.

.

Thursday, July 14, 2011

ഗുണ്ടല്‍പ്പേട്ടയില്‍ സൂര്യപ്രഭയോടെ സൂര്യകാന്തി

സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തിയിലെ ഗുണ്ടല്‍പ്പേട്ടയിലെ വരണ്ട മണ്ണില്‍ സൂര്യപ്രഭയോടെ സൂര്യകാന്തിപ്പൂക്കള്‍ മിഴിതുറന്നു.
കോഴിക്കോട്- മൈസൂര്‍ ദേശീയപാതയിലെ യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും കണ്ണിന് മനോഹര കാഴ്ചയൊരുക്കുന്നതാണ് പാതയോരത്തെ സൂര്യകാന്തിപ്പാടങ്ങള്‍. മഴ പൊതുവെ കുറവായ ഈ മേഖലയില്‍ കുഴല്‍ക്കിണറും മഴവെള്ളവും സംഭരിച്ചു വെച്ചാണ് കര്‍ഷകര്‍ പൂകൃഷി ചെയ്യുന്നത്. വിശാലമായ സൂര്യകാന്തിപ്പാടങ്ങള്‍ മനോഹരകാഴ്ചയാണ്.

മലയാളികള്‍ തങ്ങളുടെ വീട്ടുമുറ്റങ്ങളില്‍ ഭംഗിക്കുവേണ്ടി വളര്‍ത്തുമ്പോള്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ഇത് ജീവിതമാര്‍ഗമാണ്. മുമ്പ് നാടന്‍വിത്തുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ കമ്പനികള്‍ നല്കും.
സൂര്യകാന്തിപ്പൂക്കള്‍ നല്കുന്ന കാഴ്ച അവസാനിക്കുമ്പോഴേക്കും ഇവിടത്തെ പാടങ്ങള്‍ക്ക് ചെണ്ടുമല്ലിപൂക്കള്‍ നിറംപകരും. ഇതും ഇവിടത്തെ കര്‍ഷകരുടെ ജീവിതമാര്‍ഗംതന്നെ. വന്‍കിടകമ്പനികള്‍ വിത്തും വളവും മുന്‍കൂറായി നല്കും. ന്യായമായ വില നല്കി പാടത്ത് വന്ന് ചെണ്ടുമല്ലിപ്പൂക്കള്‍ വാങ്ങിപ്പോകുകയും ചെയ്യും. ഓണക്കാലത്തും മറ്റും ഇതിലൊരു പങ്ക് പൂവാണ് കേരളത്തിലെ പൂക്കളങ്ങളെ വര്‍ണാഭമാക്കുന്നത്.

സൂര്യകാന്തി പാടങ്ങളില്‍ ആദ്യം കൃഷിയിറക്കിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ പൂവായിരിക്കുന്നത്. വയനാട് വഴി ദേശീയപാത 212-ല്‍ യാത്രചെയ്യുന്നവര്‍ക്ക് കര്‍ണാടക വനം കഴിയുന്ന മദ്ദൂര്‍ മുതല്‍ സൂര്യകാന്തിപ്പാടത്തിന്റെ മനോഹരദൃശ്യം കാണാം. കക്കല്‍ തുണ്ടി, ഗോപാലപുര തുടങ്ങി ഗോപാല്‍ സ്വാമി ബേട്ടയിലേക്കുള്ള ഗ്രാമപാതയുടെ വശങ്ങളിലെല്ലാം വിശാലമായ സൂര്യകാന്തിപ്പാടങ്ങള്‍ തന്നെ.

14 Jul 2011 mathrubhumi wayanadu news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക