.

.

Saturday, July 9, 2011

വീരമലക്കുന്ന് ടൂറിസം ഭൂപടത്തിലേക്ക്

ചെറുവത്തൂര്‍: യു.ഡി.എഫ്. സര്‍ക്കാറിന്റെ കന്നി ബജറ്റില്‍ വീരമലക്കുന്നില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് രണ്ടുകോടി രൂപ വകയിരുത്തിയതോടെ ചെറുവത്തൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകും.
അനന്ത സാധ്യതയുള്ള വീരമലക്കുന്നില്‍ സ്വദേശീയരും വിദേശീയരുമായ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ എം.എല്‍.എ.മാരായ കെ.പി.സതീഷ്ചന്ദ്രനും എം.കുമാരനും മുന്‍കൈയെടുത്ത് പദ്ധതി തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.

സ്ഥലം വനംവകുപ്പിന്റെ അധീനതയിലാണെന്നതായിരുന്നു അംഗീകാരം ലഭിക്കാതിരിക്കാന്‍ കാരണമായി പറഞ്ഞത്.
പേരിനെ അന്വര്‍ഥമാക്കുംവിധത്തില്‍ ചരിത്രത്തില്‍ ഇടംനേടിയതാണ് വീരമലക്കുന്ന്. തേജസ്വിനിപ്പുഴക്കരയില്‍ മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന വീരമലക്കുന്ന് ഏറെക്കാലം ഡച്ചുകാരുടെ താവളമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ പറയുന്നു.

ഡച്ചുകാര്‍ പണിത കോട്ടയുടെയും മറ്റും ചരിത്രാവശിഷ്ടങ്ങള്‍ ഇന്നും കുന്നിന് മുകളില്‍ കാണാം. വീരമലയില്‍നിന്ന് കിഴക്കന്‍ ചക്രവാളത്തിലേക്കും തേജ്വസിനിയിലേക്കും പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കുമുള്ള കാഴ്ച സഞ്ചാരികളെ ആകര്‍ഷിക്കത്തക്കതാണ്. വിശാലമായ കുന്നിന്‍മുകളില്‍ മൈതാനം, റോപ്പ് വേ, മിനി പാര്‍ക്ക്, തേജസ്വിനിയില്‍നിന്ന് കൈവഴിയുണ്ടാക്കി ബോട്ട്‌യാത്ര, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി ഒട്ടനവധി നിര്‍ദേശങ്ങള്‍ വീരമലക്കുന്ന് ടൂറിസം പദ്ധതിയിലുണ്ട്.

mathrubhumi 9.7.2011 kasarkod news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക