.

.

Friday, July 8, 2011

ചക്കകള്‍ തമിഴ്‌നാട്ടിലേക്ക്

ഭക്ഷ്യപദാര്‍ഥങ്ങളെല്ലാം അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ഗ്രാമങ്ങളില്‍ സുലഭമായ ചക്കകള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്യുന്നു. വര്‍ധിച്ചുവരുന്ന വറ്റല്‍ വിപണിയാണ് ചക്കകള്‍ക്ക് നല്ലകാലം സമ്മാനിച്ചിരിക്കുന്നത്. പ്രതിദിനം അമ്പതും നൂറും ലോഡ് ചക്കകളാണ് അമരവിളകടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നത്. ചക്കയായി പോകുന്ന ഇവയെല്ലാം ചക്കവറ്റലായി തിരിച്ച് വിപണിയിലെത്തുന്നു.

ചക്കയൊന്നിന് 25 രൂപ മുതല്‍ 40 രൂപവരെയാണ് തമിഴ്‌നാട്ടിലെ വില. 40 രൂപ നല്‍കി വാങ്ങുന്ന ചക്കയില്‍നിന്നും പത്ത് കിലോ ചക്കവറ്റല്‍ ഉണ്ടാക്കാനാകുമെന്ന് തൊഴിലാളികള്‍ പറയുന്നു. ചക്കവറ്റലിന് കിലോക്ക് 165 - 180 രൂപയാണ് വിപണിയില്‍ ഇപ്പോഴത്തെ വില. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 30 രൂപ വരെയാണ് കിലോക്ക് വര്‍ധിച്ചത്. അതുകൊണ്ടുതന്നെ ഗ്രാമങ്ങളില്‍നിന്നും കുറഞ്ഞവിലയ്ക്ക് ചക്ക ശേഖരിച്ച് തമിഴ്‌നാട്ടില്‍ എത്തിക്കുന്ന സംഘങ്ങള്‍ പെരുകിയിട്ടുണ്ട്.

പ്ലാവ് ഒരുമിച്ച് അടങ്കല്‍ എടുത്താണ് ഇവര്‍ ചക്ക വാങ്ങുന്നത്. ചക്കയൊന്നിന് 10 രൂപ വരെ നല്‍കുന്നു. തുടര്‍ന്ന് വണ്ടികളിലെത്തി ചക്കകള്‍ കൂട്ടത്തോടെ നേരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇതാണ് ഈ സംഘങ്ങളുടെ രീതി. നാഗര്‍കോവിലാണ് ഈ സംഘങ്ങളുടെ കേന്ദ്രം. പ്രതിദിനം അഞ്ഞൂറിലധികം ചക്കകള്‍ അതിര്‍ത്തി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങളും ഉണ്ട്. ഇവിടെ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുമ്പോഴും ചക്കയില്‍ പോലും തമിഴ്‌നാട്ടുകാര്‍ പുതിയ മുന്തിയവരുമാനം കണ്ടെത്തുന്നു.

mathrubhumi 8.7.2011 thivananthapuram news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക