം ഉള്പ്പെടുന്ന ജീവന്റെ ശൃംഖലയാണ് അത് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യജാലങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമൊക്കെ ഉള്പ്പെടുന്നതാണ് ഈ ശൃംഖല.
പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്. വന് മരങ്ങള് മുത സൂക്ഷ്മജീവികള് വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല് പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത് മനുഷ്യനുമാത്രമാണ. പുല്മേടുകള് നശിപ്പിക്കുന്നതും വനവിഭവങ്ങള് വന്തോതില് ചൂഷണംചെയ്യുന്നതും വനങ്ങള് തോട്ടങ്ങളായി മാറ്റുന്നതും വനത്തിലെ നിര്മ്മാണ പ്രവര്ത്തനങ്ങളുമൊക്കെ സസ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്. പ്രകൃതിയിലെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് കാടുകള്. ഭൌമ പ്രതലത്തിന്റെഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ മണ്ണ് സംരക്ഷണം ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്. ഈ പശ്ചാത്തലം മുന് നിര്ത്തിയാണ് 2011 നെ ഇന്റര് നാഷ്ണല് ഇയര് ഓഫ് ഫോറസ്റ്റായും 2011 ലെ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം കാട്ടിലെ ജൈവവൈവിധ്യമായും തിരഞ്ഞെടുത്തത്.
കരയിലെ ഏറ്റവും പ്രധാന ആവാസ വ്യവസ്തയാണ് കാട്,തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജീവികളുടെ ആവാസസ്ഥാനം, എന്നാല് ദ്രുതഗതിയിലുള്ള വന നശീകരണം ഈ ജീവികളുടെ വംശ നാശത്തിനും ആവാസവ്യവസ്തയെ തകിടം മറിക്കുന്നതിനും കലാവസ്ഥ വ്യതിയാനത്തിനും ഇടയാക്കി, മണ്ണൊലിപ്പും മരുവല്ക്കരണവും വരള്ച്ചയും വെള്ളപ്പൊക്കവും വന നശീകരണത്തിന്റെ നേരിട്ടുള്ള ഫലങ്ങള് തന്നെയാണ്.
കേരളത്തിന്റെ  ഭൂപ്രകൃതി-കാലാവസ്ഥാ പ്രത്യേകതകള്‍ കാരണം ഈ നാടിന്റെ  നിലനില്പിലന് വനങ്ങള്‍ ഏറ്റവും നിര്ണ്ണാ യകമായ പ്രാധാന്യമുണ്ട്. ആണ്ടില്‍ അഞ്ചു തൊട്ട് ഏഴുമാസം വരെ കിട്ടുന്ന അതിശക്തമായ കാലവര്ഷംി ചെരിവു കൂടിയ, പ്രത്യേകിച്ചും അതിനിശിതമായ പാറച്ചരിവുകള്‍ മാത്രമുള്ള, നദികളുടെ ജലസംഭരണ പ്രദേശങ്ങളില്‍ നിന്ന് അതിവേഗം വാര്ന്ന്  ഒട്ടും ദൈര്ഘ്യളമില്ലാത്ത നമ്മുടെ നദികളിലൂടെ അറബിക്കടലിലേക്ക് ഒഴുകി പോകാതെ സംഭരിച്ച് നിര്ത്താ ന്‍ നൈസര്ഗ്ഗി ക നിത്യഹരിത വനങ്ങള്ക്ക്് മാത്രമേ കഴിയൂ. എന്നാല്  പ്രകൃതി രമണീയമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെയും ഈ ദുരന്തങ്ങള് കാത്തിരിക്കുന്നു. തുടര്ച്ചയായി ഉണ്ടാകുന്ന വരള്ച്ചയും താളം തെറ്റിവരുന്ന മഴയും, വെള്ളപ്പൊക്കവും പാരിസ്ഥിതിക സന്തുലനം അവതാളത്തിലാകുന്നതിന്റെ അടയാളങ്ങളാണെന്നു നാം മനസിലാക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിന് പുറങ്ങളില് സധാരണമായിരുന്ന കാവുകളും കുളങ്ങളും തോടുകളും ഇന്നു ഓര്മമാത്രമായി. കണ്ടല്ക്കാടുകള് നാശത്തിന്റെ വക്കിലാണ്. ജൈവവൈവിധ്യപരിപാലനത്തിലും തീരമേഖല സംരക്ഷണത്തിലും കണ്ടല്ക്കാടുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. കടലിന്റെ തലോടലും ആക്രമണവും അനുഭവിക്കുന്ന കേരളതീര മേഖലയെ ഇല്ലാതാക്കാനേ കണ്ടല്ക്കടുകള്ക്കു മേല് നടത്തി വരുന്ന ആക്രമണം സഹായിക്കൂ,  ഭൂമിയുടെ ചൂടുകുറക്കാന് സഹായിക്കുന്ന എയര്കണ്ടീഷനറുകളാണ് കാവുകള്, കാവുകളും മനുഷ്യനും തമ്മില് അടുത്ത ബന്ധമുണ്ട്. ഗ്രാമങ്ങളിലെ ഭൂഗർഭ ജലനിരപ്പ് നിലനിർത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്. നിത്യഹരിത വനങ്ങളിൽ മാത്രം കാണാറുള്ള പല ജീവി വര്ഗങ്ങളേയും മരങ്ങളേയും കാവുകളില് കണ്ടെത്തിയിട്ടുണ്ട്. എന്നാല് അപൂര്വ്വജനുസ്സില്പ്പെട്ട വന്മരങ്ങള് മനുഷ്യ ഭവനങ്ങളില് അലങ്കാര വസ്തുക്കളായപ്പോള് കൂടു നഷ്ടപ്പെട്ട പറവകളുടെ കണ്ണീരോ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ജീവജാലങ്ങളുടെ വിലാപങ്ങളോ മനുഷ്യന് കേട്ടില്ല.നദികള് മലിനമാക്കിയും കുളങ്ങളും തോടുകളും നികത്തി മണിമാളികകള് പണിതും സുലഭമായിരുന്ന ശുദ്ധജലസംബത്തിനെ ഇല്ലാതാക്കി മനുഷ്യന് കുപ്പി വെള്ളത്തില് അപയം പ്രാപിച്ചപ്പോള് കുടി വെള്ളത്തിനായി പരക്കം പായുന്ന മറ്റു ജീവജാലങ്ങളെ മനുഷ്യന് കണ്ടില്ലെന്നു നടിച്ചു. കുന്നുകള് ഇടിച്ചു നിരത്തിയും കാടുകള് വെട്ടിനശിപ്പിച്ചും ജലാശയങ്ങള് മലിനമാക്കിയും  സര്വ്വചരാചരങ്ങള്ക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമിയില് മനുഷ്യന് നടത്തുന്ന അധിനിവേഷം അവസാനിപ്പിക്കേണ്ട സമയമായി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൊണ്ട് പാരിസ്ഥിതിക സന്തുലനം അവതാളത്തിലായിര്ല്ക്കുന്ന ഈ വേളയില് ഭൂമിയെ രക്ഷിക്കാന് ഒരോ മനുഷ്യനും അവന്റെ ജീവിത കാലത്ത് ഒരു മരമെങ്കിലും വെച്ചു പിടിപ്പിക്കുക എന്നത് അവന്റെ ജീവിത ദൌത്യമായി ഏറ്റെടുക്കണം.ദൈവം നമുക്കായ് കനിഞ്ഞു നല്കിയ നമ്മുടെ കാടുകളെയും കാവുകളെയും സംരക്ഷിച്ച് നമ്മുടെ പൂര്വ്വികര് നമുക്കായ് കരുതിവെച്ച ജീവല് സ്രോതസ്സ് ഇനിയും പിറക്കനിരിക്കുന്ന നമ്മുടെ തലമുറക്കു പകര്ന്നു നല്കാം.

യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മറ്റി 1993 മുതലാണ്‌ 'ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം) ആചരിക്കാന്‍ തീരുമാനിച്ചത്‌. ഡിസംബര്‍ 29 ആണ്‌ ഈ ദിനമായി ആചരിച്ചിരുന്നത്‌. 2000 മുതല്‍ അത്‌ മെയ്‌ 22 ആയി മാറ്റി നിശ്ചയിച്ചു. റിയോ ഡി ജനീറോയിലെ ഭൗമഉച്ചകോടിയില്‍ 'കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' അംഗീകരിക്കപ്പെട്ടത്‌ 1992 മെയ്‌ 22-ന്‌ ആണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ദിനാചരണം മെയ്‌ 22 ആക്കിയത്‌.


- അബ്ദുല് സലീം എടക്കഴിയൂര് -

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക