.

.

Saturday, August 9, 2014

കടലാമ സംരക്ഷണം: ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം.

ചാവക്കാട്: ജില്ലയില്‍ ഒന്നരപ്പതിറ്റാണ്ടുമുമ്പ് കടലാമ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഗ്രീന്‍ ഹാബിറ്റാറ്റിനു വനംവകുപ്പ് പുരസ്കാരം. ചാവക്കാട് കടപ്പുറത്ത് പാതിരാവുകളില്‍ കടലാമ മുട്ടകള്‍ക്ക് കാവലിരുന്ന് സംരക്ഷിച്ചതിനാണ് പുരസ്കാരം.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ദക്ഷിണേന്ത്യയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദ്വിദിന ദേശീയ ശില്പശാലയിലാണ് പുരസ്കാര വിതരണം നടന്നത്. വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനിൽ നിന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രധിനിധി സലീം ഐഫോക്കസ് പുരസ്കാരം എറ്റുവാങ്ങി.

Thursday, June 19, 2014

മണ്ണ് വിട്ട് തിത്തിരിയും കെട്ടിടത്തിനുമുകളില്‍

കണ്ണൂര്‍: കുന്നുകളും പുല്‍മൈതാനങ്ങളും ഇല്ലാതാവുകയും േേചക്കറാവുന്ന മറ്റിടങ്ങളില്‍ ശല്യക്കാര്‍ ഏറുകയും ചെയ്തതോടെ തിത്തിരിപ്പക്ഷിയും കോണ്‍ക്രീറ്റ് ഇടങ്ങള്‍ തേടിത്തുടങ്ങി.

തുറസ്സായ മണ്ണില്‍ കല്ലുകള്‍ കൂട്ടി മുട്ടയിട്ട് അടയിരിക്കാറുള്ള ചെങ്കണ്ണി തിത്തിരിപ്പക്ഷി (ഞലറ ംമേേഹലറ ഘമുംശിഴ) യാണ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനുമുകളില്‍ അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചത്.

Friday, June 6, 2014

വയനാട്ടിലെ 14 ഇനം തുമ്പികള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവ

കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വേയില്‍ കണ്ടെത്തിയതില്‍ 14 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളത്. 

വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്‍, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്‍തോഴന്‍ തുടങ്ങി 14 തദ്ദേശീയ ഇനങ്ങളെയാണ് സര്‍വേയില്‍ കണ്ടതെന്ന് കോഓര്‍ഡിനേറ്റര്‍ ഡോ. ജാഫര്‍ പാലോട് പറഞ്ഞു. 

വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി, കുറിച്യാട്, മുത്തങ്ങ, ബത്തേരി റെയ്ഞ്ചുകളില്‍ എട്ടിടങ്ങളിലായി നടത്തിയ സര്‍വേയില്‍ 67 ഇനം തുമ്പികളെയാണ് ആകെ കണ്ടത്. ഇതില്‍ 38 ഇനങ്ങള്‍ കല്ലന്‍തുമ്പികളുടെ ഗണത്തില്‍പ്പെടുന്നതാണ്. സൂചിത്തുമ്പികളുടെ പട്ടികയില്‍പ്പെട്ടതാണ് 29 ഇനങ്ങള്‍.

Sunday, November 17, 2013

തവളയെയും പാറ്റയെയും കൊല്ലരുത്; ജീവശാസ്ത്രപഠനം ഇനി കമ്പ്യൂട്ടര്‍ലാബില്‍

വെള്ളമുണ്ട: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ലാബുകളില്‍ ഇനിമുതല്‍ ജീവിവര്‍ഗങ്ങളെ കീറിമുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളുമുണ്ടാവില്ല. പകരം, കമ്പ്യൂട്ടറില്‍ കണ്ടുള്ള ജന്തുശാസ്ത്ര പഠനമാകും നടക്കുക.
തവള, പാമ്പ്, പാറ്റ തുടങ്ങിയ ജീവികളെ ജീവശാസ്ത്ര ലാബുകളില്‍നിന്ന് ഉടനടി മാറ്റണമെന്നുള്ള സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് പുറത്തിറക്കി.

Friday, May 17, 2013

ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി

ചാവക്കാട്: ഇന്ത്യയില് ആദ്യമായി സാബിനേയ്സ് സീഗള് എന്ന പക്ഷിയെ ചാവക്കാട് കടല് തീരത്ത് കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി പി ശ്രീനിവാസനാണ് ഈ അത്യപുര്വ്വ കടല് പക്ഷിയെ തന്റെ ക്യാമറയില് പകര്ത്തിയത്.

ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ഈ പക്ഷിയെ ഇന്ത്യയല് ആദ്യമായാണ് കാണുന്നത്. പക്ഷിയെകുറിച്ച് ഇന്ത്യയില് നിന്നും വിവരങ്ങള് ലഭിക്കാത്തതിനെ തുടര്ന്ന് വിദേശ സഹായത്തോടെയാണ് സാബിനേയ്സ് സീഗള്നെ സ്ഥിരീകരിച്ചത്.

Saturday, May 11, 2013

'റൊട്ടാലഖലീലിയാന' കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം

കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു

കലാഷ്‌നിക്കോവ് തോക്കുകളു മായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗഎന്‍ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ആനക്കൊമ്പ് കടത്താനെത്തിയ വേട്ടക്കാര്‍, പാര്‍ക്കിലെ ഒരു ഗവേഷകന്റെ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ആനകളെ വെടിവെയ്ക്കുന്നതായുള്ള റിപ്പോര്‍ട്ട് ഈയാഴ്ച ആദ്യം പുറത്തുവന്നിരുന്നു.

Monday, April 29, 2013

ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു

ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍ കഴിഞ്ഞ ചീറ്റകള്‍ ഇപ്പോള്‍ നിലനില്‍പ്പിന്റെ അവസാനവര്‍ഷങ്ങളിലാണ്.

Thursday, April 11, 2013

മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക (Commelina andamanica) എന്നാണ് പേരിട്ടിരിക്കുന്നത്.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ അന്താരാഷ്ട്ര ജേണലായ 'ഫൈറ്റോടാസ്‌ക'യുടെ പുതിയ ലക്കത്തില്‍ സസ്യത്തെ സംബന്ധിച്ച വിശദാംശങ്ങളുണ്ട്.

Wednesday, April 3, 2013

എണ്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ആ കാടപ്പക്ഷി


എണ്‍പതുവര്‍ഷം മുമ്പ് കണ്ണൂരില്‍ കണ്ടെന്ന് രേഖപ്പെടുത്തിയ ചൈനീസ് ചുണ്ടന്‍ കാടപ്പക്ഷിയെ (ചൈനീസ് സെ്‌നെപ്പ്, സ്വിന്‍ ഹോസ് സെ്‌നെപ്പ്) വീണ്ടും കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. ജയന്‍ തോമസ്, ഡോ. ഖലീല്‍ ചൊവ്വ എന്നിവരാണിതിനെ കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്തുള്ള നീര്‍ത്തടത്തിലാണ് പക്ഷിയെ കണ്ടത്.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക