.

.

Saturday, November 20, 2010

കണവപിടിത്തിത്തിനുള്ള പാറക്കെട്ട് നിര്‍മാണം പരിസ്ഥിതിക്ക് ഭീഷണി

ചാവക്കാട്: കൃത്രിമ പാറക്കൂട്ടങ്ങള്‍ കടലില്‍ സൃഷ്ടിച്ച് വ്യാപകമായി കണവപിടിത്തം നടത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ചാവക്കാട് കടപ്പുറത്ത് 500 ഓളം കണവപിടിത്തത്തിന് പോകുന്ന ഫൈബര്‍ വഞ്ചികളുണ്ട്. ഒരു പ്രാവശ്യം മത്സ്യബന്ധനത്തിന് പോകുമ്പോള്‍ 10 മുത ല20 വരെ മണല്‍ നിറച്ച ചാക്കുകള്‍ കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകളാണ് മണല്‍നിറച്ച് കടലില്‍ നിക്ഷേപിക്കുന്നത്. ഇത് വന്‍ പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത.
തെങ്ങിന്‍ കൊരഞ്ചിലുകളും മിനി കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് കണവ പിടിത്തം നടത്തുന്നത്. കൊരഞ്ചിലുകള്‍ നൈലോണ്‍ ചരടില്‍ കോര്‍ത്ത് മണല്‍ നിറച്ച ചാക്കുകളോട് ബന്ധിച്ച് കടലില്‍ താഴ്ത്തും. കൊരഞ്ചിലുകള്‍ നിക്ഷേപിക്കുന്ന സ്ഥലം മിനി കമ്പ്യൂട്ടറുകളില്‍ രേഖപ്പെടുത്തും. ഏതാനും ദിവസങ്ങള്‍ക്കുശേഷം മത്സ്യത്തൊഴിലാളികള്‍ കൊരഞ്ചില്‍ നിക്ഷേപിച്ചയിടങ്ങിലെത്തി ചൂണ്ടകള്‍ ഉപയോഗിച്ച് കണവകളെ പിടികൂടും. കുളച്ചല്‍, മാര്‍ത്താണ്ഡം, വിഴിഞ്ഞം, പൂവ്വാര്‍ എന്നീ തെക്കന്‍ പ്രദേശങ്ങളിലുള്ളവരാണ് ചാവക്കാട് കടപ്പുറത്ത് കണവ പിടിത്തത്തിനെത്തിയിരിക്കുന്നത്. ആഴക്കടലിലെ പ്രകൃതിദത്തമായ പാറക്കെട്ടുകള്‍ക്കിടയിലാണ് കണവ സാധാരണ പ്രജനനം നടത്തുക. ആഴക്കടലിലെ മത്സ്യബന്ധനം അപകടമേറിയതും ചെലവേറിയതുമാണ്. തുടര്‍ന്നാണ് തീരക്കടലില്‍ കൃത്രിമ പാറക്കെട്ടുകള്‍ കൊരഞ്ചില്‍ ഉപയോഗിച്ച് സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തുന്നത്.



mathrubhumi thrissur news 14 Nov 2010

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക