.

.

Sunday, November 17, 2013

തവളയെയും പാറ്റയെയും കൊല്ലരുത്; ജീവശാസ്ത്രപഠനം ഇനി കമ്പ്യൂട്ടര്‍ലാബില്‍

വെള്ളമുണ്ട: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ലാബുകളില്‍ ഇനിമുതല്‍ ജീവിവര്‍ഗങ്ങളെ കീറിമുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളുമുണ്ടാവില്ല. പകരം, കമ്പ്യൂട്ടറില്‍ കണ്ടുള്ള ജന്തുശാസ്ത്ര പഠനമാകും നടക്കുക.
തവള, പാമ്പ്, പാറ്റ തുടങ്ങിയ ജീവികളെ ജീവശാസ്ത്ര ലാബുകളില്‍നിന്ന് ഉടനടി മാറ്റണമെന്നുള്ള സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് പുറത്തിറക്കി.

Friday, May 17, 2013

ചാവക്കാട് കടൽത്തീരത്ത് അപൂർവ കടൽ പക്ഷിയെ കണ്ടെത്തി

ചാവക്കാട്: ഇന്ത്യയില് ആദ്യമായി സാബിനേയ്സ് സീഗള് എന്ന പക്ഷിയെ ചാവക്കാട് കടല് തീരത്ത് കണ്ടെത്തി. പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി പി ശ്രീനിവാസനാണ് ഈ അത്യപുര്വ്വ കടല് പക്ഷിയെ തന്റെ ക്യാമറയില് പകര്ത്തിയത്.

ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് ഈ പക്ഷിയെ ഇന്ത്യയല് ആദ്യമായാണ് കാണുന്നത്. പക്ഷിയെകുറിച്ച് ഇന്ത്യയില് നിന്നും വിവരങ്ങള് ലഭിക്കാത്തതിനെ തുടര്ന്ന് വിദേശ സഹായത്തോടെയാണ് സാബിനേയ്സ് സീഗള്നെ സ്ഥിരീകരിച്ചത്.

Saturday, May 11, 2013

'റൊട്ടാലഖലീലിയാന' കണ്ണൂരില്‍ നിന്ന് പുതിയ പുഷ്‌പിതസസ്യം

കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

ആഫ്രിക്കയില്‍ 26 കാട്ടാനകളെ കൂട്ടക്കശാപ്പ് ചെയ്തു

കലാഷ്‌നിക്കോവ് തോക്കുകളു മായെത്തിയ വേട്ടക്കാര്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ 26 കാട്ടാനകളെ കൂട്ടക്കൊല ചെയ്തു. റിപ്പബ്ലിക്കിലെ സാന്‍ഗഎന്‍ഡോകി നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ( WWF ) അധികൃതരാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ആനക്കൊമ്പ് കടത്താനെത്തിയ വേട്ടക്കാര്‍, പാര്‍ക്കിലെ ഒരു ഗവേഷകന്റെ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ആനകളെ വെടിവെയ്ക്കുന്നതായുള്ള റിപ്പോര്‍ട്ട് ഈയാഴ്ച ആദ്യം പുറത്തുവന്നിരുന്നു.

Monday, April 29, 2013

ചീറ്റകള്‍ അതിവേഗം ഭൂമി വിടുന്നു

ജോഹന്നാസ്ബര്‍ഗ്: ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റകള്‍ വംശനാശത്തിലേക്ക്. 2030 ഓടെ ഈ സുന്ദരമൃഗം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിക്കാന്‍ കഴിഞ്ഞ ചീറ്റകള്‍ ഇപ്പോള്‍ നിലനില്‍പ്പിന്റെ അവസാനവര്‍ഷങ്ങളിലാണ്.

Thursday, April 11, 2013

മലയാളി ഗവേഷകസംഘം ആന്‍ഡമാനില്‍നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. കൊമെലിനേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് കൊമെലിന ആന്‍ഡമാനിക്ക (Commelina andamanica) എന്നാണ് പേരിട്ടിരിക്കുന്നത്.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിലെ അന്താരാഷ്ട്ര ജേണലായ 'ഫൈറ്റോടാസ്‌ക'യുടെ പുതിയ ലക്കത്തില്‍ സസ്യത്തെ സംബന്ധിച്ച വിശദാംശങ്ങളുണ്ട്.

Wednesday, April 3, 2013

എണ്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ആ കാടപ്പക്ഷി


എണ്‍പതുവര്‍ഷം മുമ്പ് കണ്ണൂരില്‍ കണ്ടെന്ന് രേഖപ്പെടുത്തിയ ചൈനീസ് ചുണ്ടന്‍ കാടപ്പക്ഷിയെ (ചൈനീസ് സെ്‌നെപ്പ്, സ്വിന്‍ ഹോസ് സെ്‌നെപ്പ്) വീണ്ടും കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. ജയന്‍ തോമസ്, ഡോ. ഖലീല്‍ ചൊവ്വ എന്നിവരാണിതിനെ കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്തുള്ള നീര്‍ത്തടത്തിലാണ് പക്ഷിയെ കണ്ടത്.

Thursday, March 28, 2013

പക്ഷികളുടെ പറുദീസയില്‍ അപൂര്‍വ ഇനം തുമ്പികളും

 കൊച്ചി: പക്ഷികളുടെ പറുദീസയായ തട്ടേക്കാട്ട് അപൂര്‍വ തുമ്പികളെ കണ്ടെത്തി. 90 തുമ്പികളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. കോതമംഗലം എം.എ. കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. എബി പി. വര്‍ഗീസ്, ഗവേഷകരായ ജിജോ മാത്യു, നികേഷ് പി.ആര്‍. എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Friday, March 22, 2013

മാര്‍ച്ച 22 : ലോക ജല ദിനം, ഇത് രാജ്യാന്തര ജലസഹകരണ വര്‍ഷം

 
അയല്‍ക്കാരായ തൊമ്മനും ചാണ്ടിയും തമ്മില്‍ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിന്റെ പേരില്‍ അടി. തമിഴ്നാടും കര്‍ണാടകയും തമ്മില്‍ കാവേരി വെള്ളത്തിന്റെ പേരില്‍ അടി.
പറമ്പിക്കുളം-ആളിയാര്‍ വെള്ളത്തിന്റെ പേരില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പോര്. ബംഗ്ലദേശുമായും ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ജലത്തര്‍ക്കങ്ങള്‍...

വെള്ളം കിട്ടാനില്ല. ഉള്ള വെള്ളത്തിനായി തമ്മില്‍ത്തല്ല്. ലോകമെങ്ങും ഇതാണ് അവസ്ഥ. ഇതു കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യവും പച്ചവെള്ളം പോലെ സത്യം. ഈ സാഹചര്യത്തിലാണു 2013 ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

Tuesday, March 19, 2013

ഇല്ലാതാകുന്ന അങ്ങാടിക്കുരുവികള്‍

 
മാർച്ച് 20 ലോക കുരുവിദിനം. അങ്ങാടികളിലെ പീടികകളില്‍ കയറി ചാക്കുകളില്‍ നിന്നും ധാന്യങ്ങളും മറ്റും കൊത്തിപ്പറിച്ച് ജനങ്ങള്‍ക്കിടയില്‍ പേടിയില്ലാതെ പറന്നും ചാടിച്ചാടിയും നടന്ന അങ്ങാടിക്കുരുവികളാണ് വംശനാശഭീഷണി നേരിടുന്നത്. കുറച്ചുനാള്‍ മുന്‍പുവരെ കൂട്ടം കൂട്ടമായി കുരുവികള്‍ കടകളില്‍ എത്തിയിരുന്നു. പൊളിഞ്ഞുകിടക്കുന്ന തെരുവുവിളക്കുകളുടെ ബള്‍ബുകള്‍ക്കിടയിലും അടച്ചിട്ട കടകളുടെ ഷട്ടറുകള്‍ക്കിടയിലും വാതിലുകള്‍ക്കിടയിലുമെല്ലാം പുല്ലും വൈക്കോലുംകൊണ്ട് ചെറുകൂടുകള്‍ നിര്‍മിച്ചായിരുന്നു ഇവര്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നത്.

വംശനാശ ഭീഷണി നേരിടുന്ന പക്ഷി വിഭാഗമാണ് അങ്ങാടിക്കുരുവികള്‍. മാറി വരുന്ന നഗര ജീവിതമാണ് ഇവയ്ക്കു ഭീഷണി. ധാന്യമണികളും വിത്തുകളും ചെറുപ്രാണികളുമാണ് ഇവയുടെ ആഹാരം. ഭക്ഷണ ലഭ്യതയിലെ കുറവാണു ഭീഷണിക്കാധാരം.

അങ്ങാടിക്കുരുവികള്‍ വംശമറ്റുപോകുന്നതു നികത്താനാവാത്ത പല ദുരിതങ്ങള്‍ക്കും ഇടയാക്കുമെന്നു പ്രകൃതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. കീടനിയന്ത്രണത്തിന് ഇവ വലിയ സഹായമാണു ചെയ്തുവരുന്നത്.

വര്‍ഷത്തില്‍ നാലഞ്ചു പ്രാവശ്യം കൂടൊരുക്കി മുട്ടയിടുന്ന അങ്ങാടിക്കുരുവികള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നതാണ് അവയുടെ എണ്ണം കുറയാനിടയാക്കുന്ന ഒരു കാരണം. പരിസര മലിനീകരണവും മൊബൈല്‍ ടവറുകളിലെ മാരകവികരണങ്ങളും ഇവയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നു.

വിവിധ തരം കുരുവികള്‍

 Grass
Somali Sparrow
Seashell
Chestnut Sparrow
Seashell
Saxaul Sparrow
Chain
House Sparrow
Grass
Sind Sparrow
Grass
Plain-backed Sparrow
Grass
Dead Sea Sparrow
Grass
Iago Sparrow
Grass
Great Sparrow
Grass
Kenya Sparrow
Grass
Shelley's Sparrow
Grass
Socotra Sparrow
Grass
Cape Sparrow
Grass
Northern Grey-headed Sparrow
Grass
Swainson's Sparrow
Grass
Parrot-billed Sparrow
Grass
Swahili Sparrow
Grass
Desert Sparrow
Grass
Eurasian Tree Sparrow
Grass
Sudan Golden Sparrow
Grass
Southern Grey Headed Sparrow
Grass
Spanish Sparrow
Grass
Russet Sparrow
 Grass
Arabian Golden Sparrow
Ice
Italian Sparrow
Grass
Kordofan Sparrow


കിളിനാദം കേള്‍ക്കാന്‍

അങ്ങാടിയിലെ ജൈവസൂചകങ്ങളെ സംരക്ഷിക്കുക

Saturday, March 16, 2013

കടുത്ത വരൾച്ച മുന്നറിയിപ്പ്, അന്യസംസ്ഥാനത്ത് കാണാറുള്ള വയല്‍ക്കണ്ണന്‍ പക്ഷി ചാവക്കാട്.


ചാവക്കാട്: വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. കേരളത്തില്‍ വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണമാണിതെന്ന് പക്ഷി നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കുന്നു.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന വയല്‍ക്കണ്ണന്‍(യുറേഷ്യന്‍ സ്റ്റോണ്‍ കാര്‍ല്യു) പക്ഷികളെയാണ് ചാവക്കാട് തീരത്തിനടുത്ത് കണ്ടെത്തിയത്. ചാവക്കാട് തീരത്ത് 300 മീറ്റര്‍ കരയിലേക്ക് നീങ്ങിയാണ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വയല്‍കണ്ണന്‍ പക്ഷികളെ മുട്ടകള്‍ക്ക് അടയിരിക്കുന്ന നിലയില്‍കണ്ടെത്തിയത്.

Sunday, February 17, 2013

കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചു

തൃശ്ശൂര്‍ : കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചതായി ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.ടി.ആര്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിത്തുല്പാദനം സംബന്ധിച്ച് ഫാം ജീവനക്കാര്‍ക്കായി വെള്ളാനിക്കരയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആദ്യം വിളവെടുത്ത തണ്ണിമത്തനുകള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

Wednesday, February 13, 2013

പക്ഷിവീടുകള്‍ പറയുന്നത്‌

പക്ഷികളെക്കുറിച്ചുള്ള കഥ കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. സലിം അലി, ഇന്ദുചൂഡന്‍ എന്നിവരെപ്പോലുള്ളവര്‍ അപൂര്‍വമായി പക്ഷിനിരീക്ഷണം നടത്തിയിട്ടുണ്ട്. പക്ഷേ, അതിയടം സ്വദേശി പി.വി.പദ്മനാഭന്റെ അന്വേഷണം പക്ഷികളിലല്ല, മറിച്ച് പക്ഷിക്കൂടുകളിലേക്കാണ്.

Saturday, February 9, 2013

വെള്ളരിമലയുടെ താഴ്‌വരയില്‍ പുതിയ സസ്യത്തെ കണ്ടെത്തി

കോഴിക്കോട്: വയനാടന്‍ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന വെള്ളരിമലയുടെ താഴ്‌വാരത്തുനിന്ന് പുതിയഇനം സസ്യത്തെ കണ്ടെത്തി. ജസ്‌നീറിയേസി വിഭാഗത്തില്‍പ്പെടുന്ന സസ്യത്തിന് ഹെങ്കീലിയ പ്രദീപിയാന എന്നാണ് പേരിട്ടത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് മുത്തപ്പന്‍പുഴയുടെ വനപ്രദശത്തുനിന്നും സസ്യത്തെ കണ്ടെത്തിയത്.

സസ്തനികളുടെ 'ആദിമാതാവി'നെ തിരിച്ചറിഞ്ഞു

നീന്തിയും നടന്നും പറന്നും കഴിയുന്ന സസ്തനികളുണ്ട് ഭൂമിയില്‍. ആന, എലി, സിംഹം, കടുവ, കരടി, നായ, പൂച്ച, തിമിംഗലം, വവ്വാല്‍, മനുഷ്യന്‍ ഒക്കെ അതില്‍ പെടുന്നു. കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ഈ സസ്തനികളുടെയെല്ലാം തുടക്കം ആറര കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു പൊതുപൂര്‍വികനില്‍ നിന്നാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. 

സസ്തനികളുടെ പരിണാമം സംബന്ധിച്ച് നിലവിലുള്ള പല ധാരണകളും തിരുത്താന്‍ പോന്ന കണ്ടെത്തലാണ് പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ സ്‌റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ മൗറീന്‍ ഓലിയറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍. 

Tuesday, January 29, 2013

വംശനാശഭീഷണി നേരിടുന്ന പത്ത് പിഗ്മിആനകള്‍ 'വിഷമേറ്റ്' ചെരിഞ്ഞു

കടുത്ത വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ പിഗ്മിആനകളില്‍ പത്തെണ്ണം മലേഷ്യയിലെ സംരക്ഷിത വനമേഖലയില്‍ ചെരിഞ്ഞു. മരകമായി വിഷമേറ്റാണ് ആനകളെല്ലാം ചെരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ചെറിയൊരു പ്രദേശത്ത് മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് പത്ത് പിഗ്മിആനകളും ചെരിഞ്ഞതായി കണ്ടത്. ആനകള്‍ക്കെല്ലാം ജീവഹാനി സംഭവിച്ചത് ആന്തരിക രക്തസ്രവം മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതാണ് വിഷമേറ്റതാണെന്ന സംശയമുയരാന്‍ കാരണം.

Friday, January 25, 2013

ചാണകവണ്ടുകള്‍ക്ക് വഴികാട്ടാന്‍ ആകാശഗംഗയും

നക്ഷത്രങ്ങളെയും ആകാശഗംഗയെയും നോക്കി ദിശ കണ്ടുപടിക്കുന്ന ജീവിയാണ് മനുഷ്യന്‍. മനുഷ്യരെപ്പോലെ ബുദ്ധിയില്ലാത്തതുകൊണ്ടാണ് മറ്റ് അധികം ജീവികള്‍ ഇത്തരത്തില്‍ വഴികണ്ടുപിടിക്കാത്തത് എന്നാണ് പൊതുവായ ധാരണ. ആ ധാരണ തിരുത്താന്‍ സമയമായി. ആകാശഗംഗയെ നോക്കി വഴികണ്ടെത്തുന്ന ജീവികളുടെ ഗണത്തിലേക്ക് ഒരു ചെറുപ്രാണികൂടി എത്തുന്നു - ചാണകവണ്ട്! 

Friday, January 18, 2013

പഞ്ചവടി കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ ഹരിത സേന,ഗ്രീന്‍ ഹാബിറ്റാറ്റ് ഗുരുവായൂര്‍, തണല്‍ മരം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി.

നവംബര്‍ 29 നു കടപ്പുറത്ത് മുട്ടയിടാനെത്തിയ ഒലിവ് റിഡ് ലി വര്‍ഗത്തില്‍ പെട്ട  കടലാമ 70 മുട്ടകളിട്ടാണ് പഞ്ചവടി കടപ്പുറം വിട്ടത്. ഗ്രീന്‍  ഹാബിറ്റാറ്റ് എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എന്‍.ജെ ജെയിംസ്‌, സി.ടി മുഹമ്മദ്‌, തണല്‍ മരം അഡ്മിനിസ്റ്റേട്ടെര്‍ സലീം ഐ-ഫോക്കസ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ തണുപ്പത്ത് കാവലിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിചെടുത്തത്.

Sunday, January 6, 2013

കേരളത്തിന് ശാസന

സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ പ്രഖ്യാപിക്കാത്തതിനു കേരളം ഉള്‍പ്പെടെ 24 സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശാസന. ഫെബ്രുവരി 15നു മുന്‍പ് നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ്.

സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും രക്ഷാ കവചമായി പരിസ്ഥി ലോല പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യണമെന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത്. 2011 ഫെബ്രൂവരിയില്‍ നല്‍കിയ നിര്‍ദ്ദേശം കേരളം ഇതുവരെ പാലിച്ചില്ല.

തൃശൂരില്‍ വീണ്ടും പാതാള്‍...!

തവള ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ചു വന്നാല്‍ എങ്ങനെയിരിക്കും. നീര്‍ക്കുതിരയുടെ വായ, പിന്നിലേക്കുള്ള നടപ്പ്, കാല്‍കിലോ തൂക്കം.. ഒറ്റനോട്ടത്തില്‍ തവളയുടെ വയറ്റില്‍ കാറ്റടിച്ചു ബലൂണ്‍ പോലെ വീര്‍പ്പിച്ച രൂപം.

ഇത് പാതാള്‍..!
 
പശ്ചിമഘട്ടത്തില്‍ അപൂര്‍വമായി കാണുന്ന മണ്ണിനടിയില്‍ (പാതാളത്തില്‍) മാത്രം കാണപ്പെടുന്ന പാതാളനെ ഒരാഴ്ച മുന്‍പു തൃശൂര്‍ മൈലാടുംപാറ പൈപ്പ് ലൈന്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണു കിട്ടിയത്.

Tuesday, January 1, 2013

നെയ്തലിന് വിട; ആമക്കുഞ്ഞുങ്ങള്‍ക്ക് ഇനി ആശ്രയം കടല്‍

നീലേശ്വരം: വര്‍ഷാന്ത സായാഹ്നത്തില്‍ കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക്. കടലാമ സംരക്ഷണ കേന്ദ്രമായ നീലേശ്വരം തൈക്കടപ്പുറം നെയ്തലിന് ഇത് അഭിമാനത്തിന്റെ പത്താം വാര്‍ഷികമായി.

നെയ്തലിന്റെ ഈറ്റില്ലത്തില്‍ വിരിയിച്ച അപൂര്‍വ ഇനമായ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട 97 കടലാമക്കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിലേക്ക് വിട്ടത്.
Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക