.

.
Showing posts with label നാട്ടറിവ്‌. Show all posts
Showing posts with label നാട്ടറിവ്‌. Show all posts

Thursday, June 19, 2014

മണ്ണ് വിട്ട് തിത്തിരിയും കെട്ടിടത്തിനുമുകളില്‍

കണ്ണൂര്‍: കുന്നുകളും പുല്‍മൈതാനങ്ങളും ഇല്ലാതാവുകയും േേചക്കറാവുന്ന മറ്റിടങ്ങളില്‍ ശല്യക്കാര്‍ ഏറുകയും ചെയ്തതോടെ തിത്തിരിപ്പക്ഷിയും കോണ്‍ക്രീറ്റ് ഇടങ്ങള്‍ തേടിത്തുടങ്ങി.

തുറസ്സായ മണ്ണില്‍ കല്ലുകള്‍ കൂട്ടി മുട്ടയിട്ട് അടയിരിക്കാറുള്ള ചെങ്കണ്ണി തിത്തിരിപ്പക്ഷി (ഞലറ ംമേേഹലറ ഘമുംശിഴ) യാണ് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനുമുകളില്‍ അടയിരുന്ന് കുഞ്ഞിനെ വിരിയിച്ചത്.

Saturday, March 16, 2013

കടുത്ത വരൾച്ച മുന്നറിയിപ്പ്, അന്യസംസ്ഥാനത്ത് കാണാറുള്ള വയല്‍ക്കണ്ണന്‍ പക്ഷി ചാവക്കാട്.


ചാവക്കാട്: വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. കേരളത്തില്‍ വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണമാണിതെന്ന് പക്ഷി നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കുന്നു.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന വയല്‍ക്കണ്ണന്‍(യുറേഷ്യന്‍ സ്റ്റോണ്‍ കാര്‍ല്യു) പക്ഷികളെയാണ് ചാവക്കാട് തീരത്തിനടുത്ത് കണ്ടെത്തിയത്. ചാവക്കാട് തീരത്ത് 300 മീറ്റര്‍ കരയിലേക്ക് നീങ്ങിയാണ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വയല്‍കണ്ണന്‍ പക്ഷികളെ മുട്ടകള്‍ക്ക് അടയിരിക്കുന്ന നിലയില്‍കണ്ടെത്തിയത്.

Saturday, February 9, 2013

വെള്ളരിമലയുടെ താഴ്‌വരയില്‍ പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന വെള്ളരിമലയുടെ താഴ്‌വാരത്തുനിന്ന് പുതിയഇനം സസ്യത്തെ കണ്ടെത്തി. ജസ്‌നീറിയേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് ഹെങ്കീലിയ പ്രദീപിയാന എന്നാണ് പേരിട്ടത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് മുത്തപ്പന്‍പുഴയുടെ വനപ്രദശത്തുനിന്നും സസ്യത്തെ കണ്ടെത്തിയത്.

Friday, January 18, 2013

പഞ്ചവടി കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ ഹരിത സേന,ഗ്രീന്‍ ഹാബിറ്റാറ്റ് ഗുരുവായൂര്‍, തണല്‍ മരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

നവംബര്‍ 29 നു കടപ്പുറത്ത് മുട്ടയിടാനെത്തിയ ഒലിവ് റിഡ് ലി വര്‍ഗത്തില്‍ പെട്ട  കടലാമ 70 മുട്ടകളിട്ടാണ് പഞ്ചവടി കടപ്പുറം വിട്ടത്. ഗ്രീന്‍  ഹാബിറ്റാറ്റ് എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എന്‍.ജെ ജെയിംസ്‌, സി.ടി മുഹമ്മദ്‌, തണല്‍ മരം അഡ്മിനിസ്റ്റേട്ടെര്‍ സലീം ഐ-ഫോക്കസ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ തണുപ്പത്ത് കാവലിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിചെടുത്തത്.

Tuesday, January 1, 2013

നെയ്തലിന് വിട; ആമക്കുഞ്ഞുങ്ങള്‍ക്ക് ഇനി ആശ്രയം കടല്‍

നീലേശ്വരം: വര്‍ഷാന്ത സായാഹ്നത്തില്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക്. കടലാമ സംരക്ഷണ കേന്ദ്രമായ നീലേശ്വരം തൈക്കടപ്പുറം നെയ്തലിന് ഇത് അഭിമാനത്തിന്റെ പത്താം വാര്‍ഷികമായി.

നെയ്തലിന്റെ ഈറ്റില്ലത്തില്‍ വിരിയിച്ച അപൂര്‍വ ഇനമായ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട 97 കടലാമക്കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിലേക്ക് വിട്ടത്.

Monday, November 19, 2012

ഡെങ്കിപ്പനിക്കുകാരണം തവളകളും ചെറുമീനുകളും കുറഞ്ഞത്


ന്യൂഡല്‍ഹി: രാജ്യത്തെ ജലാശയങ്ങളില്‍ തവളകളുടെയും ചെറുമീനുകളുടെയും എണ്ണം കുറഞ്ഞതാണ് ഡെങ്കിപ്പനിപോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കൊതുകിന്റെ ലാര്‍വ, മുട്ട എന്നിവ തിന്നുന്ന ജീവികളാണ് തവളയും ചെറുമത്സ്യങ്ങളും. തവളക്കാലുകള്‍ കയറ്റുമതി ചെയ്യുന്നതുപോലുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി വന്‍തോതില്‍ തവളപിടിത്തം നടക്കുന്നുണ്ട്.

ഇതുകാരണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തവളകള്‍ തുടച്ചുനീക്കപ്പെടുന്ന അവസ്ഥയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ചെറുമത്സ്യങ്ങളുടെ എണ്ണവും കുറയുന്നു. നമ്മുടെ ജലാശയങ്ങളില്‍ നിക്ഷേപിച്ച സാധാരണയില്ലാത്തതും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതുമായ വൈദേശിക ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ചെറുമീനുകളെ തിന്നുതീര്‍ക്കുന്നതാണ് കാരണം.

പാരിസ്ഥിതിക അസന്തുലനം, ആഗോള താപനം, വര്‍ധിച്ചുവരുന്ന ജനസംഖ്യ, ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാവുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തവളക്കാലുകളുടെ അനധികൃതകയറ്റുമതി തടയാനും ജലാശയങ്ങളില്‍ ചെറുമീനുകളുടെ എണ്ണം കൂട്ടാനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് രാജസ്ഥാനിലെ വന്യജീവി സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതാവ് റാസ എച്ച്. തെഹ്‌സിന്‍ നിര്‍ദേശിച്ചു.
19 Nov 2012 Mathrubhumi News

Wednesday, September 26, 2012

ചികിത്സകഴിഞ്ഞു; കടലാമകള്‍ വീണ്ടും കടലിലേക്ക്

നീലേശ്വരം:ഹാക്‌സ് ബില്ലും ഗ്രീന്‍ ടര്‍ട്ടിലും സുഖചികിത്സയ്ക്ക്‌ശേഷം കടലിലേക്ക്. നീലേശ്വരം നെയ്തലിന്റെ തൈക്കടപ്പുറത്തെ റസ്‌ക്യൂ ടാങ്കില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്ന കടലാമകളായ ഹാക്‌സ്ബില്ലും ഗ്രീന്‍ ടര്‍ട്ടിലുമാണ് തിരിച്ചുപോയത്.

മീന്‍ പിടിക്കുന്നതിനിടയില്‍ ബോട്ടുകളുടെ ഔട്ട്‌ബോര്‍ഡ് എന്‍ജിന്റെ പ്രൊപ്പല്ലര്‍ തട്ടി പുറന്തോടില്‍ മാരകമായ മുറിവേറ്റ നിലയിലാണ് ഈ കടലാമകള്‍ കരക്കടിഞ്ഞത്. കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഇവയെ കടലാമകളുടെ സംരക്ഷണകേന്ദ്രമായ നെയ്തലില്‍ എത്തിച്ചത്.

നെയ്തലിന്റെ റസ്‌ക്യൂ ടാങ്കില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് ഒരിക്കലും കടലിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത മൂന്നുകടലാമകള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ചികിത്സയിലുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും കൈകാലുകള്‍ മുറിവേറ്റ് നഷ്ടപ്പെട്ട ആമകള്‍ക്ക് കടലില്‍ ശക്തിയായി തുഴഞ്ഞ് സഞ്ചരിക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോഴും നെയ്തലിന്റെ സംരക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളെ വിരിയിച്ച് അയക്കുന്ന ദൗത്യത്തിലാണ് നെയ്തല്‍ പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ ഫോറസ്റ്റ് ഓഫീസ് പി.കെ.ആസിഫും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി.പ്രദീപുമാണ് കടലാമകളെ കടലിലേക്ക് വിട്ടത്. നെയ്തല്‍ പ്രവര്‍ത്തകരായ കെ.പ്രവീണ്‍ മാസ്റ്റര്‍, ടി.കെ.സനന്ദനന്‍, പി.കൃഷ്ണന്‍, കെ.സുനി, കെ.രാധാകൃഷ്ണന്‍, കെ.വി.സുഹാസ് എന്നിവര്‍ നേതൃത്വംനല്‍കി.
26 Sep 2012 Mathrubhumi Kasargod News

Saturday, September 22, 2012

ബ്രഹ്മഗിരി മലനിരകളില്‍നിന്ന് പുതുസസ്യം

കല്‍പറ്റ: കേരളത്തിന്റെ ജൈവ വൈവിധ്യ പട്ടികയിലേക്ക് ഒരു പുതിയ സസ്യത്തെക്കൂടി കണ്ടെത്തി. ശാസ്ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ വള്ളിച്ചെടിക്ക് 'കോംമ്പ്രീറ്റം റീകര്‍വേറ്റം' എന്നാണ് പേരിട്ടിരിക്കുന്നത്. ബ്രഹ്മഗിരി മലനിരകളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
'അകത്തേക്ക് വളഞ്ഞിരിക്കുന്നത്' എന്ന അര്‍ഥം വരുന്ന ലാറ്റിന്‍ പദമാണ് 'റികര്‍വേറ്റം'. സസ്യത്തിന്റെ പൂവിതളുകള്‍ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നതിനാലാണ് ഇങ്ങനെ നാമകരണം ചെയ്തത്. ചെടിയെക്കുറിച്ചുള്ള പഠനം അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് ബൊട്ടാണിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സസില്‍ പ്രസിദ്ധീകരണത്തിന് സ്വീകരിച്ചുകഴിഞ്ഞു.
പശ്ചിമഘട്ട മലനിരകളില്‍ കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ വള്ളിച്ചെടികളെ കുറിച്ചുള്ള പഠനത്തിലാണ് പുതുസസ്യത്തെ ബ്രഹ്മഗിരി മലനിരകളില്‍ കണ്ടെത്തിയത്. വയനാട് എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ഗവേഷകരായിരുന്ന കെ.എ. സുജന, സീനിയര്‍ സയന്റിസ്റ്റ് ഡോ. എം.കെ. രതീഷ് നാരായണന്‍, ഗവേഷണ കേന്ദ്രം മേധാവി ഡോ. എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.
കടുക്ക, താന്നിക്ക, ഇന്ത്യന്‍ ബദാം എന്നീ വാണിജ്യ പ്രാധാന്യമുള്ള വൃക്ഷങ്ങളുള്‍പ്പെടുന്ന 'കോംമ്പ്രീറ്റേസി' സസ്യകുടുംബ്ധിലെ അംഗമാണ് ഈ വള്ളിച്ചെടി. പിങ്ക് നിറത്തിലുള്ള മനോഹരമായ പൂക്കള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്. അലങ്കാര ചെടിയായും ഉപയോഗിക്കാം. നിത്യഹരിത വനങ്ങളിലാണ് സാധാരണയായി ഈ സസ്യത്തെ കണ്ടുവരുന്നത്.
Published on Fri, 09/21/2012 Madhyamam News

Saturday, September 15, 2012

പണത്തിലും വലുതാണോ പ്രകൃതി


ഒറ്റക്കുത്തിന് തുളഞ്ഞതല്ല ഓസോണ്‍. വര്‍ഷങ്ങള്‍ നീണ്ട തുരക്കല്‍ വേണ്ടിവന്നു അത് ഈ പരുവത്തിലെത്തിച്ചെടുക്കാന്‍. അന്റാര്‍ട്ടിക്കയില്‍ വെയിലുകൊള്ളാനിറങ്ങിയ സായ്പിന്റെ പുറം പൊള്ളിയപ്പോഴാണ് സംഗതിയുടെ ഗൌരവം ലോകത്തിന് ബോധ്യമായത്. ഇത് 1982ല്‍. പിന്നെ മലവെള്ളംപോലെ  അന്വേഷണപ്രളയം. ഒടുവില്‍ നാസയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ സത്യം കണ്ടെത്തി. അന്റാര്‍ട്ടിക്കയുടെ ആകാശത്തുള്ള ഓസോണ്‍ പുതപ്പിന് കട്ടി കുറഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ പിഞ്ഞിക്കീറിയിരിക്കുന്നു.

ഓസോണിലെ സുഷിരം എന്ന രോഗം ലോകശ്രദ്ധയിലേക്കു വരുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പുതന്നെ ഇങ്ങനെയൊരു രോഗം വരുമെന്നും അതിന് കാരണം ഇന്നതിന്നതാണെന്നുമൊക്കെ കണ്ടെത്തിയിരുന്നു. രോഗകാരണത്തെക്കുറിച്ചുള്ള ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് 1974ല്‍ നേച്ചര്‍ മാഗസിനിലാണ്. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഷെര്‍വുഡ് റൌലാണ്ട്, മാരിയോ മൊളീന എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍ (സിഎഫ്സി) ഓസോണിനെ നശിപ്പിക്കും എന്നു കാര്യകാരണ സഹിതം വാദിച്ചിരുന്നു. പ്രതികരണ ശേഷിയില്ലാത്ത പാവത്താനായിട്ടാണ് അതുവരെ ലോകം സിഎഫ്സിയെ കണ്ടിരുന്നത്. \'എനിക്കറിയാമായിരുന്നു ഇവന് ആകാശത്ത് അടങ്ങിയൊതുങ്ങി ഇരിക്കാനാവില്ലെന്ന് -റൌലാണ്ട് അന്നേ പറഞ്ഞുവച്ചു. ഫ്രിഡ്ജിലും എസിയിലുമൊക്കെ ശീതീകാരിയായി ഉപയോഗിക്കുന്ന ഒരു പാവം നിര്‍ഗുണന്‍ എന്നു കരുതിയിരുന്ന സിഎഫ്സി വില്ലനായി മാറിയത് ഈ ലേഖനത്തോടെ കാര്യങ്ങള്‍ക്കു ചൂടുപിടിച്ചു. വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായി. കാരണം വ്യാവസായിക വിപ്ലവത്തിന്റെ ഐസ്ക്രീമും കഴിച്ച് യൂറോപ്പ് എസി മുറിയിലിരിക്കുന്ന കാലമായിരുന്നു അത്. സിഎഫ്സിയാകട്ടെ ആ വ്യവസായ വിപ്ലവത്തിലെ മുഖ്യപോരാളിയും.

എന്നാല്‍ യൂറോപ്പിലെ ഹെയര്‍സ്പ്രേ ഉപയോഗം ചിലിയില്‍ സ്കിന്‍ ക്യാന്‍സറിനു കാരണമാകുന്ന തരത്തില്‍ ഓസോണിന് പ്രശ്നം ബാധിച്ചു തുടങ്ങിയപ്പോള്‍ യൂറോപ്പിനും മറ്റുവഴിയൊന്നുമില്ലാതായി.

അങ്ങനെയാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വിജയിച്ച രാജ്യാന്തര ഉടമ്പടിയെന്ന് മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിശേഷിപ്പിച്ച മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ആവിര്‍ഭാവം. 1987ല്‍ രൂപംകൊണ്ട ഉടമ്പടിയുടെ പ്രധാന ലക്ഷ്യം തന്നെ ഓസോണ്‍ സംരക്ഷിക്കുക, സിഎഫ്സിയുടെ ഉപയോഗം നിര്‍ത്തുക എന്നതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും ബ്രീട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറും ഒപ്പിട്ടതോടെ സംഗതി ഹിറ്റായി. അന്ന് 24 രാജ്യങ്ങളാണ് ഉടമ്പയില്‍ തുല്യം ചാര്‍ത്തിയത്.

ഇന്ത്യക്കാരുടെ മുടിഞ്ഞ തീറ്റയാണ് ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കുന്നതെന്ന് ഒരു അമേരിക്കന്‍ പ്രസിഡന്റ് തട്ടിവിട്ടതുപോലെ തന്നെ, വികസ്വര രാജ്യങ്ങളുടെ വികസന ആര്‍ത്തിയാണ് ഓസോണ്‍ ശോഷണത്തിന് പ്രധാന കാരണമെന്നായിരുന്നു യൂറോപ്പ് വാദിച്ചത്. സത്യത്തില്‍ 1985ല്‍ വികസ്വര രാഷ്ട്രങ്ങളുടെ സിഎഫ്സി ഉപഭോഗം 16 ശതമാനം മാത്രമായിരുന്നു. യൂറോപ്പും അമേരിക്കയും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളുടേതാകട്ടെ 67 ശതമാനവും.

സിഎഫ്സി ഉപഭോഗം കുറയ്കണമെന്ന വാദം തങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്കു തുരങ്കം വയ്ക്കാനാണെന്നാണ് പല വികസ്വര രാഷ്ട്രങ്ങളും ചിന്തിച്ചത്. പത്തുമുപ്പതുവര്‍ഷം എസിയുടെ തണുപ്പിലിരുന്നു സുഖിച്ചവര്‍ ഇന്നലെ വാങ്ങിയ തങ്ങളുടെ എസിയില്‍ കണ്ണുവയ്ക്കുന്നത് അവര്‍ക്കു സഹിക്കാനായില്ല.

ചേരിയില്‍ ജീവിക്കുന്ന മനുഷ്യരോട് വായുവും വെള്ളവും മലിനീരകരിക്കരുത് എന്ന് എങ്ങനെയാണ് ഞാന്‍ പറയുക എന്ന ഇന്ദിരാഗാന്ധിയുടെ സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ചോദ്യമാണ് വികസ്വര രാജ്യങ്ങള്‍ ഒന്നാകെ ഏറ്റുപിടിച്ചത്. വ്യവസായ വല്‍ക്കരണത്തിന്റെ പാതയിലായരുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്ക് സിഎഫ്സിയെ മാറ്റിനിര്‍ത്തുന്നത് ചിന്തിക്കാനാവില്ലായിരുന്നു. പിന്നീടങ്ങോട്ട് ഒത്തു തീര്‍പ്പുകളുടെ കാലമായിരുന്നു. ചര്‍ച്ചകളും ഉച്ചകോടികളും വട്ടമേശ സമ്മേളനങ്ങളും ചായകുടിയും പൊടിപൊടിച്ചു. ലോകമുതലാളിമാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുകയിലായിരുന്നു എല്ലാവരുടെയും കണ്ണ് എന്നതായിരുന്ന സത്യം. 1990ല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പിട്ടവരുടെ എണ്ണം 54 ആയെങ്കിലും ഇന്ത്യയും ചൈനയും അപ്പോഴും മടിച്ചു നില്‍ക്കുകയായിരുന്നു. നഷ്ടപരിഹാരത്തുകയല്ല, അറിവും സാങ്കേതിക വിദ്യയും കൈമാറുകയാണ് വേണ്ടതെന്നായിരുന്ന ഇന്ത്യുടെ വാദം. പക്ഷേ ലേലം വിളികള്‍ക്കൊടുവില്‍ നഷ്ടപരിഹാരത്തുക 240 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയപ്പോള്‍ നമ്മളും കവാത്ത് മറന്നു. 1992 സെപ്റ്റംബര്‍ 17ന് ഇന്ത്യ ഒപ്പുവച്ചു. പ്രകൃതിയായിരുന്നില്ല പണം തന്നെയായിരുന്നു നമ്മുടെയും  പ്രധാന പരിഗണന. 2010ല്‍ സിഎഫ്സി ഉപഭോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നായിരുന്ന അന്ന് ഇന്ത്യ നല്‍കിയ വാക്ക്. പക്ഷേ എന്തു പറയേണ്ടൂ, ഇന്ന് ലോകത്തെ സിഎഫ്സി ഉത്പാദന- ഉപഭോഗ രംഗത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈന തന്നെ ഇവിടെയും മുന്‍പില്‍.

മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ആദ്യഘട്ടത്തില്‍ തന്നെ ഒപ്പുവച്ച അമേരിക്ക 2012ല്‍ എത്തുമ്പോള്‍ വ്യവസായ ലോബികള്‍ക്കു വഴങ്ങി പുകനിയമം (സ്മോഗ് റൂള്‍) ഇളവു ചെയ്തിരിക്കുന്നു. എല്ലാവരും കൂടി നമ്മുടെ പൊക കണ്ടേ അടങ്ങൂ എന്നു തോന്നുന്നു.
മനോരമ ഓണ്‍ലൈന്‍ ഓസോണ്‍ ദിനം സ്പെഷല്‍

Tuesday, March 27, 2012

പുനരുജ്ജീവനം തേടി വയനാടന്‍ വന്യ ഭക്ഷ്യ വൈവിധ്യം

ടി.എം. ശ്രീജിത്ത്‌
കല്പറ്റ: ഒരുകാലത്ത് വയനാട്ടില്‍ സമൃദ്ധമായിരുന്ന വന്യഭക്ഷ്യവിഭവങ്ങള്‍ പുനരുജ്ജീവനം തേടുന്നു. ആദിവാസി ജനതയും ചില കര്‍ഷക വിഭാഗങ്ങളും മാത്രമാണ് എണ്ണമറ്റ ഈ സ സ്യജനുസ്സുകളെ അല്പമെങ്കിലും സംരക്ഷിക്കുന്നത്.
എന്നാല്‍ ഈ കാര്‍ഷികവൈവിധ്യത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങളുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ നാശോന്മുഖമായ ജനസ്സുകളെ സംരക്ഷിക്കാനും നടപടിയില്ല. എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയവും ചില സന്നദ്ധ സംഘടനകളും ഇത്തരം സസ്യവര്‍ഗങ്ങളെ സംരക്ഷിക്കാന്‍ അല്പമെങ്കിലും ശ്രദ്ധിക്കുന്നതാണ് ആശ്വാസം.വയനാട്ടില്‍ മുന്നൂറിലേറെ ഭക്ഷ്യയോഗ്യമായ വന്യ സസ്യങ്ങളുണ്ട്. പണിയ, കാട്ടുനായ്ക, കുറുമ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ ധാരാളമായി ഇവയെ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ ചിലയിനങ്ങള്‍ ഇപ്പോഴും ഇവര്‍ നിത്യജീവിതത്തില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു.

Wednesday, March 21, 2012

മാർച്ച് 21 ലോക വന ദിനം

വനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രവും കലയുമാണ് വനവല്‍ക്കരണം. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ പൊതു ജനത്തിന്റെ സഹകരണം ഉണ്ടായാലേ ഇത് സാധ്യമാവൂ എന്നാണ് ലോകത്ത്‌ പലയിടങ്ങളിലും നടന്നു വരുന്ന വനവല്‍ക്കരണങ്ങളില്‍ നിന്നും നാം പഠിച്ച പാഠം.

Friday, March 16, 2012

പ്രാചീനയുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തി

ചേവായൂരിലെ കിര്‍ത്താഡ്‌സ് പരിസരത്തുനിന്ന് നിന്ന് ചെറുശിലായുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തി. വെള്ളാരംകല്ലിലും സ്ഫടികശിലയിലും നിര്‍മിച്ച കല്‍ച്ചുരണ്ടികളും ബ്ലേഡുകളും ബോറര്‍ ശിലായുധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കിര്‍ത്താഡ്‌സിലെ റിസര്‍ച്ച് അസിസ്റ്റന്റും പുരാതത്ത്വ നരവംശശാസ്ത്ര ഗവേഷകനുമായ എന്‍.കെ. രമേശാണ് ഇവ കണ്ടെടുത്തത്.

ഇന്നത്തെ മേശക്കത്തിക്ക് സമാനമായ രീതിയില്‍ മൂര്‍ച്ചയേറിയതും ചെറിയതുമായ ശിലായുധങ്ങളാണ് ചെറുശിലായുഗത്തിലെ മനുഷ്യര്‍ നിര്‍മിച്ചിരുന്നത്.

Monday, March 5, 2012

'മിസ് കേരള'യെ പാണത്തൂര്‍ പുഴയില്‍നിന്ന് വ്യാപകമായി പിടിക്കുന്നു

പാണത്തൂര്‍: ചെങ്കണ്ണിയന്‍ എന്ന് നാടന്‍ വിളിപ്പേരുള്ള മിസ് കേരള എന്ന അലങ്കാര മത്സ്യത്തെ പാണത്തൂര്‍പ്പുഴയില്‍നിന്ന് വ്യാപകമായി പിടികൂടുന്നു. ജില്ലയിലെ അക്വേറിയങ്ങളിലേക്കും കര്‍ണാടകത്തിലേക്കുമാണ് മിസ് കേരളയെ കടത്തുന്നത്. പാണത്തൂര്‍പ്പുഴയിലെ വിവിധ കടവുകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ കുഞ്ഞുങ്ങളെ പിടികൂടുന്നത്. അടിത്തട്ടില്‍മാത്രം കാണുന്നവയാണ് ഇവ. അതിനാല്‍ വൈകുന്നേരങ്ങളിലാണ് പ്രത്യേകതരം വല ഉപയോഗിച്ച് കുഞ്ഞങ്ങളെ ശേഖരിക്കുന്നത്.

Thursday, December 22, 2011

കഴുകന്‍ പാവമാണ്

കൊച്ചുകുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടു പോകുന്ന പക്ഷികളെപ്പറ്റി ചില കഥകളുണ്ട്. നെടുംകാലന്‍ കൊക്കും കഷണ്ടിത്തലയന്‍ കഴുകനും അതില്‍ കഥാനായകന്മാരായിരുന്നിരിക്കാം. അത്തരം കഥകള്‍ കേട്ടിട്ടും വായിച്ചിട്ടുമുള്ളവര്‍ക്ക് ഈ പക്ഷികളോട് കഠിനമായ വിരോധം തോന്നാനും ഇടയുണ്ട്. പക്ഷേ കഥകള്‍ പലതും വെറും കെട്ടുകഥകളായിരിക്കും. കഴുകനെ കണ്ടാല്‍ ആള് ഭയങ്കരനാണെന്നേ തോന്നൂ. ഹീനകൃത്യം ചെയ്യുന്നവനാണെന്നും കരുതാനിടയുണ്ട്. പക്ഷേ പാവമാണ്. ഭീരുവുമാണ്. അന്യരെ കടന്നാക്രമിക്കുന്ന ശീലക്കാരല്ല. മനുഷ്യകുഞ്ഞിനെയെന്നല്ല ഒരു എലിക്കുഞ്ഞിനെപ്പോലും റാഞ്ചാനുള്ള ധൈര്യമോ കഴിവോ കഴുകനില്ല. പലപ്പോഴും പഴികള്‍ ചാരാന്‍ പറ്റുന്നത് പാവങ്ങളുടെ തലയിലാണല്ലോ. കഴുകന്‍െറ കഷണ്ടിത്തല പോലെ പറ്റിയ സ്ഥാനം ഇതിനു വേറെ എവിടെ കിട്ടാന്‍.

അധികം മഴപെയ്യാത്ത പ്രദേശങ്ങളോടു താത്പര്യമുള്ളവരാണ് കഴുകന്മാര്‍. കേരളത്തില്‍ പൊതുവെ നന്നേ കുറവാണ് ഇക്കൂട്ടര്‍. കൃഷ്ണപ്പരുന്തിനെ കൂടുതലായി കേരളത്തില്‍ കാണാം. പുറംനാടുകളില്‍ കഴുകന്മാരെ കാണാന്‍ പ്രയാസമില്ല.

നാറ്റമോ മണമോ തിരിച്ചറിയാന്‍, ഘ്രാണശേഷി നന്നേ കുറവാണ്. അകത്താക്കുന്നതെന്തും അഗ്നിപോലെ ദഹിപ്പിക്കുവാന്‍ ഉഗ്രമായ ശക്തിയുണ്ട് ആമാശയത്തിന്. എന്തിന് കുറുക്കനോ നായോ മാന്തിപ്പുറത്തിടുന്ന ശവത്തിന്‍െറ അവശിഷ്ടം പോലും അമൃതുപോലെ അകത്താക്കാന്‍ കഴുകന് ആര്‍ത്തിയാണ്.

ആകാശത്ത് അത്യുന്നതങ്ങളില്‍ വട്ടമിട്ടുപറക്കുന്ന കഴുകന്‍െറ കണ്ണ്, താഴെ നിലത്തായിരിക്കും. കാഴ്ചയുടെ കഴിവിന്‍െറ കാര്യത്തില്‍ മറ്റൊരു ജീവിയും കഴുകന്‍െറ അടുത്തു പോലും എത്തുകയില്ല. ചിറകടിക്കാതെയാണ് സഞ്ചാരം. ഒഴിവാക്കാനാവാത്ത വേളകളിലേ ചിറകടിച്ചു പറക്കാറുള്ളു. തറയില്‍ ഇറങ്ങിയാല്‍ ഇരിക്കാനാണ് ഇഷ്ടം. നടപ്പ് നന്നേ വിമ്മിട്ടമുള്ള വേലയാണ്.

സവിശേഷമായ ആഹാരരീതിയിലൂടെ കഴുകന്മാര്‍ കാര്യമായ സേവനം സമൂഹത്തിനു ചെയ്യുന്നുണ്ട്. ആരും അറിയാത്തതും കാണാത്തതും കണ്ടറിയാന്‍ കരുത്തുള്ളതിനാല്‍ നാം അറിയാത്ത മാലിന്യം പോലും കഴിച്ച് പരിസരം വൃത്തിയാക്കും. അതു കൊണ്ടുതന്നെ പരിസര ശുചീകരണത്തിനുള്ള സ്വര്‍ണ്ണപ്പതക്കത്തിന് മറ്റാരേയുംകാള്‍ അര്‍ഹതയുളളവര്‍ കഴുകന്മാര്‍ തന്നെ.

Manoramaonline >> Environment >> Wonders

Wednesday, December 14, 2011

മഞ്ഞ് കാലത്തിന് രുചി പകരാന്‍ ഓറഞ്ച്

മഞ്ഞ് പുതഞ്ഞ പുലരികളുള്ള ഈ കാലമണത്രേ ഓറഞ്ച് നുണയാന്‍ ഏറ്റവും നല്ലത്. പറയുന്നത് മറ്റാരുമല്ല. ആരോഗ്യ വിദഗ്ദരാണ്. പകലിലെ ശക്തമായ വെയിലിനേയും ഇരുട്ടിനൊപ്പമെത്തുന്ന കടുത്ത തണുപ്പിനേയും പ്രതിരോധിക്കാന്‍ ഓറഞ്ച് സഹായകമാണെന്നാണ് പറയുന്നത്. ഓറഞ്ച് അപ്പടി കഴിക്കാനിഷ്ടമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഓറഞ്ച് കേക്കുമാകാം. ഏത് രൂപത്തിലായാലും ഗുണത്തിലും രുചിയിലും ഓറഞ്ച് മുന്‍പന്തിയിലാണ്.

ഇതില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ നമ്മുടെ കോശങ്ങളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. മാത്രമല്ല ഓറഞ്ചില്‍ ധാരാളമായി കാല്‍സ്യവും അടങ്ങിയിട്ടുണ്ടത്രെ. വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണ് ഈ സുന്ദരിപ്പഴം. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇതുവഴി നമ്മുടെ പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു.

എല്ലാ ദിവസവും ഓറഞ്ച് കഴിക്കുന്നത് കിഡ്നിയില്‍ കല്ല് രൂപപ്പെടുന്നത് ഒരളവോളം കുറക്കാനും സഹായകമാണ്. സൗന്ദര്യ സംരക്ഷണത്തിലുമുണ്ട് ഇതിന് നല്ലൊരു പങ്ക്. ഓറഞ്ചിന്റെ തൊലി നമ്മുടെ തൊലിയെ കൂടുതല്‍ സുന്ദരമാക്കുന്നു.

തണുപ്പ് കാലത്ത് ഓറഞ്ചിന് രുചി കൂടുതലാണെന്ന് മാത്രമല്ല വില കുറവുമാണ്. അതുകൊണ്ട് തണുപ്പ് കാലത്തിന് രുചി പകരാന്‍ നമുക്കിനി ഓറഞ്ച് നുണയാം.

Madhyamam News >> Health

Saturday, December 10, 2011

എരിവിന് കാന്താരി

മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരിയുണ്ട്. വയറ്റിലെ പുണ്ണ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി പലരും ഔഷധമായി ഉപയോഗിക്കുന്നു. പ്രസവത്തിന് ശേഷം കാന്താരി അരച്ച് കുടിക്കുന്ന ചികിത്സയും പണ്ട് ചിലയിടങ്ങളില്‍ നില നിന്നിരുന്നു.

കാപ്‌സിക്കം ഫ്രൂട്ടന്‍സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കാന്താരി മുളക് ദീര്‍ഘിച്ച വിളവ് കാലമുള്ളതും കൂടുതല്‍ കായ്ഫലം നല്‍കുന്നതുമാണ്. ചീനി മുളക് എന്നും ഇത് അറിയപ്പെടുന്നു. കാന്താരി മുളക് ചെടിയില്‍ നിന്ന് മുകളിലേക്ക് കുത്തനെയാണ് സാധാരണ ഉണ്ടാകുന്നത്. ഒന്നര സെന്റീ മീറ്റര്‍ മുതല്‍ മൂന്നു സെന്റീ മീറ്റര്‍ വരെ നീളമുള്ള വ്യത്യസ്ത തരം കാന്താരി മുളകുകളുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയിലാണ് കാന്താരി മുളക് കൂടുതല്‍ കണ്ടു വരുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍.

വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരത്തിലുള്ള കാന്താരി മുളകുകളുണ്ട്. ചെറുകാന്താരിക്ക് എരിവ് കൂടുതലും വെള്ളക്കാന്താരിക്ക് എരിവ് അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

പണ്ട് നാട്ടിന്‍ പുറങ്ങളില്‍ തനിയെ വളര്‍ന്നിരുന്ന കാന്താരി ഇന്ന് പലരും നട്ടു വളര്‍ത്തുകയാണ്. നഗരപ്രദേശങ്ങളില്‍പ്പോലും വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ് കാന്താരിച്ചെടി. എല്ലാ കാലാവസ്ഥയിലും കാന്താരി വളരും. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കൊടും തണുപ്പിലും വളരാനും കായ്ക്കാനും കാന്താരിക്ക് സാധിക്കും.

മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.വേനല്‍ക്കാലത്ത് നനച്ചു കൊടുത്താല്‍ കൂടുതല്‍ കായ്ഫലം ലഭിക്കും. പൂത്തുതുടങ്ങിയാല്‍ എന്നും കാന്താരി ചെടികളില്‍ നിന്ന് കായ്കള്‍ ലഭിക്കും. നാലു മുതല്‍ അഞ്ച് വര്‍ഷം വരെ ഒരു ചെടി നിലനില്‍ക്കും. കൃഷിയായി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഇടവിളയായും കൃഷി ചെയ്യാം. കൃഷി നടത്തുമ്പോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പിഴുത് മാറ്റി പുതിയ തൈകള്‍ പിടിപ്പിക്കണം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. എങ്കിലും മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുന്നതും നനച്ചു കൊടുക്കുന്നതും നല്ലതാണ്.

കാന്താരിയെ സാധാരണ കീടങ്ങള്‍ ആക്രമിക്കാറില്ല. കാന്താരി തന്നെ നല്ല ഒരു കീടനാശിനിയാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം അരച്ച കാന്താരിയോടൊപ്പം 10 ഗ്രാം പാല്‍ക്കായവും ചേര്‍ത്ത് ലയിപ്പിച്ച ദ്രാവകം പച്ചക്കറികളിലെ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന കീടനാശിനിയാണ്.

വീട്ടു പറമ്പുകളില്‍ നിന്ന് കാന്താരി അപ്രത്യക്ഷമായതോടെ വിപണിയില്‍ ഇതിന് ആവശ്യ്യം കൂടിയിരിക്കുകയാണ്. കിലോയ്ക്ക് ഏതാണ്ട് 250 രൂപയാണ് ഇപ്പോള്‍ കാന്താരി മുളകിന്റെ വില. ഒരു കാലത്ത് കാന്താരി മുളക് ചെടി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. പക്ഷികള്‍ മുഖാന്തിരം വിതരണം നടത്തുന്ന കാന്താരി ചെടികള്‍ക്ക് ഭീഷണിയായത് റബ്ബര്‍ കൃഷിയും മെഷീന്‍ ഉപയോഗിച്ചുള്ള കാടു തെളിക്കലുമാണ്. ഇപ്പോള്‍ വയനാട്ടില്‍ നിന്നും ആദിവാസി കേന്ദ്രങ്ങളില്‍ നിന്നുമാണ് കാന്താരി മുളക് വിപണിയില്‍ എത്തുന്നത്. ജീവകം സിയുടെ ഉറവിടമാണ് മുളക്. കാപ്‌സയിസിന്‍ എന്ന രാസവസ്തുവാണ് മുളകിലെ എരിവിന് കാരണം. കാപ്‌സിക്കം ജനുസ്സിലും സൊളനേസിയ കുടുംബത്തിലുമാണ് മുളക് .

Mathrubhumi >> Karshikam >> Kitchen Garden

Sunday, November 27, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്​പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്​പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.

അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.

1886-ലെ പെരിയാര്‍ പാട്ടക്കരാറും 1970-ലെ പുതുക്കിയ കരാറും


The Periyar Lease Deed Of 1886

This Indenture made the twentyninth day of October one thousand eight hundred and eightysix (corresponding with the fourteenth day of Tulam 1062 of the Malabar Era) BETWEEN THE GOVERNMENT OF HIS HIGHNESS THE MAHARAJA OF TRAVANCORE ( hereinafter called the Lessor) of the one part and THE RIGHT HONORABLE THE SECRETARY OF STATE FOR INDIA IN COUNCIL of the other part WITNESSETH that in consideration of the rents hereinafter reserved and of the covenants by the said Secretary of State for India in Council hereinafter contained the Lessor doth hereby demise and grant unto the said Secretary of State for India in Council his successors and designs (all of whom are intended to be included in and to be referred to by the expression 'the Lessee' hereinafter used). First. All that tract of land part of the Territory of Travancore situated on or near the Periaur River bounded on all sides by a Contour Line one hundred and fiftyfive feet above the deepest point of the bed of the said Periaur River at the site of the dam to be constructed there and shown in the map or plan hereunto annexed and therein coloured blue and contains eight thousand acres or thereabouts. Secondly. All such land in immediate vicinity of the tract of land above mentioned and not exceeding the whole in extent one hundred acres as may be required by the Lessee for the execution and preservation of the irrigation works to be executed by the Lessee within the said tract of land first above mentioned and which said works are commonly called or known as the 'Periaur Project'. Thirdly. Full right power and liberty to construct make and carry out on any part of the said lands hereinbefore demised and to use exclusively when constructed made and carried out by the Lessee all such irrigation works and other works ancillary thereto as the Lessee shall think fit for all purposes or any purpose connected with the said Periaur Project or with the use exercise or enjoyment of the lands rights liberties and powers hereby demised and granted or any of them. Fourthly. All waters flowing into through over or from the said tract of land firstly hereinbefore demised.

Fifthly. All timber and other trees woods underwoods and saplings which now are or shall during the continuance of this demise be growing or standing upon any of the said demised lands with liberty to the Lessee to fell grub up and use free of all chage for the same all such of the said timber and other trees woods underwoods and saplings as shall be required in or about the construction or maintenance of or otherwise for all or any of the purposes of the said works or any of them or'in connection therewith Provided always that the Lessee shall not be responsible for the destruction of or for any damage done to any others of the said timber or other trees woods underwoods or saplings for the time being growing or standing upon any of the said demised lands by or through the construction or maintenance of the said works or any of them. Sixthly. The right of fishing in over and upon such waters tanks and ponds as now are or shall during the term hereby granted be upon or within any of the said demised lands. Seventhly. Free way leave and right and liberty of way and passage in manner hereinafter mentioned through and over the lands of the Lessor and liberty for the Lessee his officers agents servants and workemen to enter upon and to make lay and repair such one and not more than one main or waggon way from any point on the boundary line between British Territory in India and the Territory of Travancore to any part of the said demised lands, in the usual manner by digging the soil and levelling the ground and making gutters through and over the lands of the Lessor between such point and the said demised lands for leading and carrying with horses and other cattle waggons carts and other carriages over and along the said waggon way unto and towards the said demised lands all materials required for all or any of the said works and other materials matters and things whatsoever to and from any of the said demised lands and Liberty for the Lessee his officers agents servants and workmen as occasion shall require to lay and fix wood timber earth stones gravel and other materials in and upon the lands of the Lessor and to cut dig and make trenches and water courses for the purpose of keeping the said waggon way as for repairing and upholding the same whenever there shall be occasion and liberty for the Lessee his officers agents servants and workmen to go pass and repass along the said waggonway either on foot or with horses and other cattle waggons carts or other carriages unto and from the said demised lands and alt other liberties and appurtenances necessary or convenient for making laying altering repairing using or removing the said waggon way or any part thereof the Lessee making reasonable compensation unto the Lessor and the tenants or occupiers for all damage occasioned by or in the exercise of the said liberties to the lands belonging to him or them except those actually taken and used for the line of the said waggon way. Except nevertheless out of this demise all sovereign rights of the Lessor in and to the said demised lands or any of them other than the rights liberties and powers herein-after particularly mentioned and expressed to be hereby demised and except all minerals and precious stones whatsoever in and under the said lands hereby demised or any of them other than earth rubble stone and lime required for the said works or any of them together with liberty for the Lessee to erect build and set up alter maintain and use upon or within the lands hereby demised such houses and other buildings and to take free of all charge for the same all such earth rubble stone and lime therefrom as shall be necessary or proper for effectually or conveniently making and maintaining the said several works and generally to do all such things whatsoever in or upon the hereby demised lands as shall be necessary or expedient for the construction and repair of the said irrigation and accommodation works and for any of the purposes of these presents to have and to hold the premises hereinbefore expressed to be hereby demised and granted unto the Lessee from the first day of January one thousand eight hundred and eightysix for the term of nine hundred and ninetynine years yielding and paying therefor by the same being deducted from the tribute from time to time payable by the Lessor to the Government of India or Madras the yearly rent of forty thousand rupees of British India commencing from the day on which the waters of the said Periaur River now flowing into the said territory of Travancore shall by means of the said works be diverted and shall flow into British territory the first of such payments to be made at the expiration of twelve calendar months from such last mentioned date and yielding and paying from the date from which the said yearly rent of forty thosuand rupees of British India shall become payable and over and above the same the further yearly rent (hereinafter called acreage rent) after the rate of five rupees of British India currency every acre and so in proportion for a less quantity of the lands hereby demised and granted which on the completion of the said works shall be found on measurement to be included within the said cotourline in excess of the said area of eight thousand acres the first of such payments of acreage rent to be made at the time and place when and where the said yearly rent become payable herein before provided and the Lessee doth hereby covenant with the Lessor that the Lessee will pay to the Lessor the several rents herein before reserved at the times hereinbefore appointed by allowing the same to be deducted from the Tribute from time to time payable by the Lessor as aforesaid and will at the expiration or sooner determination of the said term peaceably deliver up to the Lessor all the said premises hereby demised in such state and condition as shall be consistent with a due regard to the provisions of this lease and in particular will within two years afte the expiration or determination of the said term clear from the said lands hereby demised all machinery and plant in or about the same or any part thereof or shall at the option of the Lessee abandon all claim to such machinery and plant or to such part or parts thereof as the Lessee shall think fit provided always and it is hereby agreed and declared that it shall be lawful for the Lessee at any time before the expiration of the said term to surrender and yield up all the demised premises to the Lessor in which case and immediately upon such surrender the rents hereby reserved shall cease provided always and these presents are of this express condition that if and whenever there shall be a breach of any of the covenants and agreements by the Lessee herein contained the Lessor may re-enter upon any part of the said premises in the name of the whole and thereupon the said term of nine hundred and ninetynine years shall absolutely determine without prejudice nevertheless to the recovery of any rent or money then payable or to the liability of the Lessee to perform and to the right of the Lessor to enforce the performance and observance of every or any covenant or stipulation herein contained and which ought to be performed or observed after the expiration of the said term in case the same had expired by effluxion of time and the Lessor doth hereby covenant with the Lessee that the Lessee paying the rents hereinbefore reserved in manner aforesaid and performing and observing all the convenants and agreements by the Lessee herein contained may quietly hold and enjoy all the lands rights and premises hereinbefore demised and granted during the said term be required for any machinery or plant for two years after the expiration or determination of the said term without any interruption or disturbance by the Lessor or any person claiming through or in trust for the Lessor and that if the Lessee shall be desirous of taking a renewed lease of the said premises for the further term of nine hundred and ninetynine years from the expiration of the term hereby granted and of such desire shall prior to the expiration of the said last mentioned term given to the Lessor six calendar months previous notice in writing signed by any Secretary to the Government of Madras and shall pay the rents hereby reserved and perform and observe the several covenants and agreements herein contained and on the part of the Lessee to be observed and performed up to the expiration of the said term hereby granted the Lessor will upon the request and at the expense of the Lessee forth-with execute and delivery to the Lessee a renewed lease of the said premises for the further term of nine hundred and nintey nine years at the same yearly and acreage rents and under and subject to the same covenants provisions and agreements to including this present covenants as are herein contained, if and whenever any dispute or question shall arise between the Lessor and Lessee touching these presents of anything herein contained or the construction thereof or the rights duties or liabilities of either party in relation to the premises the matter in difference shall be referred to two arbitrators or their umpire pursuant to and so as with regards to the Male and consequence of the reference and in all other respects to conform to the provisions in that behalf of the Code of Civil Procedure 1882 fo the Legislative Council of India or any then subsisting statutory modification thereof. IN WITNESS where of Vembankam Ramiengar Esq., C.S.I., Dewan of His Highness the Maharajah of Travancore by order and direction of the Government of His Highness the said Maharajah and John Child Hannyngton Esquire, Resident of Travancore and Cochin by order and direction of the Right Honorable the Governor in Council of Fort St. George acting for and on behalf of the Right Honorable the Secretary of State for India in Council have hereunto set their respective hands and seals the day and year first above written.

Signed sealed and delivered by the above named Vembankam Ramiengar in the presence of
J. H. PRINCE ,
Acting Head Sirear Vakil,
Travancore Government.

Signed sealed and delivered by the above named John Child Hannyngton in the presence of
K.K. KARUNLA J. C. HANNYNGTON
Maramut Secretary,
Travoncore Sircar.

J. H. PRINCE
Acting Head Sircar Vakil,
Travancore Government.

This Agreement is executed on this the twentyninth day of May One thousand nine hundred and seventy BETWEEN the Governor of Kerala (hereinafter referred to as 'the Government of Kerala' which expression shall, where the context so admits, include his successors in office and assigns) of the one part and the Governor of Tamil Nadu (hereinafter referred to as 'the Government of Tamil Nadu' which expression shall, where the context so admits, include his successors in Office and assigns) of the other part.

WHEREAS by a lease deed executed on the twentyninth day of October One thousand eight hundred and eighty six (hereinafter referred to as 'the principal Deed') certain properties in the erstwhile State of Travancore were leased out to the Government of the erstwhile province of Madras in connection with the Periyar Irrigation Project subject to the terms, conditions and covenants therein contained;

WHEREAS the rights, liabilities and obligations of the parties under the principal Deed have devolved on the Government of Kerala and the Government of Tamil Nadu they being successors in interest;

WHEREAS the Government of Tamil Nadu have agreed to surrender to the Government of Kerala their rights of fishing in, over and upon the waters, tanks and ponds in the land comprised in the said lease hold and also to revise the conditions in the Principal Deed regarding the rate of acreage rent in the manner herein mentioned;

WHEREAS the parties hereto are desirous to amend the Principal Deed in order to give effect to this agreement;
AND WHEREAS These presents are supplemental to the Principal Deed;

NOW THESE PRESENTS WITNESS and the parties hereto mutually agree as follows :-

1.The principal deed shall be read and construed as if :-
(a)Clause 6 therein, namely;
'Sixthly the Right of Fishing in, over and upon such waters, tanks and ponds as now are or shall during the term hereby granted be upon or within any of the demised lands' is deleted;

(b)in Clause 7, for the word 'Seventhly' occurring at the beginning of the clause the word 'Sixthly' is substituted.

(c)In Clause 7, the words 'yielding and paying therefor by the same being deducted from the tribute from time to time payable by the lessor to the Government of India or Madras the yearly rent of forty thousand rupees of British India commencing from the day on which the waters of the said Periyar river now flowing into the said territory of Travancore shall by means of the said works be diverted and shall flow into British territory, the first of such payments to be made at the expiration of twelve calendar months from such last mentioned date and yielding and paying from the date from which the said yearly rent of forty thousand rupees of British India currency for every acre and so in proportion for a less quantity of the lands hereby demised and granted which on the completion of the said worsk shall be found on measurement to be included within the said contour line in excess of the said area of eight thousand acres the first of such payments of acreage rent to be made at the time and place when and where the said yearly rent shall become i payable as hereinbefore provided and the lessee doth hereby covenant with the lessor that the lessee will pay to the lessor the several rents herein before reseved at the times hereinbefore appointed by allowing the same to be deducted from the tribute from time to time payable by the lessor as aforesaid' shall be deleted and in their place the following words shall be substitued, namely - 'and the lessee doth hereby convenant with the lessor that the lessee will pay to the lessor yearly rent at the rate of Rs. 30 (Rupees thirty only) for every acre of the said lands demised and granted within the said contour line including the 8,000 acres referred to in clause one and the first of such payment of yearly rent be made at the expiration of twelve calendar months from the due date of payment in the year one thousand nine hundred and sixty nine as per the Principal Deed and the lessee doth hereby convenant with the lessor that the rent alone herein mentioned shall be subject to revision once in every thirty years from the twentyninth day of May one thousand nine hundred and seventy at such rate as may be mutually agreed upon and the lessee doth hereby convenant with the lessor that the lessee will pay to the lessor the yearly rent hereinbefore reserved or at such revised rent as the case may be.

(d)the words 'at the same yearly and acreage rent', occurring after the words 'will upon the request and at the expenses of the lessee forthwith execute and deliver to the lessee a renewed lease of the said premises for the further term of 999 years'; and before the words 'and under and subject to the same convenant provisions' shall be deleted.

2.The Government of Kerala agree to exercise the right of fishing in the lands demised under the Principal Deed without affecting in any way the irrigation and power rights of the Government of Tamil Nadu.

3.Save as varied as aforesaid the Principal Deed and all the conditions and convenants thereof shall remain in full force and effect.

In witness whereof Shri K.P. VISWANATHAN NAIR, Secretary to Government of Kerala, Water and Power Department for and on behald of the Governor of Kerala and Thiru K.S. SIVASUBRAHMANYAN, Secretary to Government of Tamil Nadu, Public Works Department for and on behalf of the Governmentof Tamil Nadu have hereunto set their hands the day and year first above written.

Singed by Shri K.P. VISWANATHAN NAIR, Secretary to Government of Kerala, Water and Power Department.

In the presence of witnesses:-1.R.GOPALASWAMY,
Secretary to Government of Kerala,
Public Works Department
2.P. SANKUNNI MENON
Secretary to Government of Kerala Law Department

Signed by Thiru K. S. SIVASUBRAHMANYAN, Secretary to Government of Tamil Nadu, Public Works Department.
In the presence of witnessess:-
1.THIRU R. RAMASUBRAMANIAN,
Secretary to the Government of Tamil Nadu
Law Department
2.THIRU G. JAS
Joint Secretary to the Government of Tamil Nadu
Public Works Department

(മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്ന്)
ശശിധരന്‍ മങ്കത്തില്‍ Mathrubhumi >> പുസ്തക പരിചയം

പുസ്തകം വാങ്ങാം

Tuesday, November 22, 2011

മധുരനൊമ്പരക്കാറ്റ്, വൃശ്ചിക കാറ്റ്

തൃശൂര്‍: പുലര്‍വേളയില്‍ ആടിയുലഞ്ഞൊരു വരവാണ്. കുളിരും തഴുകി വരുന്ന ആ വരവില്‍ പൂക്കളുടെ ഗന്ധവും ഇലകളുടെ മര്‍മരവും ഉണ്ടാവും. ഇതു വൃശ്ചിക കാറ്റ്... വൃശ്ചിക മാസത്തിന്റെ വരവ് അറിയിക്കുന്നതു വൃശ്ചിക കാറ്റാണ്, പാലക്കാടന്‍ ചുരം കടന്നെത്തുന്ന മധുരനൊമ്പരക്കാറ്റ്. വൃശ്ചിക മാസത്തില്‍ ഈ കാറ്റൊന്നനുഭവിക്കാതെ കടന്നുപോവുക ആര്‍ക്കും സാധ്യമല്ല. വര്‍ഷംതോറും വൃശ്ചികത്തിന്റെ വരവറിയിക്കുന്ന ഈ കാറ്റിനുമുണ്ട് ഏറെ പ്രത്യേകതകള്‍. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന കാറ്റ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശക്തി പ്രാപിച്ച് ഫെബ്രുവരിയില്‍ പിന്‍വാങ്ങുന്നു. സൈബീരിയന്‍ ഹൈ എന്ന കാറ്റിന്റെ ഭാഗമാണ് വൃശ്ചിക കാറ്റ്. പുലര്‍കാലങ്ങളിലാണ് കാറ്റിന് തണുപ്പും തീവ്രതയുമേറുന്നത്.

തമിഴ്നാട്ടില്‍നിന്ന് പാലക്കാട് ചുരം വഴി കേരളത്തില്‍ പ്രവേശിക്കുന്ന കാറ്റ് തമിഴ്നാട്ടില്‍നിന്നുള്ള ഈര്‍പ്പം കൊണ്ടുവരുന്നു. അതുകൊണ്ട് കേരളത്തിലും കാറ്റിന് തണുപ്പനുഭവപ്പെടുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് വൃശ്ചിക കാറ്റ് അനുഭവപ്പെടുന്നത്. തൃശൂരിലെ കായല്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തീവ്രത കുറയുന്നതിനാല്‍ മറ്റു ജില്ലകളിലേക്ക് ഇതു പ്രവേശിക്കുന്നില്ല. അതുകൊണ്ട് മറ്റു ജില്ലക്കാര്‍ക്ക് ഈ കാറ്റ് അനുഭവപ്പെടാറില്ല.

കാറ്റിന്റെ വേഗം മണിക്കൂറില്‍ ശരാശരി ഒന്‍പതു മുതല്‍ 10 കിലോമീറ്റര്‍ വരെയാണ്. വാഴ, കപ്പ, നെല്ല് തുടങ്ങിയവയെ ഇൌ വേഗം സാരമായി ബാധിക്കുന്നു. കാറ്റിന്റെ തീവ്രതയനുസരിച്ച് നാശനഷ്ടത്തിന്റെ വ്യാപ്തിയും

കൂടുന്നു. കിഴക്കുനിന്ന് പടിഞ്ഞാറു ഭാഗത്തേക്കാണു കാറ്റിന്റെ ദിശ എന്നതിനാല്‍ ഇതിനെ കിഴക്കന്‍ കാറ്റെന്നും വിശേഷിപ്പിക്കുന്നു. മനുഷ്യന്റെ ചര്‍മത്തിനും ഇതു ദോഷം ചെയ്യാറുണ്ട്. വരണ്ടുണങ്ങുന്നതും വിണ്ടുകീറുന്നതും ഈ മാസങ്ങളില്‍ അധികമാണ്. അതുകൊണ്ട് ഇതിനെ വരണ്ട കാറ്റെന്നും വിളിക്കുന്നു. ഈ സമയങ്ങളില്‍ സാധാരണയായി മഴ ഉണ്ടാവാറില്ല.

22.11.2011 Manoramaonline Thrissur News

Saturday, November 19, 2011

നിത്യജീവിതത്തില്‍ പ്രയോഗിക്കാവുന്ന വൈദ്യവഴികള്‍


ഔഷധക്കൂട്ടുകളുടെ സുഗന്ധവുമായി സമ്പന്നമായൊരു വൈദ്യപാരമ്പര്യം നമ്മുടെ മുന്നിലുണ്ട്. മുതിര്‍ന്ന തലമുറയ്ക്ക് കൈരേഖ പോലെ വ്യക്തമായിരുന്ന ഇവയില്‍ പലതും പുതുതലമുറയ്ക്ക് അന്യമാണ്. നമ്മുടെ ഓര്‍മയിലേക്കു ചേര്‍ത്തുവയ്ക്കാന്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കാവുന്ന അത്തരം 25 വൈദ്യവഴികള്‍. ഓരോ രോഗത്തിനുമുണ്ട് ഒട്ടേറെ പരിഹാരമാര്‍ഗങ്ങള്‍.
പനി ഓടിനടക്കുകയാണ്. പഴയകാലത്തെപ്പോലെയല്ല; വന്നുപെട്ടാ ലോ, ആകെ കുടുങ്ങും. അനങ്ങാന്‍ വയ്യാത്തവിധം ശരീരവേദന, വിശപ്പില്ലായ്മ. ഏതുതരം പനിയാണെന്നു തിരിച്ചറിയാനും വയ്യ. പനിയും അതുപോലുള്ള രോഗങ്ങളും വരുമ്പോള്‍ ആശുപത്രികളിലേക്ക് ഓടുന്നതിനുമുമ്പ് ഒന്നാലോചിക്കുക. പണ്ടുമുതല്‍ നാം ശീലിച്ചതും ആയുര്‍വേദ വിധിപ്രകാരമുള്ളതുമായ നാട്ടുവൈദ്യം അവലംബിച്ചാല്‍ ഏറെ ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനാകും. ഒൌഷധസസ്യങ്ങളെയും അവയുടെ ഒൌഷധഗുണങ്ങളെയുംകുറിച്ച് സാമാന്യ വിവരം ഉണ്ടായാല്‍ മാത്രം മതി.

ജലദോഷപ്പനി
ചെറുനാരങ്ങാനീര് അല്‍പം തേന്‍ ചേര്‍ത്തു കഴിക്കുന്നത് ഉത്തമം. ഒരുപിടി ആടലോടകം ഇല ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവച്ച്, പിഴിഞ്ഞെടുത്ത് അരക്കപ്പ് ലായനി രാവിലെയും വൈകിട്ടും വീതം മൂന്നു ദിവസം കഴിക്കുന്നതും പനി മാറാന്‍ സഹായിക്കും. രണ്ടോ നാലോ ആടലോടകംവേര് നാലു കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു കപ്പാക്കിയശേഷം മൂന്നു നേരംവീതം മൂന്നു ദിവസം കഴിച്ചാലും മതി. നാടന്‍ മഞ്ഞള്‍ പൊടിച്ചത് ഒരു ടിസ്പൂണ്‍ എടുത്ത് തിളപ്പിച്ച പാലില്‍ ചേര്‍ത്തു മൂന്നുനേരം വീതം ഏഴുനാള്‍ സേവിക്കുന്നതും ജലദോഷമകറ്റും. തുളസിയിലയും കുരുമുളകും അരക്കപ്പ് വീതം ചേര്‍ത്തു കഷായം വച്ച് ഏഴു ദിവസം കഴിക്കുന്നതും നല്ലതാണ്.

ഒന്നരാടപ്പനി
തുളസിനീര് കുരുമുളകുപൊടി ചേര്‍ത്തു സേവിക്കുക. മുത്തങ്ങ, കടുക്ക, ചിറ്റമൃത് എന്നിവ കഷായം വച്ച് തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്. കടുക്ക പൊടിച്ച് തേന്‍ ചേര്‍ത്തു കഴിച്ചാലും ഗുണം കിട്ടും.

നെറ്റിയിലും പുരികത്തിനു മുകളിലും ഉള്ള തലവേദന
ഇഞ്ചി അര ടിസ്പൂണ്‍ അരച്ച് വെള്ളത്തില്‍ ചാലിച്ചു ചൂടാക്കി വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടുക. കുരുമുളക്, തിപ്പല്ലി, ചുക്ക് എന്നിവ ഒാരോന്നും 15 ഗ്രാം വീതം പൊടിച്ചെടുത്ത് ഒരു സ്പൂ ണ്‍ പൊടി വീതം തേനില്‍ ചാലിച്ച് മൂന്നു നേരം വീതം മൂന്നോ നാലോ ദിവസം കഴിക്കുക.

നെറ്റിക്കും ചെവിക്കും ഇടയിലെ തലവേദന
മല്ലി, അല്ലെങ്കില്‍ ജീരകം അര ടീസ്പൂണ്‍ വീതം കഷായം വച്ച് ദിവസവും മൂന്നോ നാലോ ദിവസം കഴിക്കുക. വേപ്പിന്റെ പട്ട തിളച്ച വെള്ളത്തിലിട്ട് രാവിലെയും വൈകിട്ടും ഓരോ കപ്പ് വീതം മൂന്നുനാള്‍ കഴിക്കുന്നതും ഗുണമാണ്. രാമച്ചംവേരു പൊടിച്ച് അര സ്പൂണ്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടുക. വെയില്‍ കൊള്ളരുത്. എരിവുള്ളതും സുഗന്ധദ്രവ്യങ്ങള്‍ അടങ്ങിയതുമായ ആഹാരം ഉപേക്ഷിക്കണം.

തലയ്ക്കു പിന്നില്‍, തലവേദന
കടുക്കാത്തോട് പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം ചൂടുവെള്ളത്തിലോ പാലിലോ ചേര്‍ത്തു സേവിക്കുക. കറ്റാര്‍വാഴ ഇലയ്ക്കകത്തെ മജ്ജ ഉണക്കിപ്പൊടിച്ച് രണ്ടു നുള്ള് പൊടി ഒരു നുള്ള് മഞ്ഞള്‍പൊടിയുമായി ചേര്‍ത്ത് കാല്‍ കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചു കഴിക്കുക.

വരണ്ട ചുമ
ആടലോടകത്തിന്റെ രണ്ടോ മൂന്നോ തളിരില ഒരു കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു പകുതിയാക്കി ദിവസേന മൂന്നുനേരം വീതം ഏഴുദിവസം കഴിക്കുക. ആടലോടകം ഇല അരച്ചു കുഴമ്പാക്കിയോ ഉണങ്ങിയ ഇല പൊടിച്ചോ ഒരു ടീസ്പൂണ്‍ എടുത്ത് അര സ്പൂണ്‍ ഇഞ്ചിച്ചാറില്‍ ചേര്‍ത്തു കഴിക്കുക. ദിവസം മൂന്നു നേരം ഇങ്ങനെ സേവിക്കാം. കുരുമുളക്, വെളുത്തുള്ളി എന്നിവ അടങ്ങിയ ഭക്ഷണം ഉത്തമം.

കഫത്തോടുകൂടിയ ചുമ
കറ്റാര്‍വാഴപ്പോളയിലെ മജ്ജ രണ്ടു ടീസ്പൂണ്‍, അര ടീസ്പൂണ്‍ നെയ്യില്‍ വറുത്ത് പഞ്ചസാര ചേര്‍ത്തു മൂന്നു ദിവസം കഴിക്കുക. ചുക്ക്, തിപ്പലി, കുരുമുളക് എന്നിവ തുല്യ അളവില്‍ എടുത്തു പൊടിച്ച് തേന്‍ ചേര്‍ത്തു സൂക്ഷിക്കുക. ഇടയ്ക്കിടെ കുറെശെ തൊണ്ടയില്‍ അലിച്ചിറക്കുക. ഇഞ്ചി ചതച്ചു നീരെടുത്ത് ഓരോ സ്പൂണ്‍ വീതം തേന്‍ ചേര്‍ത്തു മൂന്നു നേരം വീതം ഏഴു ദിവസം കഴിക്കുക.

മലബന്ധം
കറ്റാര്‍വാഴപ്പോളയിലെ മജ്ജ ഉണക്കിപ്പൊടിച്ച് രണ്ടു നുള്ള് എടുത്തു രണ്ടു നുള്ള് മഞ്ഞള്‍പൊടിയുമായി ചേര്‍ത്തു കാല്‍കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചു മൂന്നോ നാലോ ദിവസം കഴിക്കുക. കടുക്കത്തോട് കഷായം വച്ചു കരിപ്പെട്ടി ചേര്‍ത്ത് ഓരോ കപ്പ് വീതം ഉറങ്ങുന്നതിനു മുന്‍പായി ഒരാഴ്ച സേവിക്കുക. ചീര ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് ആറ് സ്പൂണ്‍ വീതം കരിപ്പെട്ടി ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പു കഴിക്കുന്നതും ഗുണംചെയ്യും. കടുക്കത്തോട്, നെല്ലിത്തോട് എന്നിവ 15 ഗ്രാം വീതം പൊടിച്ചെടുത്ത് മൂന്നു ടീസ്പൂണ്‍ പൊടി ചൂടുവെള്ളത്തി ല്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പു കുടിക്കുക. ആവണക്കെണ്ണ ഒന്നോ രണ്ടോ ടീസ്പൂണ്‍ പാലില്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പു രണ്ടോ മൂന്നോ ദിവസം കുടിക്കുക. ഇവയില്‍ ഏതെങ്കിലും ഒന്നേ ഉപയോഗിക്കാവൂ. പത്തു ദിവസത്തില്‍ കൂടുതല്‍ തുടരുകയും ചെയ്യരുത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കാം. ഉറക്കമൊഴിയുന്നത് ഒഴിവാക്കുക.

ദഹനക്കേട്
ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് ആഹാരത്തിന് അഞ്ചു മിനിറ്റ് മുന്‍പായി സ്വല്‍പം ഉപ്പു ചേര്‍ത്തു കഴിക്കുക. അല്ലെങ്കില്‍ കടുക്കത്തോട് പൊടിച്ചെടുത്തു കരിപ്പെട്ടി ചേര്‍ത്ത് ആഹാരത്തിന് അഞ്ചു മിനിറ്റ് മുന്‍പായി ചവച്ചിറക്കുക. ഏഴു ദിവസം വരെ ചെയ്യാം. ഒരു ടീസ്പൂണ്‍ ഇഞ്ചിച്ചാറും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് അല്‍പം ഉപ്പും കൂട്ടി ആഹാരത്തിനുശേഷം ദിവസം രണ്ടു നേരം വീതം ഏഴു ദിവസം കഴിക്കുക.

വയറുവേദന
വേപ്പുപട്ട ചെറുകഷണങ്ങളാക്കി ഒരു കപ്പ് ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവയ്ക്കുക. ഒരു കപ്പ് ലായനി രാവിലെയും വൈകിട്ടും വീതം രണ്ടു ദിവസം സേവിക്കുന്നത് വയറെരിച്ചില്‍ ശമിപ്പിക്കും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീര് തേന്‍ ചേര്‍ത്തു ദിവസം മൂന്നു നേരം എന്ന ക്രമത്തി ല്‍ രണ്ടോ മൂന്നോ ദിവസം കഴിക്കുന്നത് വയറിനു ഭാരം തോന്നുന്നതു ഭേദമാക്കും.

വയറിളക്കം
ഗുരുതരമല്ലാത്ത വയറിളക്കത്തിന് മുത്തങ്ങാക്കിഴങ്ങ് മൊരി കളഞ്ഞ് അരച്ചു മോരില്‍ കലക്കി മൂന്നു നേരം സേവിക്കുക. മഞ്ഞള്‍ അരച്ചു മോരില്‍ ഉപ്പു ചേര്‍ത്തു കഴിക്കുന്നതും ഫലം ചെയ്യും. കറിവേപ്പില അരച്ചു മോരില്‍ കലക്കി വെറും വയറ്റില്‍ കുടിച്ചാലും വയറിളക്കം ശമിക്കും. ചുവന്നുള്ളിയുടെയും ചെറുനാരങ്ങയുടെയും നീര് സമം ചേര്‍ത്തു കഴിക്കാം. കടുംചായയില്‍ ചെറുനാരങ്ങാനീരോ നെയ്യോ ചേര്‍ത്തു കുടിക്കുന്നതും ഉത്തമം. ജാതിക്ക ചുട്ടു പൊടിച്ച് തേനില്‍ ചേര്‍ത്തു സേവിക്കാം.

ശോധനക്കുറവ്
മുന്തിരിങ്ങ പാലില്‍ കുതിര്‍ത്ത് അത്താഴപ്പുറമേ കഴിക്കുക. ഇൌന്തപ്പഴം പാലിലോ വെള്ളത്തിലോ കുതിര്‍ത്തു കശക്കിപ്പിഴിഞ്ഞ് അരിച്ചു കുടിക്കുക. രാവിലെയും വൈകിട്ടും ഒരു ഗ്ലാസ് പച്ചവെള്ളം പതിവായി കുടിക്കുക. ചൂടുപാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

ഉദരത്തിലെ വായു
വെളുത്തുള്ളി, ജീരകം, മല്ലി, കുരുമുളക് എന്നിവ പൊടിച്ചിട്ടു തിളപ്പിച്ച വെള്ളം രണ്ടു നേരം സേവിക്കുക. അല്ലെങ്കില്‍ അരക്കപ്പ് വെള്ളത്തില്‍ ഒരു കഷണം കായം അലിയിച്ചു കുടിക്കുക. ജീരകമോ അയമോദകമോ വറുത്തു പൊടിച്ച് തിളപ്പിച്ചു പകുതിയാക്കി കുടിക്കുന്നതും ഗുണം ചെയ്യും. പാലില്‍ വെളുത്തുള്ളി ചതച്ചിട്ടു കാച്ചി അത്താഴത്തിനുശേഷം കുടിക്കുക. പുളിച്ച മോരില്‍ ജീരകം അരച്ചുകലക്കി കുടിച്ചാലും വായുകോപം ശമിക്കും.

കൃമിശല്യം
വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രണ്ടു നേരം എന്ന ക്രമത്തില്‍ ചൂടുവെള്ളത്തിലോ പാലിലോ ഏഴു ദിവസംവരെ കഴിക്കുക. അല്ലെങ്കില്‍ വേപ്പിന്റെ പട്ട കഷായംവച്ച് ആറ് ടീസ്പൂണ്‍ വീതം ദിവസേന രണ്ടു നേരം എന്ന ക്രമത്തില്‍ ഏഴു ദിവസം സേവിക്കുക. എണ്ണമയം കലര്‍ന്നതും പഞ്ചസാര, കരിപ്പെട്ടി മുതലായ മധുരവസ്തുക്കള്‍, തൈര്, ഇവ ഉപേക്ഷിക്കുക.

വായ്പുണ്ണ്
വെളുത്തുള്ളി തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുക.

തൊണ്ടവേദന
ചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക, കടുപ്പമുള്ള കട്ടന്‍ചായ കവിള്‍കൊള്ളുക, തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുക എന്നിവയിലേതെങ്കിലും ഒന്ന് ഫലപ്രദമാണ്.

നടുവേദന
ഉലുവ വറുത്തു പൊടിച്ചു കാപ്പിയില്‍ ചേര്‍ത്തു പതിവായി കുടിക്കുക.

പാദം വിണ്ടുകീറല്‍
മൈലാഞ്ചി ഇല അരച്ചു നീരെടുത്ത് പാദത്തിലാകമാനം രാവിലെയും വൈകിട്ടും രോഗം ശമിക്കുംവരെ പുരട്ടുക. ആടലോടകം ഇലയും ശതാവരിക്കിഴങ്ങും അരച്ചു നീരെടുത്തും ഇൌ വിധം ചെയ്യുന്നതു ഗുണം ചെയ്യും.

പൂപ്പല്‍ബാധ
മൈലാഞ്ചി അരച്ച് രോഗമുള്ള ഭാഗങ്ങളില്‍ രാവിലെയും വൈകിട്ടും അഞ്ചോ ആറോ ദിവസം പുരട്ടുക. അല്ലെങ്കില്‍ മുരിങ്ങത്തടി മുറിച്ചു കറയെടുത്ത് വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാലും മതി. വേപ്പെണ്ണ രാത്രിയില്‍ പുരട്ടി പ്രഭാതത്തില്‍ കഴുകിക്കളയുക. വേപ്പില അരച്ചു കുഴമ്പാക്കി പുരട്ടുന്നതും നല്ലതാണ്. രോഗമുള്ള ഭാഗം ചൂടുവെള്ളംകൊണ്ടു കഴുകി ഉണങ്ങിയ തുണികൊണ്ടു വൃത്തിയാക്കണം.

ചൊറി
വേപ്പില ഉണക്കിപ്പൊടിച്ച് അര ടീസ്പൂണ്‍ വീതം അല്‍പം പഞ്ചസാര ചേര്‍ത്തു ചൂടുവെള്ളത്തില്‍ 10 ദിവസം കുടിച്ചാല്‍ പടരാത്ത ചൊറി ഉണങ്ങും. അല്ലെങ്കില്‍ വേപ്പിന്റെ പട്ട കഷായം വച്ച് അരക്കപ്പ് വീതം പഞ്ചസാര ചേര്‍ത്തു ദിവസം രണ്ടു നേരം ക്രമത്തില്‍ 10 ദിവസം കുടിക്കുക. ഇതേ കഷായം രോഗബാധിതഭാഗത്തു തേച്ചുപിടിപ്പിച്ചതിനുശേഷം 45 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ഏഴു ദിവസം തുടരണം. പടരുന്നതരം ചൊറിയാണെങ്കില്‍, വേപ്പിലയ്ക്കു സമം മഞ്ഞള്‍ ചേര്‍ത്ത് അരച്ചു കടുകെണ്ണയില്‍ കുഴമ്പ് ചാലിച്ച് രോഗബാധിതഭാഗത്തു തേച്ചുപിടിപ്പിച്ചശേഷം 45 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ഏഴു ദിവസം തുടരാം. വേപ്പിന്റെ പട്ട ഉണക്കി കത്തിച്ചു ചാരമെടുത്തു വെളിച്ചെണ്ണയില്‍ ചാലിച്ച് രോഗമുള്ള ഭാഗത്തു പൂശുക.

കണ്ണിലെ ചുവപ്പ്
കരിക്കിന്‍വെള്ളം കൊണ്ടു ധാരചെയ്യുക. തിളയ്ക്കുന്ന വെള്ളത്തില്‍ നാരു നീക്കിയ ചെത്തിപ്പൂവിട്ട് ആറിയശേഷം അരിച്ചെടുത്തു രണ്ടു പ്രാവശ്യം കണ്ണിലൊഴിക്കുക.

ചെങ്കണ്ണ്
ഉണക്ക നെല്ലിക്കാത്തൊണ്ട് മോരു കൂട്ടിയരച്ച് കണ്‍പോളകളുടെ പുറമേ പുരട്ടുക. കീഴാനെല്ലി ചതച്ചു നീരെടുത്ത് മുലപ്പാലില്‍ കലര്‍ത്തി കണ്ണിലൊഴിക്കുക. പച്ചമഞ്ഞളും പുളിയിലയും ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞു കണ്‍പോളകള്‍ വിയര്‍പ്പിക്കുക. ചെറുതേന്‍ കണ്ണിലെഴുതുന്നതും ഉത്തമം.

മൂലക്കുരു
ചുവന്നുള്ളി മുറിച്ചു നെയ്യില്‍ വറുത്ത് ചോറില്‍ കൂട്ടി കഴിക്കുന്നതു മൂലക്കുരു ശമിക്കാന്‍ നല്ലതാണ്. വെള്ള മുള്ളങ്കി അരച്ചു നെയ്യും തേനും ചേര്‍ത്തു കഴിക്കുക.

മൂത്രാശയക്കല്ല്
മുതിര വറുത്ത് വെള്ളത്തിലിട്ടു തിളപ്പിച്ചു ദിവസം പലവട്ടം കഴിക്കുന്നത് മൂത്രാശയക്കല്ല് അലിയിച്ചു കളയാന്‍ സഹായിക്കും.

കൊളസ്റ്ററോള്‍
അഞ്ചോ ആറോ ചുള വെളുത്തുള്ളി അരച്ച്, പാട നീക്കിയശേഷം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ കൊളസ്റ്ററോള്‍ കുറയും.

. വിവരങ്ങള്‍ക്കു കടപ്പാട്:
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി

എം.എ. ജോണ്‍സണ്‍ Manoramaonline Ayurveda

Saturday, November 5, 2011

പടിയിറങ്ങുന്ന നാടന്‍ പഴങ്ങള്‍

നമ്മുടെ നാട്ടില്‍ പണ്ട് സ്ഥിരമായി കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വ്വവുമായ നാടന്‍പഴവര്‍ഗ്ഗച്ചെടികളാണ് മലര്‍ക്കായ്മരം, വെട്ടിപ്പഴം, കൊരണ്ടി, ഞാറ തുടങ്ങിയവ. നമ്മുടെ തൊടികളിലും പറമ്പുകളിലും കണ്ടിരുന്ന ഇവ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.

മലര്‍ക്കായ് മരം

നിറയെ ചെറിയ ഇലച്ചാര്‍ത്തും കായ്കളുമായികാണുന്ന ചെറുസസ്യമാണ് മലര്‍ക്കായ്മരം, അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ ചെറു ശാഖകളോടെ പടര്‍ന്നു പന്തലിച്ചുവളരുന്ന ഇവയുടെ ശാഖാഗ്രങ്ങളില്‍ കുലകളായി വിരിയുന്ന ചെറുകായ്കള്‍ കാഴ്ചയ്ക്ക് മനോഹരമാണ്. തൂവെള്ളനിറത്തില്‍ ചെറുകായ്കള്‍ വേനല്‍ക്കാലത്താണ് കാണപ്പെടുന്നത്. ഇവയുടെ പഴക്കാലം മെയ്മാസത്തിലാണ് കാണപ്പെടുന്നത്. പൂച്ചപ്പഴം എന്നും മലര്‍ക്കായ്മരത്തിന് വിളിപ്പേരുണ്ട്. ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിര്‍ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. അലങ്കാരസസ്യമായി വലിയ ചെടിച്ചട്ടികളിലും ഈ ചെടിയെ ഒതുക്കി വളര്‍ത്താം. മലര്‍ക്കായ മരത്തിന്റെ പഴങ്ങള്‍ക്ക് നേരിയ മധുരമുണ്ട് ഇവ ഭക്ഷ്യയോഗ്യമാണ്.

വെട്ടിപ്പഴം

ഇടത്തരം വൃക്ഷമായി കാണുന്ന ഒരു നിത്യഹരിത സസ്യമാണ് 'വെട്ടി' ധാരാളം ചെറുശാഖകളോടെയാണ് ഇവയുടെ വളര്‍ച്ച ഇലകള്‍ ചെറുതാണ്. വേനല്‍ക്കാലത്തിനൊടുവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വെട്ടിയുടെ പഴക്കാലം ശാഖകളിലാകെ മഞ്ഞമുത്തുമണികള്‍ പോലെ പഴങ്ങള്‍ വിളഞ്ഞുപൊട്ടി നില്‍ക്കുന്നതു കാണാം. പഴങ്ങളാല്‍ നിറഞ്ഞ വെട്ടിച്ചെടി ആരേയും ആകര്‍ഷിക്കും. മധുരവുംചെറുപുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. വെട്ടിയുടെ തൈക്കൊടി നട്ടാല്‍ താനെ വളര്‍ന്ന് ഫലം തന്നുകൊള്ളും.

കൊരണ്ടിപ്പഴം

ചെറുകാടുകളിലും കാവുകളിലും വളര്‍ന്നിരിക്കുന്ന വള്ളിച്ചെടിയാണ് കൊരണ്ടി. ചുവപ്പുനിറത്തില്‍ ബള്‍ബുകള്‍ പോലെ ഇവയിലുണ്ടാകുന്ന ചെറുകായ്കള്‍ പഴുക്കുമ്പോള്‍ ചുവപ്പുനിറമാകും. ഇവ ശേഖരിച്ച് പുറത്തെതൊലി നീക്കി ഭക്ഷിക്കാം മാധുര്യം നിറഞ്ഞ പള്‍പ്പിനുള്ളില്‍ ചെറു വിത്തുമുണ്ടാകും. വേനല്‍ക്കാലത്താണ് കുരണ്ടിച്ചെടിയുടെ വള്ളികളില്‍ കായ്കള്‍ കണ്ടുവരുന്നത്. കുരണ്ടിയുടെ വള്ളികള്‍ മുറിച്ച് കുട്ടകള്‍ നിര്‍മിക്കാന്‍ പണ്ടു ഉപയോഗിച്ചിരുന്നു. കൊരണ്ടിച്ചെടികള്‍ ഉദ്യാനകവാടങ്ങള്‍ ഒരുക്കാന്‍ വളര്‍ത്താന്‍ യോഗ്യമാണ്. ഇവയുടെ വിത്തുകള്‍ നട്ടുവളര്‍ത്താം.

ഞാറപ്പഴം

നമ്മുടെ തൊടികളില്‍നിന്ന് അപ്രത്യക്ഷമായ കുറ്റിച്ചെടിയാണ് ഞാറ. ഈ സസ്യത്തിന്റെ ഇലകള്‍ ചെറുതും ഏകപത്രവുമായികാണുന്നു. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന പൂക്കളില്‍നിന്ന് ചെറു കായ്കള്‍ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇവ പാകമാകുമ്പോള്‍ ഇളംകറുപ്പുനിറമാകുന്നു. ചവര്‍പ്പും മധുരവും കലര്‍ന്നതാണ് ഞാറപ്പഴങ്ങളുടെ സ്വാദ്. ഒരു കുലയില്‍തന്നെ മുപ്പതോളം കായ്കള്‍ കാണുന്നു. വേനല്‍ക്കാലമാണ് ഇവയുടെ പഴക്കാലം. ആയുര്‍വേദ ഔഷധങ്ങളില്‍ ഞാറ ഒരു ചേരുവയാണ്. ഞാവല്‍പ്പഴങ്ങളോട് ഞാറക്കായകള്‍ക്ക് സാമ്യമുണ്ട്. പൂന്തോട്ടങ്ങള്‍ക്കും പുല്‍ത്തകിടികള്‍ക്കും അഴകുകൂട്ടാനായി ഈ നിത്യഹരിതസസ്യം വളര്‍ത്താം. വിത്തുകള്‍ കിളിര്‍പ്പിച്ചു തൈകള്‍ വളര്‍ത്താന്‍ യോഗ്യമാണ്. അതുംനിന്നുപോകാതെ നാടന്‍ ചെടികള്‍ക്ക് പൂന്തോട്ടങ്ങളിലെങ്കിലും ഒരു സ്ഥാനം നല്‍കി വളര്‍ത്താന്‍ നാം ശ്രദ്ധിക്കണം.

കാരമ്പോള

കേരളത്തില്‍ നന്നായി വളര്‍ന്ന് കായ്ഫലം നല്‍കുമെങ്കിലും കാര്യമായ പ്രചാരം ലഭിക്കാത്ത സസ്യമാണ് കാരമ്പോള. പഴങ്ങള്‍ക്ക് മധുരവും പുളിയും കലര്‍ന്നസ്വാദുള്ളതിനാല്‍ മധുരപുളിഞ്ചിയെന്നും വിളിപ്പേരുണ്ട്. ചെറുസസ്യമായി വളരുന്ന ഇവയുടെ ശാഖകള്‍ താഴേക്ക് ഒതുങ്ങി നില്‍ക്കുന്നു. ശാഖകളില്‍ കുലകളായിപൂക്കള്‍ വിരിയും കായ്കള്‍ക്ക് ദീര്‍ഘചതുരാകൃതിയും നാലരികുകളുമുണ്ടാകും. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കാം. വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ ജാം, സര്‍ബത്ത് തുടങ്ങിയവ നിര്‍മ്മിക്കാനുപയോഗിക്കാം. നിര്‍ലോഭമായി കായ്കളുണ്ടാകുന്ന കാരമ്പോള ഇലുമ്പന്‍ പുളിയുടെ അടുത്ത ബന്ധുവാണ്. ആന്തരിക രക്തസ്രാവം, പൈല്‍സ് എന്നിവയ്ക്ക് പഴങ്ങള്‍ ഔഷധമായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും തഴച്ചു വളരുന്ന ഇവ നട്ടു നാലുവര്‍ഷത്തിനുള്ളില്‍ കായ്ഫലം നല്‍കിത്തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495234232

Posted on: 04 Nov 2011 രാജേഷ് കാരാപ്പള്ളില്‍ Mathrubhumi Karshikam
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക