.

.
Showing posts with label ജീവലോകം. Show all posts
Showing posts with label ജീവലോകം. Show all posts

Thursday, January 15, 2015

ചെങ്കൊക്കന്‍ ആള ചാവക്കാട് തീരത്ത് വിരുന്നെത്തി

ചാവക്കാട്: വടക്കേ അമേരിക്കയിലും യൂറോപ്പിലും ധാരാളമായി കണ്ടുവരുന്ന ചെങ്കൊക്കന്‍ ആളയെ ചാവക്കാട് കടപ്പുറത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി പി ശ്രീനിവാസന്‍, ശ്രീദേവ് പുത്തൂര്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് ചാവക്കാട് കടപ്പുറത്ത് ചെങ്കൊക്കന്‍ ആളയെ കണ്ടെത്തിയത്. കേരളത്തില്‍ രണ്ടാംതവണയാണ് ഈ പക്ഷിയെ കാണുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

Saturday, January 3, 2015

ആമസോണില്‍ പുതിയ കുരങ്ങുവര്‍ഗത്തെ കണ്ടെത്തി

വാഷിങ്ടണ്‍ : ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ ഗവേഷകര്‍ പുതിയ വര്‍ഗത്തിലുള്ള കുരങ്ങനെ കണ്ടെത്തി. വനനശീകരണം കാരണം പിത്തേസിയ ജീനസിലുള്ള കുരങ്ങുവര്‍ഗം വംശനാശ ഭീഷണിയിലാണെന്നും ബ്രസീലിലെ മാറ്റൊ ഗ്രൊസൊ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

Friday, November 28, 2014

അപൂര്‍വമത്സ്യം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു

കാലിഫോര്‍ണിയ: അത്യപൂര്‍വമായൊരു കടല്‍മത്സ്യത്തെ ചരിത്രത്തിലാദ്യമായി സ്വാഭാവിക പരിതസ്ഥിതിയില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ ആവേശത്തിലാണ് കാലിഫോര്‍ണിയ മോണ്ടറി ബേ അക്വേറിയം അധികൃതര്‍. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ബ്ലാക്ക് സീ ഡെവിള്‍ എന്ന ചൂണ്ടമത്സ്യത്തെയാണ് സ്വാഭാവിക ഗവേഷകര്‍ കണ്ടെത്തിയത്.

Wednesday, November 5, 2014

പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി.

ഇരിങ്ങാലക്കുട: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ ആറ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി. കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ജൈവ വൈവിധ്യ ഗവേഷണ വിഭാഗമാണ് ഇവയെ കണ്ടെത്തിയത്. 
ഇരയുടെ ശരീരത്തിലേയ്ക്ക് വല എറിഞ്ഞ് കീഴ്‌പ്പെടുത്തുന്ന വല എറിയന്‍ ചിലന്തിയാണ് ഇവയില്‍ വിശേഷപ്പെട്ടത്. ഡിനോപിഡോ കുടുംബത്തില്‍ വരുന്ന ഡിനോപിയസ് എന്ന ശാസ്ത്രനാമമുള്ള ഈ ചിലന്തി അടിക്കാടുകളിലാണ് കണ്ടുവരുന്നത്. ചെടികളില്‍ ഉണക്കക്കമ്പുപോലെ തലകീഴായി തൂങ്ങിക്കിടക്കും. 
ജലാശയങ്ങളിലെ ചെറുമത്സ്യങ്ങളെ പിടിച്ചുഭക്ഷിക്കുന്ന മുക്കുവച്ചിലന്തിയാണ് മറ്റൊന്ന്. പിസോറിഡോ കുടുംബത്തില്‍ വരുന്ന ഡോളോമിഡസ് എന്ന ഈ ഇനം ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഇവയ്ക്ക് വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുമുണ്ട്. 

Tuesday, November 4, 2014

തലക്കാവേരിപുൽമേട്ടിൽ പുതിയ ഇനം സസ്യത്തെ കണ്ടെത്തി

കാസര്‍കോട് ● അതീവ പരിസ്ഥിതി ലോല സസ്യങ്ങളുടെ വംശത്തില്‍പ്പെടുന്ന പുതിയ ഇനം സസ്യത്തെ തലക്കാവേരി ബ്രഹ്മഗിരി മലമുകളിലെ പുല്‍മേട്ടില്‍ കണ്ടെത്തി. കായാമ്പുവിന്റെയും കാശാവിന്റെയും കുടുംബത്തില്‍പ്പെട്ട അപൂര്‍വയിനം സസ്യം മണ്‍സൂണ്‍ കാലത്ത് മാത്രമാണ് കാണപ്പെടുക. പയ്യന്നൂര്‍ കോളജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രഫ. ഡോ. രതീഷ്നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്.

Thursday, October 23, 2014

കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.

ചാവക്കാട്‌: സോഷ്യല്‍ ഫോറസ്ട്രി, ഗ്രീന്‍ഹാബിറ്റാറ്റ്, എസ്.എസ്.എം വി.എച്.എസ് ഹരിതസേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കടലാമ സംരക്ഷണ സെമിനാറും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളില്‍ നടന്ന സെമിനാര്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 
ആവാസ വ്യവസ്ഥയിലെ ദുര്‍ബലരായ കടലാമകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്  ദശാബ്ദമായി നേതൃത്വം നല്‍കുന്ന ഗ്രീന്‍ഹാബിറ്റാറ്റ്, എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളിലെ ഹരിതസേന  പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നിര്‍വഹിച്ചു വരുന്നതെന്ന്  എം എല്‍ എ പറഞ്ഞു.

Thursday, June 19, 2014

മണ്ണ് വിട്ട് തിത്തിരിയും കെട്ടിടത്തിനുമുകളില്‍

കണ്ണൂര്‍: കുന്നുകളും പുല്‍മൈതാനങ്ങളും ഇല്ലാതാവുകയും േേചക്കറാവുന്ന മറ്റിടങ്ങളില്‍ ശല്യക്കാര്‍ ഏറുകയും ചെയ്തതോടെ തിത്തിരിപ്പക്ഷിയും കോണ്‍ക്രീറ്റ് ഇടങ്ങള്‍ തേടിത്തുടങ്ങി.

തുറസ്സായ മണ്ണില്‍ കല്ലുകള്‍ കൂട്ടി മുട്ടയിട്ട് അടയിരിക്കാറുള്ള ചെങ്കണ്ണി തിത്തിരിപ്പക്ഷി (ഞലറ ംമേേഹലറ ഘമുംശിഴ) യാണ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനുമുകളില്‍ അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചത്.

Friday, June 6, 2014

വയനാട്ടിലെ 14 ഇനം തുമ്പികള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവ

കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വേയില്‍ കണ്ടെത്തിയതില്‍ 14 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളത്. 

വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്‍, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്‍തോഴന്‍ തുടങ്ങി 14 തദ്ദേശീയ ഇനങ്ങളെയാണ് സര്‍വേയില്‍ കണ്ടതെന്ന് കോഓര്‍ഡിനേറ്റര്‍ ഡോ. ജാഫര്‍ പാലോട് പറഞ്ഞു. 

വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി, കുറിച്യാട്, മുത്തങ്ങ, ബത്തേരി റെയ്ഞ്ചുകളില്‍ എട്ടിടങ്ങളിലായി നടത്തിയ സര്‍വേയില്‍ 67 ഇനം തുമ്പികളെയാണ് ആകെ കണ്ടത്. ഇതില്‍ 38 ഇനങ്ങള്‍ കല്ലന്‍തുമ്പികളുടെ ഗണത്തില്‍പ്പെടുന്നതാണ്. സൂചിത്തുമ്പികളുടെ പട്ടികയില്‍പ്പെട്ടതാണ് 29 ഇനങ്ങള്‍.

Sunday, November 17, 2013

തവളയെയും പാറ്റയെയും കൊല്ലരുത്; ജീവശാസ്ത്രപഠനം ഇനി കമ്പ്യൂട്ടര്‍ലാബില്‍

വെള്ളമുണ്ട: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ലാബുകളില്‍ ഇനിമുതല്‍ ജീവിവര്‍ഗങ്ങളെ കീറിമുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളുമുണ്ടാവില്ല. പകരം, കമ്പ്യൂട്ടറില്‍ കണ്ടുള്ള ജന്തുശാസ്ത്ര പഠനമാകും നടക്കുക.
തവള, പാമ്പ്, പാറ്റ തുടങ്ങിയ ജീവികളെ ജീവശാസ്ത്ര ലാബുകളില്‍നിന്ന് ഉടനടി മാറ്റണമെന്നുള്ള സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് പുറത്തിറക്കി.

Friday, May 17, 2013

ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി

ചാവക്കാട്: ഇന്ത്യയില് ആദ്യമായി സാബിനേയ്സ് സീഗള് എന്ന പക്ഷിയെ ചാവക്കാട് കടല് തീരത്ത് കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി പി ശ്രീനിവാസനാണ് ഈ അത്യപുര്വ്വ കടല് പക്ഷിയെ തന്റെ ക്യാമറയില് പകര്ത്തിയത്.

ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ഈ പക്ഷിയെ ഇന്ത്യയല് ആദ്യമായാണ് കാണുന്നത്. പക്ഷിയെകുറിച്ച് ഇന്ത്യയില് നിന്നും വിവരങ്ങള് ലഭിക്കാത്തതിനെ തുടര്ന്ന് വിദേശ സഹായത്തോടെയാണ് സാബിനേയ്സ് സീഗള്നെ സ്ഥിരീകരിച്ചത്.

Saturday, May 11, 2013

'റൊട്ടാലഖലീലിയാന' കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം

കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു

കലാഷ്‌നിക്കോവ് തോക്കുകളു മായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗഎന്‍ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ആനക്കൊമ്പ് കടത്താനെത്തിയ വേട്ടക്കാര്‍, പാര്‍ക്കിലെ ഒരു ഗവേഷകന്റെ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ആനകളെ വെടിവെയ്ക്കുന്നതായുള്ള റിപ്പോര്‍ട്ട് ഈയാഴ്ച ആദ്യം പുറത്തുവന്നിരുന്നു.

Monday, April 29, 2013

ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു

ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍ കഴിഞ്ഞ ചീറ്റകള്‍ ഇപ്പോള്‍ നിലനില്‍പ്പിന്റെ അവസാനവര്‍ഷങ്ങളിലാണ്.

Thursday, April 11, 2013

മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക (Commelina andamanica) എന്നാണ് പേരിട്ടിരിക്കുന്നത്.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ അന്താരാഷ്ട്ര ജേണലായ 'ഫൈറ്റോടാസ്‌ക'യുടെ പുതിയ ലക്കത്തില്‍ സസ്യത്തെ സംബന്ധിച്ച വിശദാംശങ്ങളുണ്ട്.

Wednesday, April 3, 2013

എണ്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ആ കാടപ്പക്ഷി


എണ്‍പതുവര്‍ഷം മുമ്പ് കണ്ണൂരില്‍ കണ്ടെന്ന് രേഖപ്പെടുത്തിയ ചൈനീസ് ചുണ്ടന്‍ കാടപ്പക്ഷിയെ (ചൈനീസ് സെ്‌നെപ്പ്, സ്വിന്‍ ഹോസ് സെ്‌നെപ്പ്) വീണ്ടും കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. ജയന്‍ തോമസ്, ഡോ. ഖലീല്‍ ചൊവ്വ എന്നിവരാണിതിനെ കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്തുള്ള നീര്‍ത്തടത്തിലാണ് പക്ഷിയെ കണ്ടത്.

Thursday, March 28, 2013

പക്ഷികളുടെ പറുദീസയില്‍ അപൂര്‍വ ഇനം തുമ്പികളും

 കൊച്ചി: പക്ഷികളുടെ പറുദീസയായ തട്ടേക്കാട്ട് അപൂര്‍വ തുമ്പികളെ കണ്ടെത്തി. 90 തുമ്പികളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. കോതമംഗലം എം.എ. കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. എബി പി. വര്‍ഗീസ്, ഗവേഷകരായ ജിജോ മാത്യു, നികേഷ് പി.ആര്‍. എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Friday, March 22, 2013

മാര്‍ച്ച 22 : ലോക ജല ദിനം, ഇത് രാജ്യാന്തര ജലസഹകരണ വര്‍ഷം

 
അയല്‍ക്കാരായ തൊമ്മനും ചാണ്ടിയും തമ്മില്‍ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിന്റെ പേരില്‍ അടി. തമിഴ്നാടും കര്‍ണാടകയും തമ്മില്‍ കാവേരി വെള്ളത്തിന്റെ പേരില്‍ അടി.
പറമ്പിക്കുളം-ആളിയാര്‍ വെള്ളത്തിന്റെ പേരില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പോര്. ബംഗ്ലദേശുമായും ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ജലത്തര്‍ക്കങ്ങള്‍...

വെള്ളം കിട്ടാനില്ല. ഉള്ള വെള്ളത്തിനായി തമ്മില്‍ത്തല്ല്. ലോകമെങ്ങും ഇതാണ് അവസ്ഥ. ഇതു കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യവും പച്ചവെള്ളം പോലെ സത്യം. ഈ സാഹചര്യത്തിലാണു 2013 ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

Tuesday, March 19, 2013

ഇല്ലാതാകുന്ന അങ്ങാടിക്കുരുവികള്‍

 
മാർച്ച് 20 ലോക കുരുവിദിനം. അങ്ങാടികളിലെ പീടികകളില്‍ കയറി ചാക്കുകളില്‍ നിന്നും ധാന്യങ്ങളും മറ്റും കൊത്തിപ്പറിച്ച് ജനങ്ങള്‍ക്കിടയില്‍ പേടിയില്ലാതെ പറന്നും ചാടിച്ചാടിയും നടന്ന അങ്ങാടിക്കുരുവികളാണ് വംശനാശഭീഷണി നേരിടുന്നത്. കുറച്ചുനാള്‍ മുന്‍പുവരെ കൂട്ടം കൂട്ടമായി കുരുവികള്‍ കടകളില്‍ എത്തിയിരുന്നു. പൊളിഞ്ഞുകിടക്കുന്ന തെരുവുവിളക്കുകളുടെ ബള്‍ബുകള്‍ക്കിടയിലും അടച്ചിട്ട കടകളുടെ ഷട്ടറുകള്‍ക്കിടയിലും വാതിലുകള്‍ക്കിടയിലുമെല്ലാം പുല്ലും വൈക്കോലുംകൊണ്ട് ചെറുകൂടുകള്‍ നിര്‍മിച്ചായിരുന്നു ഇവര്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നത്.

വംശനാശ ഭീഷണി നേരിടുന്ന പക്ഷി വിഭാഗമാണ് അങ്ങാടിക്കുരുവികള്‍. മാറി വരുന്ന നഗര ജീവിതമാണ് ഇവയ്ക്കു ഭീഷണി. ധാന്യമണികളും വിത്തുകളും ചെറുപ്രാണികളുമാണ് ഇവയുടെ ആഹാരം. ഭക്ഷണ ലഭ്യതയിലെ കുറവാണു ഭീഷണിക്കാധാരം.

അങ്ങാടിക്കുരുവികള്‍ വംശമറ്റുപോകുന്നതു നികത്താനാവാത്ത പല ദുരിതങ്ങള്‍ക്കും ഇടയാക്കുമെന്നു പ്രകൃതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. കീടനിയന്ത്രണത്തിന് ഇവ വലിയ സഹായമാണു ചെയ്തുവരുന്നത്.

വര്‍ഷത്തില്‍ നാലഞ്ചു പ്രാവശ്യം കൂടൊരുക്കി മുട്ടയിടുന്ന അങ്ങാടിക്കുരുവികള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നതാണ് അവയുടെ എണ്ണം കുറയാനിടയാക്കുന്ന ഒരു കാരണം. പരിസര മലിനീകരണവും മൊബൈല്‍ ടവറുകളിലെ മാരകവികരണങ്ങളും ഇവയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നു.

വിവിധ തരം കുരുവികള്‍

 Grass
Somali Sparrow
Seashell
Chestnut Sparrow
Seashell
Saxaul Sparrow
Chain
House Sparrow
Grass
Sind Sparrow
Grass
Plain-backed Sparrow
Grass
Dead Sea Sparrow
Grass
Iago Sparrow
Grass
Great Sparrow
Grass
Kenya Sparrow
Grass
Shelley's Sparrow
Grass
Socotra Sparrow
Grass
Cape Sparrow
Grass
Northern Grey-headed Sparrow
Grass
Swainson's Sparrow
Grass
Parrot-billed Sparrow
Grass
Swahili Sparrow
Grass
Desert Sparrow
Grass
Eurasian Tree Sparrow
Grass
Sudan Golden Sparrow
Grass
Southern Grey Headed Sparrow
Grass
Spanish Sparrow
Grass
Russet Sparrow
 Grass
Arabian Golden Sparrow
Ice
Italian Sparrow
Grass
Kordofan Sparrow


കിളിനാദം കേള്‍ക്കാന്‍

അങ്ങാടിയിലെ ജൈവസൂചകങ്ങളെ സംരക്ഷിക്കുക

Saturday, March 16, 2013

കടുത്ത വരൾച്ച മുന്നറിയിപ്പ്, അന്യസംസ്ഥാനത്ത് കാണാറുള്ള വയല്‍ക്കണ്ണന്‍ പക്ഷി ചാവക്കാട്.


ചാവക്കാട്: വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. കേരളത്തില്‍ വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണമാണിതെന്ന് പക്ഷി നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കുന്നു.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന വയല്‍ക്കണ്ണന്‍(യുറേഷ്യന്‍ സ്റ്റോണ്‍ കാര്‍ല്യു) പക്ഷികളെയാണ് ചാവക്കാട് തീരത്തിനടുത്ത് കണ്ടെത്തിയത്. ചാവക്കാട് തീരത്ത് 300 മീറ്റര്‍ കരയിലേക്ക് നീങ്ങിയാണ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വയല്‍കണ്ണന്‍ പക്ഷികളെ മുട്ടകള്‍ക്ക് അടയിരിക്കുന്ന നിലയില്‍കണ്ടെത്തിയത്.

Wednesday, February 13, 2013

പക്ഷിവീടുകള്‍ പറയുന്നത്‌

പക്ഷികളെക്കുറിച്ചുള്ള കഥ കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. സലിം അലി, ഇന്ദുചൂഡന്‍ എന്നിവരെപ്പോലുള്ളവര്‍ അപൂര്‍വമായി പക്ഷിനിരീക്ഷണം നടത്തിയിട്ടുണ്ട്. പക്ഷേ, അതിയടം സ്വദേശി പി.വി.പദ്മനാഭന്റെ അന്വേഷണം പക്ഷികളിലല്ല, മറിച്ച് പക്ഷിക്കൂടുകളിലേക്കാണ്.
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക