.
Showing posts with label വിനോദം. Show all posts
Showing posts with label വിനോദം. Show all posts
Wednesday, February 13, 2013
Tuesday, January 1, 2013
നെയ്തലിന് വിട; ആമക്കുഞ്ഞുങ്ങള്‍ക്ക് ഇനി ആശ്രയം കടല്‍
നീലേശ്വരം: വര്‍ഷാന്ത സായാഹ്നത്തില്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക്. കടലാമ സംരക്ഷണ കേന്ദ്രമായ നീലേശ്വരം തൈക്കടപ്പുറം നെയ്തലിന് ഇത് അഭിമാനത്തിന്റെ പത്താം വാര്‍ഷികമായി.
നെയ്തലിന്റെ ഈറ്റില്ലത്തില്‍ വിരിയിച്ച അപൂര്‍വ ഇനമായ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട 97 കടലാമക്കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിലേക്ക് വിട്ടത്.
Tuesday, May 15, 2012
ഡാംതീരത്തെ പുല്‍മേട്ടില്‍ കാട്ടുജീവികളുടെ നിറവ്
തെന്മല:തെന്മല ഡാമിന്റെ തീരങ്ങളില്‍ വേനല്‍മഴയില്‍ കിളിര്‍ത്ത പുല്‍മേടുകള്‍ കാട്ടുജീവികളുടെ താവളമായി. സസ്യാഹാരികള്‍ക്ക് പിറകെ മാംസാഹാരികള്‍ കൂടി എത്തിയതോടെ ഡാം തീരം ഫലത്തില്‍ മൃഗശാലയായി.
ചെന്തുരുണി വന്യജീവിസങ്കേതത്തിന് നടുവിലെ ഡാമില്‍ കൊടുംവരള്‍ച്ചയെ തുടര്‍ന്ന് കൂടുതലായി തെളിഞ്ഞ തീരങ്ങളാണ് ഇപ്പോള്‍ പച്ചപ്പിന് വഴിമാറിയിരിക്കുന്നത്. നിത്യേന വെള്ളം കുറഞ്ഞുകൊണ്ടിരിക്കുന്നു. വേനല്‍മഴയില്‍ വെള്ളം ഉയര്‍ന്നില്ലെങ്കിലും വിണ്ടുകീറിക്കിടന്ന തീരങ്ങളിലെല്ലാം വലിയ ഉയരത്തില്‍ പുല്ല് വളര്‍ന്നു. ഇതോടെ കാട്ടാനയും കാട്ടുപോത്തും മ്ലാവും മാനുമെല്ലാം ഇവിടെ വാസമാക്കിയിരിക്കുകയാണ്.
ചെന്തുരുണി വന്യജീവിസങ്കേതത്തിന് നടുവിലെ ഡാമില്‍ കൊടുംവരള്‍ച്ചയെ തുടര്‍ന്ന് കൂടുതലായി തെളിഞ്ഞ തീരങ്ങളാണ് ഇപ്പോള്‍ പച്ചപ്പിന് വഴിമാറിയിരിക്കുന്നത്. നിത്യേന വെള്ളം കുറഞ്ഞുകൊണ്ടിരിക്കുന്നു. വേനല്‍മഴയില്‍ വെള്ളം ഉയര്‍ന്നില്ലെങ്കിലും വിണ്ടുകീറിക്കിടന്ന തീരങ്ങളിലെല്ലാം വലിയ ഉയരത്തില്‍ പുല്ല് വളര്‍ന്നു. ഇതോടെ കാട്ടാനയും കാട്ടുപോത്തും മ്ലാവും മാനുമെല്ലാം ഇവിടെ വാസമാക്കിയിരിക്കുകയാണ്.
Sunday, May 13, 2012
വയനാട് കടുവസങ്കേതത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
തിരുനെല്ലി: വയനാട് വന്യജീവി സങ്കേതം കടുവ സംരക്ഷണ കേന്ദ്രമായി മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നു. രാജ്യത്തെ മറ്റു വന്യജീവി ആവാസ കേന്ദ്രങ്ങളില്‍നിന്നും വിഭിന്നമായി കടുവകളുടെ വംശവര്‍ധനയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നതാണ് ടൈഗര്‍ റിസര്‍വിന് അനുകൂലമാവുന്നത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇതിനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ പരിശ്രമംകൂടി വേഗത്തിലാവുന്നതോടെ കേരളത്തിലെ മൂന്നാമത്തെ കടുവസംരക്ഷണ കേന്ദ്രമായി വയനാടന്‍ കാടുകള്‍ മാറും.
Friday, May 11, 2012
Wednesday, May 9, 2012
പരുന്തുംപാറയിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു
പരുന്തുംപാറ:പരന്തുംപാറയില്‍ സന്ദര്‍ശകത്തിരക്ക്. വേനലവധിക്കാലം ആഘോഷമാക്കാന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് ഇപ്പോള്‍ പരുന്തുംപാറയിലെത്തുന്നത്. മലനിരകളും അഗാധമായ കൊക്കയും മൂടല്‍മഞ്ഞും സഞ്ചാരികള്‍ക്ക് പരുന്തുംപാറയെ നപ്രിയപ്പെട്ടതാക്കുന്നു.
വാഗമണ്ണില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്തും. വാഗമണ്‍ സന്ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും പരുന്തുംപാറയും സന്ദര്‍ശിച്ചാണ് മടങ്ങാറ്.
Sunday, May 6, 2012
മുതുമല ടൈഗര്‍ റിസര്‍വ് തുറന്നു
നിലമ്പൂര്‍: മുതുമല ടൈഗര്‍ റിസര്‍വ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും കാട്ടുതീ ഭീതിയും നിലനിന്നിരുന്നതിനാല്‍ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.
വേനല്‍മഴയില്‍ വനത്തില്‍ പച്ചപ്പ് വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രം തുറന്നത്.
321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന മുതുമല ടൈഗര്‍ റിസര്‍വ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തോടും കേരളത്തിന്റെ വനപ്രദേശങ്ങളോടും ചേര്‍ന്നാണ് കിടക്കുന്നത്.
Thursday, May 3, 2012
മനോഹരദൃശ്യങ്ങളാല്‍ പൈതല്‍ മല
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പശ്ചിമഘട്ടത്തിലെ ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂര്‍ ടൗണില്‍നിന്ന് 65 കിലോമീറ്ററും തളിപ്പറമ്പില്‍നിന്നു 35 കിലോമീറ്ററുമാണ് ഇവിടേക്ക്. സമുദ്രനിരപ്പില്‍ നിന്നു നാലായിരത്തഞ്ഞൂറടി ഉയരത്തില്‍, അഞ്ഞൂറ് ഏക്കറിലായി പരന്നുകിടക്കുന്ന മലയുടെ വടക്കു ഭാഗത്ത് കുടക് കാടുകളാണ്. മനോഹരദൃശ്യങ്ങളാല്‍ സമൃദ്ധമാണ് പൈതല്‍മല. ചെറിയൊരു ട്രെക്കിങിന് താത്പര്യമുള്ളവര്‍ക്ക് കുടുംബവുമൊത്ത് ഈ മലകയറാം. കോടയൊഴിഞ്ഞ സമയമാണെങ്കില്‍ മലമുകളില്‍ നിന്ന് നോക്കിയാല്‍ വളപട്ടണം പുഴയും കണ്ണൂര്‍ നഗരത്തിന്റെ ചില ഭാഗങ്ങളും കാണാം. വൈതല്‍ മലയാണ് പിന്നീട് പൈതല്‍ മലയായത്. ആദിവാസി വിഭാഗങ്ങളുടെ പാട്ടുകളില്‍ പരാമര്‍ശിക്കുന്ന വൈതല്‍കോന്‍ എന്ന രാജാവിന്റെ അരമന ഇവിടെയുണ്ട്. അതിനാലാണത്രേ വൈതല്‍മലയായത്.
ജില്ല: കണ്ണൂര്‍. യാത്രാ മാര്‍ഗ്ഗം: വിമാനത്താവളം: കോഴിക്കോട് (93 കി.മീ). റെയില്‍വേ സ്‌റ്റേഷന്‍: കണ്ണൂര്‍ (65 കി.മീ).
റോഡ് മാര്‍ഗ്ഗം: തളിപ്പറമ്പില്‍നിന്ന് ബസ് മാര്‍ഗം കുടിയാന്‍മല(35 കി.മീ) വഴി പൊട്ടന്‍പ്ലാവ് വരെ ബസ്സുണ്ട്. പൊട്ടന്‍പ്ലാവില്‍നിന്ന് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ പൈതല്‍ മലയിലെത്താം. തലശ്ശേരി-മമ്പറം-ശ്രീകണ്ഠാപ ുരം വഴിയും ഇവിടെയെത്താം.
എസ്.ടി.ഡി: 0497. ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍: 2703121, ഡി.ടി.പി.സി: 2706336
താമസം: കണ്ണൂര്‍ ടൗണില്‍: റോയല്‍ ഒമര്‍സ്: 2769091, ക്ലിഫ് എക്‌സോട്ടല്‍: 2712197 ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി: 2767744, കെ.ടി.ഡി.സി. ടാമറിന്റ് ഹോട്ടല്‍: 2700717, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്: 2760220.
പൈതല്‍ മല ട്രക്കിങ്ങ് ഫോട്ടോസ്
ജില്ല: കണ്ണൂര്‍. യാത്രാ മാര്‍ഗ്ഗം: വിമാനത്താവളം: കോഴിക്കോട് (93 കി.മീ). റെയില്‍വേ സ്‌റ്റേഷന്‍: കണ്ണൂര്‍ (65 കി.മീ).
റോഡ് മാര്‍ഗ്ഗം: തളിപ്പറമ്പില്‍നിന്ന് ബസ് മാര്‍ഗം കുടിയാന്‍മല(35 കി.മീ) വഴി പൊട്ടന്‍പ്ലാവ് വരെ ബസ്സുണ്ട്. പൊട്ടന്‍പ്ലാവില്‍നിന്ന് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ പൈതല്‍ മലയിലെത്താം. തലശ്ശേരി-മമ്പറം-ശ്രീകണ്ഠാപ
എസ്.ടി.ഡി: 0497. ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍: 2703121, ഡി.ടി.പി.സി: 2706336
താമസം: കണ്ണൂര്‍ ടൗണില്‍: റോയല്‍ ഒമര്‍സ്: 2769091, ക്ലിഫ് എക്‌സോട്ടല്‍: 2712197 ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി: 2767744, കെ.ടി.ഡി.സി. ടാമറിന്റ് ഹോട്ടല്‍: 2700717, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്: 2760220.
പൈതല്‍ മല ട്രക്കിങ്ങ് ഫോട്ടോസ്
Monday, April 23, 2012
ഇക്കോടൂറിസം സെന്ററില്‍ ആനകളെ കാണാന്‍ സന്ദര്‍ശക പ്രവാഹം
കോന്നി:ആനകളെ കാണാനും വിശേഷങ്ങളറിയാനും ആനസവാരിക്കുമായി ഇക്കോടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്കേറി.
സോമന്‍(72), നപ്രിയദര്‍ശനി(24), മീന(22), സുരേനന്ദ്രന്‍(14), ഈവ(3), ഡോണ്‍സിംഗ്(9) എന്നീ ആനകളാണ് ആനക്യാമ്പിലുള്ളത്. ഇതില്‍ ഡോണ്‍സിംഗ് ആളു ചില്ലറക്കാരനല്ല. വനംവകുപ്പ് ഒരുകേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആന സോമനും, നപ്രിയദര്‍ശനിയുമാണ് സന്ദര്‍ശകരെ ആനസവാരിക്കായി കൊണ്ടുപോകുന്നത്. ആനസവാരിക്ക് ഒരാളിന് 100രൂപയാണ് ടിക്കറ്റ്‌നിരക്ക്.
ഉച്ചകഴിഞ്ഞ് കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രാവിലെയാണ് സന്ദര്‍ശകരുടെ വരവ്.
Sunday, April 22, 2012
കാടിന്റെ വിളി
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നു. പക്ഷി നിരീക്ഷണത്തിനും ചിത്രശലഭനിരീക്ഷണത്തിനും ട്രക്കിങ്ങിനും ഏറ്റവും ഉചിതസ്ഥലമാണിത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ധരാളം പ്രകൃതി സ്നേഹികള്‍ സമയം ചെലവിടാനും പുഴയില്‍ കുളിക്കാനുമായി ഓരോ ദിവസവും ജാനകിക്കാട്ടില്‍ എത്താറുണ്ട്.131 ഹെക്ടര്‍ സ്ഥലമാണ് ജാനകിക്കാട്ടിലുള്ളത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് 2008 ലാണ് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കിയത്.
Friday, April 20, 2012
Thursday, April 19, 2012
ചുരം കാണാം
കോഴിക്കോട്-മൈസൂര്‍ ദേശിയപാത 212ല്‍ താമരശ്ശേരി ചുരം റോഡ് ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു. ദിനം പ്രതി ടൂറിസ്റ്റുകളുടെ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ താമരശ്ശേരി ചുരത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന വനം വകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Wednesday, April 18, 2012
ശലഭതാഴ്‌വരയില്‍ പൂമ്പാറ്റകളെ സംരക്ഷിക്കാന്‍ പദ്ധതി
നുമാലിഗഢ് (അസം): വംശനാശം നേരിടുന്ന പൂമ്പാറ്റകളെ സംരക്ഷിക്കുന്നതിനായി വടക്കു കിഴക്കന്‍ ശാസ്ത്ര സാങ്കേതിക ഇന്‍സ്റ്റിറ്റിയൂട്ട് അസമില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഗോലാഘട്ട് ജില്ലയിലെ ബട്ടര്‍ഫൈ്‌ളവാലി (ചിത്രശലഭ താഴ്‌വര) യിലാണ് ഇവയെ സംരക്ഷിക്കാനുള്ള നടപടികള്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഇവയുടെ പ്രജനനത്തിന് ആവശ്യമായ തരം സസ്യങ്ങള്‍ നട്ടു പിടിപ്പിക്കാനും കണ്ടെത്താനുമുള്ള ശ്രമങ്ങളിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. നുമാലിഗഢ് എണ്ണ ശുദ്ധീകരണ ശാലയുള്‍പ്പെടുന്ന പ്രദേശത്താണ് ശലഭതാഴ്‌വര. പച്ചപ്പും കുന്നുകളും നിറഞ്ഞ 30 ഏക്കറിലാണ് ഇത്.
ലോകപ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം ഇതിനടുത്താണ്. പരിസ്ഥിതി പ്രാധാന്യമുള്ള വടക്കു കിഴക്കന്‍ മേഖലയില്‍ വംശനാശം നേരിടുന്ന പലതരം പൂമ്പാറ്റകളുണ്ട്. അഞ്ച് ചിത്രശലഭ കുടുംബങ്ങളില്‍പ്പെടുന്ന 75 ഇനം പൂമ്പാറ്റകളുണ്ടെന്നാണ് കണ്ടെത്തല്‍. വടക്ക് കിഴക്കന്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന 60,000 സസ്യങ്ങളും ഇവിടെയുണ്ട്.
ഇതിന്റെ ഭാഗമായി ഇവയുടെ പ്രജനനത്തിന് ആവശ്യമായ തരം സസ്യങ്ങള്‍ നട്ടു പിടിപ്പിക്കാനും കണ്ടെത്താനുമുള്ള ശ്രമങ്ങളിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. നുമാലിഗഢ് എണ്ണ ശുദ്ധീകരണ ശാലയുള്‍പ്പെടുന്ന പ്രദേശത്താണ് ശലഭതാഴ്‌വര. പച്ചപ്പും കുന്നുകളും നിറഞ്ഞ 30 ഏക്കറിലാണ് ഇത്.
ലോകപ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം ഇതിനടുത്താണ്. പരിസ്ഥിതി പ്രാധാന്യമുള്ള വടക്കു കിഴക്കന്‍ മേഖലയില്‍ വംശനാശം നേരിടുന്ന പലതരം പൂമ്പാറ്റകളുണ്ട്. അഞ്ച് ചിത്രശലഭ കുടുംബങ്ങളില്‍പ്പെടുന്ന 75 ഇനം പൂമ്പാറ്റകളുണ്ടെന്നാണ് കണ്ടെത്തല്‍. വടക്ക് കിഴക്കന്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന 60,000 സസ്യങ്ങളും ഇവിടെയുണ്ട്.
Tuesday, April 17, 2012
വിഷു അവധിക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത് ആയിരങ്ങള്‍
കല്പറ്റ: വയനാടിന്റെ പച്ചപ്പും കുളിരും തേടി വിഷു അവധി ദിനങ്ങളില്‍ സന്ദര്‍ശക പ്രവാഹം. വേനല്‍ചൂടില്‍ കത്തിയെരിയുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇത്തിരി കുളിരുതേടി വയനാടിന്റെ വനവിശാലതയിലേക്ക് ഒഴുകിയെത്തിയത്.
സ്വച്ഛശീതളമായൊഴുകുന്ന ജലാശയങ്ങളും പാല്‍നുര പതയുന്ന വെള്ളച്ചാട്ടങ്ങളും വന്യജീവികള്‍ വിരഹിക്കുന്ന നിത്യഹരിതവനങ്ങളും കുന്നുകളും പുല്‍മേടുകളും വിശാലമായ കൃഷിയിടങ്ങളുമൊക്കെ സന്ദര്‍ശകര്‍ക്ക് സ്വര്‍ഗീയാനുഭൂതിയാണ് പകരുന്നത്.
സ്വാഭാവിക പ്രകൃതിഭംഗി ചൊരിഞ്ഞൊഴുകുന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് അനുദിനം വര്‍ധിച്ചുവരികയാണ്.
സ്വച്ഛശീതളമായൊഴുകുന്ന ജലാശയങ്ങളും പാല്‍നുര പതയുന്ന വെള്ളച്ചാട്ടങ്ങളും വന്യജീവികള്‍ വിരഹിക്കുന്ന നിത്യഹരിതവനങ്ങളും കുന്നുകളും പുല്‍മേടുകളും വിശാലമായ കൃഷിയിടങ്ങളുമൊക്കെ സന്ദര്‍ശകര്‍ക്ക് സ്വര്‍ഗീയാനുഭൂതിയാണ് പകരുന്നത്.
സ്വാഭാവിക പ്രകൃതിഭംഗി ചൊരിഞ്ഞൊഴുകുന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് അനുദിനം വര്‍ധിച്ചുവരികയാണ്.
ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടന്‍ വരവായി
തിരുവനന്തപുരം: സന്ദര്‍ശകര്‍ക്ക് കുളിര്‍ക്കാറ്റും തണലും ആസ്വദിക്കുന്നതോടൊപ്പം പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ മൃഗശാല വളപ്പില്‍ 'ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടന്‍' ഒരുക്കുന്നു.
സിംഹക്കൂടിന് താഴെയുള്ള വിശാലമായ വലിയകുളത്തില്‍ മൂന്നും പക്ഷികൂടുകള്‍ക്കടുത്തുള്ള ചെറിയ കുളത്തില്‍ ഒരെണ്ണവുമാണ് സ്ഥാപിക്കുന്നത്. മനോഹരമായ ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടനുകളാണ് അധികൃതര്‍ ഒരുക്കുന്നത്.
സിംഹക്കൂടിന് താഴെയുള്ള വിശാലമായ വലിയകുളത്തില്‍ മൂന്നും പക്ഷികൂടുകള്‍ക്കടുത്തുള്ള ചെറിയ കുളത്തില്‍ ഒരെണ്ണവുമാണ് സ്ഥാപിക്കുന്നത്. മനോഹരമായ ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടനുകളാണ് അധികൃതര്‍ ഒരുക്കുന്നത്.
Saturday, April 14, 2012
നുകരാം ആതിരപ്പള്ളിയുടെ കുളിര്‍മ ആവോളം
സഞ്ചാരികള്‍ക്കായി നേര്‍ത്ത കുളിര്‍മ ആവോളം വിളമ്പാന്‍ കാത്തുനില്‍ക്കുകയാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഒപ്പം ഇതോടുചേര്‍ന്നുള്ള വനഭംഗിയും ആസ്വദിക്കാം. നഗരത്തിരക്കില്‍ ഉരുകുന്നവരില്‍ ഏറെപ്പേരും ഒരു സണ്‍ഡേ ട്രിപ്പിനായാണ് അതിരപ്പിള്ളിയിലെത്തുന്നത്.
പശ്ചിമഘട്ട മലനിരകളിലെ ആനമുടിയില്‍നിന്നു പിറവിയെടുത്ത് അറബിക്കടലില്‍ ലയിക്കാന്‍ വെമ്പിയൊഴുകുന്ന ചാലക്കുടിപ്പുഴയുടെ വന്യസൗന്ദര്യമാണ് അതിരപ്പിള്ളിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹസികത കൊതിക്കുന്ന യുവത്വത്തെ മാടിവിളിക്കുന്ന ട്രക്കിങ് പോയിന്റ്. ഒപ്പം ശാന്തമായ വനപ്രദേശം കുടുംബങ്ങളെയും കുട്ടികളെയും കാത്തിരിക്കുന്നു.
പശ്ചിമഘട്ട മലനിരകളിലെ ആനമുടിയില്‍നിന്നു പിറവിയെടുത്ത് അറബിക്കടലില്‍ ലയിക്കാന്‍ വെമ്പിയൊഴുകുന്ന ചാലക്കുടിപ്പുഴയുടെ വന്യസൗന്ദര്യമാണ് അതിരപ്പിള്ളിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹസികത കൊതിക്കുന്ന യുവത്വത്തെ മാടിവിളിക്കുന്ന ട്രക്കിങ് പോയിന്റ്. ഒപ്പം ശാന്തമായ വനപ്രദേശം കുടുംബങ്ങളെയും കുട്ടികളെയും കാത്തിരിക്കുന്നു.
Friday, April 13, 2012
കാഴ്ച വിരുന്നൊരുക്കി രാജമല
വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് അടച്ചിട്ട ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല, സന്ദര്‍ശകര്‍ക്കായി തുറന്നപ്പോള്‍ സഞ്ചാരികളെ വരവേറ്റത് പാറക്കെട്ടുകളിലും പുല്‍മേടുകളിലും തുള്ളിച്ചാടി നടക്കുന്ന വരയാടിന്‍ കുട്ടികള്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രജനനകാലം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാന്‍ കിഴ്ക്കാന്തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലും പുല്‍മേടുകളിലുമാണ് ഇവ പ്രസവിക്കുന്നത്.
70 കുട്ടികള്‍ ഈ സീസണില്‍ രാജമലയില്‍ പിറന്നതായാണ് ഏകദേശ കണക്ക്. ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമേ വളര്‍ന്നുവലുതാവുന്നുള്ളു. ശേഷിക്കുന്നവ പ്രതികൂല കാലാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണവുംമൂലം ചത്തൊടുങ്ങും. 15 മുതല്‍ 20 വര്‍ഷം വരെയാണ് വരയാടുകളുടെ ആയുര്‍ദൈര്‍ഘ്യം. പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ആടിന് 150 കിലോ തൂക്കം വരും. ലോകത്ത് ആകെയുള്ള വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയ ഉദ്യാനത്തിലാണെന്നാണു കണക്ക്.
70 കുട്ടികള്‍ ഈ സീസണില്‍ രാജമലയില്‍ പിറന്നതായാണ് ഏകദേശ കണക്ക്. ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമേ വളര്‍ന്നുവലുതാവുന്നുള്ളു. ശേഷിക്കുന്നവ പ്രതികൂല കാലാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണവുംമൂലം ചത്തൊടുങ്ങും. 15 മുതല്‍ 20 വര്‍ഷം വരെയാണ് വരയാടുകളുടെ ആയുര്‍ദൈര്‍ഘ്യം. പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ആടിന് 150 കിലോ തൂക്കം വരും. ലോകത്ത് ആകെയുള്ള വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയ ഉദ്യാനത്തിലാണെന്നാണു കണക്ക്.
Thursday, April 5, 2012
പ്രകൃതിയിലെ പെരുന്തച്ചന്‍മാര്‍
നിര്‍മാണവിദ്യയില്‍ ആരെയും അമ്പരപ്പിക്കുന്ന അനേകം ജന്തുക്കളുണ്ട്. മിക്ക ജന്തുക്കളും വീടുണ്ടാക്കുന്നതിലാണ് എന്‍ജിനീയറിങ്ങ് മികവ് കാണിക്കുന്നത്. ചിലരാകട്ടെ, ഇരകളെ കുടുക്കാന്‍ കെണികള്‍ ഒരുക്കുന്നതിനായാണ് ഈ മികവ് ഉപയോഗിക്കുന്നത്. ഇല, ചുള്ളിക്കമ്പ്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് ജീവികള്‍ വീടു പണിയുന്നത്. സ്വന്തം ശരീരം തന്നെയാണ് പണിയായുധം. ജന്തുക്കളുടെ നിര്‍മാണവിദ്യകളില്‍ ചിലതെല്ലാം മനുഷ്യര്‍ പഠിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയിലെ വിദഗ്ധരായ ചില എന്‍ജിനീയര്‍മാരെ നമുക്ക് പരിചയപ്പെടാം.
------------------------------------------------------------------------------------------------
------------------------------------------------------------------------------------------------
പൂന്തോട്ടത്തിലെ വലിയ വല
പൂന്തോട്ടത്തിലും മറ്റും കാണുന്ന വൃത്താകൃതിയിലുള്ള മനോഹരമായ വലിയ വല ഒരുക്കുന്ന എട്ടുകാലിയാണ് ഓര്‍ബ് വെബ് വീവര്‍.ചില്ലകളില്‍ തൂങ്ങി ഒറോ പെന്‍ഡോല
ഒറ്റപ്പെട്ടുനില്‍ക്കുന്ന ഉയര്‍ന്ന മരങ്ങളില്‍ തൂക്കണാംകുരുവിയെപ്പോലെയാണ് ഒറോ പെന്‍ഡോലയുടെ (Oropendola) കൂടൊരുക്കല്‍. അടിഭാഗം ഉരുണ്ട് നീളന്‍ സഞ്ചികള്‍ പോലുള്ള കൂടുകള്‍ നാരുകള്‍ കൊണ്ട് മെടഞ്ഞ് ചില്ലകളില്‍ തൂങ്ങിക്കിടക്കുംവിധമാണ് നിര്‍മിക്കുന്നത്.ചന്തമുള്ള കൂടുമായി ബോവര്‍
ഭംഗിയുള്ള കൂടുണ്ടാക്കുന്നതില്‍ അതീവ സാമര്‍ഥ്യമുള്ള പക്ഷിയാണ് ബോവര്‍ പക്ഷി (Bower bird).ആണ്‍കിളികള്‍ കൂട്ടുകാരികളെ ക്ഷണിച്ചു വരുത്താനായി ഒരുക്കുന്ന പ്രത്യേകതരം കൂടുകളാണ് ബോവറുകള്‍. ചില പക്ഷികള്‍ സ്റ്റേജ് പോലുള്ള ബോവറുണ്ടാക്കുമ്പോള്‍ ചിലത് ചുള്ളിക്കമ്പുകള്‍ അടുക്കി വച്ച് അലങ്കരിച്ച തൂണ് പോലെയുള്ള ബോവറാണ് ഉണ്ടാക്കുന്നത്.
വടക്കു കിഴക്കന്‍ ഓസ്ട്രേലിയയിലെ ടൂത്ത് ബില്‍ഡ് ബോവര്‍ പക്ഷി കൂടുണ്ടാക്കുന്നതിന് അഞ്ച് അടിയോളം വിസ്താരമുള്ള സ്ഥലം തിരഞ്ഞെടുത്ത് വൃത്തിയാക്കുന്നു.
ഗോള്‍ഡന്‍ ക്രസ്റ്റഡ് ബോവര്‍ ബേഡ് ഒരു സ്ഥലം വൃത്തിയാക്കിയെടുത്ത് അവിടെ ഒരിനം പന്നല്‍ച്ചെടിക ള്‍ നിരത്തുന്നു. ചുറ്റും ചെറിയ കമ്പുകള്‍ നാട്ടി, കാട്ടുവള്ളി കൊണ്ട് വൃത്താകൃതിയില്‍ വേലി കെട്ടുന്നു. ഉണങ്ങിയ പന്നല്‍ ഇലകളും മരത്തൊലിയും കായകളും കക്കയും വണ്ടിന്‍തോടും തൂക്കി ആ വേലി അലങ്കരിക്കുന്നു.
അണ കെട്ടുന്ന ബീവര്‍
അണക്കെട്ടില്‍ വീടുണ്ടാക്കുന്ന ജീവിയാണ് ബീവര്‍ (Beaver). മരത്തടിയും മണ്ണും ചുള്ളിക്കമ്പുകളും ചെളിയും ഉപയോഗിച്ചാണ് അണക്കെട്ടുണ്ടാക്കുന്നത്.അണക്കെട്ടും വീടും പണിയാന്‍ ബീവറിന് പ്രത്യേക ആയുധങ്ങള്‍ വേണ്ട. വായുടെ മുന്നറ്റത്ത് മുകളിലും താഴെയുമായി കാണുന്ന രണ്ട് ജോടി പല്ലുകളാണ് ആയുധം. ഉളിപോലെ പരന്ന് മൂര്‍ച്ചയേറിയ പല്ലുകള്‍ എന്നും വളര്‍ന്നുകൊണ്ടിരിക്കും.
ബീവര്‍ അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ് ആ ഭാഗം ഒരു കുളം പോലെയാകുന്നു. ഈ കുളത്തിലാണ് വീടുപണി. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് വെള്ളത്തില്‍ വീട് പണിയുന്നത്. ബീവറിന് കഴിയാനുള്ള അറ ജലനിരപ്പിന് മുകളിലാണ്. വാതില്‍ വെള്ളത്തിനടിയിലാണ്. പതിനഞ്ച് മിനിട്ടോളം വെള്ളത്തിനടിയില്‍ കഴിയാന്‍ ബീവറിന് കഴിയും.
ചങ്ങാട വീടുമായി ഗ്രിബ്
താറാവുവര്‍ഗത്തില്‍പ്പെട്ട ഗ്രിബ് (Grebe) വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. ജലസസ്യങ്ങളും ചപ്പുചവറുകളുമൊക്കെ ഉപയോഗിച്ചാണു കൂടുനിര്‍മാണം. വെള്ളത്തില്‍ ഈ കൂട് ഒഴുകിപ്പോകാതിരിക്കാന്‍ എതെങ്കിലും ജലസസ്യവുമായി അതിനെ ബന്ധിപ്പിക്കും.തുന്നല്‍ക്കാരന്‍ കിളി
ഇലകള്‍ കൂട്ടിത്തുന്നിയാണ് ടെയ്ലര്‍ ബേഡ് (Tailor bird) കൂടുണ്ടാക്കുന്നത്. മുട്ടയിടാറായാല്‍ വീതിയേറിയ ഇലകളുള്ള ചെറിയ മരങ്ങള്‍ കണ്ടെത്തുന്നു. ഏതാനും മീറ്റര്‍ ഉയരമുള്ള തേക്കിന്‍ തൈ, കൂവ, മഞ്ഞള്‍ മുതലായ ചെടികള്‍ കൂട് നിര്‍മിക്കാനായി തിരഞ്ഞെടുക്കുന്നു. വലിയ ഇലയില്ലെങ്കില്‍ ചെറിയ ഇലകളുടെ രണ്ടരികിലും തുന്നലിട്ട് സഞ്ചി പോലുള്ള കൂട് നിര്‍മിക്കുന്നു.ഇലയുടെ രണ്ടരികിലും ഇടവിട്ട് കൊക്കു കൊണ്ട് ചെറിയ ദ്വാരങ്ങള്‍ ഇടും. പിന്നീട് എവിടെ നിന്നെങ്കിലും ശേഖരിച്ച അല്‍പം പഞ്ഞിയോ ചിലന്തിവലയോ ഇലയുടെ ഒരരികിലെ ദ്വാരത്തിലൂടെ കടത്തുന്നു. മറ്റേ അരിക് വളച്ചെടുത്ത് പഞ്ഞിയുടെ മറ്റേയറ്റം ആദ്യത്തേതിന് എതിരെയുള്ള ദ്വാരത്തിലൂടെ കടത്തുന്നു. ഇങ്ങനെ നിരനിരയായി തുന്നലുകള്‍ ഇടുന്നതോടെ ഇല സഞ്ചി പോലെയാകുന്നു. അതിനകത്ത് ഒരു കപ്പിന്റെ ആകൃതിയില്‍ പഞ്ഞിനാരു നിറയ്ക്കും. നനുത്ത തൂവല്‍ക്കഷണങ്ങളോ പഞ്ഞിയ കൊണ്ടു വന്ന് വിരിക്കുന്നതോടെ തുന്നല്‍ക്കാരന്റെ കൂട് പൂര്‍ത്തിയാകുന്നു.
നാരിലെ വിരുതന്‍
പന, മുള, തെങ്ങ് എന്നിവയുടെ ഇലത്തുമ്പില്‍ നാരുകളോ വയ്ക്കോലോ ഉപയോഗിച്ച് ഒരു ചരടുപോലെയാക്കി തൂക്കണാംകുരുവി (Hanging bird) കൂട് നിര്‍മിക്കുന്നു. അതിന്റെ അറ്റത്ത് നാരുകൊണ്ടു വളയം തീര്‍ക്കുന്നു. കൂടിന് ഒരു മണിയുടെ ആകൃതിയാകും. ഒരു തട്ട് മെടഞ്ഞൊരുക്കി മണിയുടെ തുറന്ന അടിഭാഗം പകുതിയോളം അടയ്ക്കുകയാണ് അടുത്ത ഘട്ടം. തട്ടിന്റെ മുന്നറ്റം വരമ്പുപോലെ ഉയരത്തില്‍ മെടഞ്ഞൊരുക്കുന്നു. അടുത്തതായി തട്ടിന്റെ തുറന്ന ഭാഗം മൂടുന്ന വിധത്തില്‍ താഴേക്ക് നീണ്ട കുഴല്‍ പണിയുന്നു.പനങ്കൂളന്റെ പനയോലക്കൂട്
പനയോലയുടെ പാളികള്‍ക്കിടയില്‍ നാരുകളും ഇലക്കഷണങ്ങളും മറ്റും ഉമിനീരില്‍ കുഴച്ച് കപ്പുപോലെ ഒട്ടിച്ചേര്‍ത്താണ് പാം സ്വിഫ്റ്റിന്റെ (പനങ്കൂളന്‍, Palm swift)കൂടുണ്ടാക്കല്‍.പോട്ടര്‍ വാസ്പിന്റെ കുടംവീട്
വീടിനു ചുറ്റുമുള്ള ചെടികളുടെ വണ്ണം കുറഞ്ഞ കമ്പുകളില്‍ ഒട്ടിച്ചു വച്ച കുടം പോലെയാണ് പോട്ടര്‍ വാസ്പിന്റെ (Potter wasp) കൂടുകള്‍.ചെടിയുടെ ചുറ്റും കറങ്ങി നല്ല പശയുള്ള മണ്ണ് കണ്ടെത്തുന്നു. വയറ്റില്‍ ശേഖരിച്ചിരിക്കുന്ന വെള്ളം കലര്‍ത്തി കാലുകളും താടിയും ഉപയോഗിച്ച് കുഴച്ച് മണ്ണ് പാകപ്പെടുത്തുന്നു. വായ ഉപയോഗിച്ച് കോരിയെടുത്ത് കൊണ്ടു പോകാവുന്ന വിധം മണ്ണ് ഉരുളയാക്കുകയാണ് അടുത്ത ഘട്ടം. കൊണ്ടുപോകുന്ന മണ്ണുരുള ചെടിക്കമ്പില്‍ പരത്തി തേച്ച് പിടിപ്പിക്കുന്നു. മണ്ണ് തേച്ചു പിടിപ്പിച്ച് കൂട് കുടത്തിന്റെ ആകൃതിയിലാക്കുന്നു.
പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണ്‍
പലയിനം ശലഭങ്ങളുടെയും കുഞ്ഞുങ്ങള്‍ മികച്ച എന്‍ജിനീയര്‍മാരാണ്. മള്‍ബറി സില്‍ക്ക് വേം എന്ന പട്ടുനൂല്‍പ്പുഴു (Silk worm) മീറ്ററുകള്‍ നീളമുള്ള ഒരൊറ്റ സില്‍ക്ക് നാരാണ് ശലഭമാകുന്നതിനു തൊട്ടുമുന്‍പുള്ള കൊക്കൂണുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നത്.പൈറിഡ് ശലഭപ്പുഴുക്കള്‍ വലിയൊരു സഞ്ചിപോലുള്ള കൊക്കൂണുകളാണ് നിര്‍മിക്കുന്നത്. മെക്സിക്കോയില്‍ കാണുന്ന ഈ പുഴുക്കളുടെ കൊക്കൂണുകള്‍ ആ നാട്ടുകാര്‍ പണസഞ്ചിയായി ഉപയോഗിക്കുന്നു.
മണ്‍കൂട്ടില്‍ ഫ്ളമിംഗോ
മണ്ണില്‍ കൂടു വയ്ക്കുന്ന മിടുക്കന്‍ പക്ഷികളാണ് ഫ്ളമിംഗോ (Flemingo). ചട്ടിയുടെ ആകൃതിയില്‍ ജലനിരപ്പില്‍നിന്ന് ഒന്നരയടിയോളം പൊക്കത്തില്‍ മണ്ണുകൊണ്ടാണ് ഫ്ളമിംഗോ കൂടുണ്ടാക്കുന്നത്.സ്വര്‍ണപ്പരുന്തിന്റെ കൂട്
പരുന്തിന്റെ കുടുംബത്തിലെ വലുപ്പമേറിയ അംഗങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഈഗിള്‍ (Golden Eagle). ഉയര്‍ന്ന പാറക്കെട്ടുകളിലും വന്‍വൃക്ഷങ്ങളുടെ ഉയര്‍ന്ന ചില്ലകളിലുമാണു കൂടൊരുക്കല്‍. ചുള്ളിക്കമ്പുകളും മരക്കഷണങ്ങളും അടുക്കി പരന്ന തട്ടുപോലെയാണു കൂട്. വര്‍ഷങ്ങളോളം ഒരേ കൂടു തന്നെ ഉപയോഗിക്കുന്നു.പന്തു പോലൊരു പാര്‍പ്പിടം
കുറച്ചു നാരും പഞ്ഞിയും ഇലക്കഷണങ്ങളുമെല്ലാം ചെളിയില്‍ കുഴച്ച് വലിയ പന്തിന്റെ ആകൃതിയില്‍ കൂട് ഒരുക്കുന്നവയാണ് ഓവന്‍ ബേര്‍ഡ് (Oven bird). ഈ കൂട് വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ കടുകട്ടിയാകും.ഒറ്റത്തവണ ഉപയോഗിച്ച ശേഷം കൂട് ഉപേക്ഷിക്കും.കടപ്പാട്: മനോരമ ഓണ്‍ലൈന്‍.കോം
Wednesday, April 4, 2012
ഗവി യാത്രയ്ക്കു കര്‍ശന നിയന്ത്രണം
പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്നു ഗവി വഴി വിനോദസഞ്ചാരികളുടെ യാത്രയ്ക്കു 15 വരെ കര്‍ശന നിയന്ത്രണം. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചത് ഈ ജൈവവൈവിധ്യ മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാലാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിയന്ത്രണത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ അടുത്തിടെ ആങ്ങമൂഴി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണം ആരെയും തടയാനല്ലെന്നും വനം സംരക്ഷിക്കാനാണെന്നും എല്ലാവരും ഇതുമായി സഹകരിക്കണ മെന്നുമാണ് അധികൃതരുടെ അഭ്യര്‍ഥന.
നിയന്ത്രണത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ അടുത്തിടെ ആങ്ങമൂഴി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണം ആരെയും തടയാനല്ലെന്നും വനം സംരക്ഷിക്കാനാണെന്നും എല്ലാവരും ഇതുമായി സഹകരിക്കണ മെന്നുമാണ് അധികൃതരുടെ അഭ്യര്‍ഥന.
Tuesday, March 20, 2012
Subscribe to:
Comments (Atom)
താളുകളില്‍
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)



















