.

.

Tuesday, July 5, 2011

ജന്തുജന്യ രോഗങ്ങള്‍ക്കിടെ വീണ്ടുമൊരു ദിനാചരണം

എച്ച്1 എന്‍1, പക്ഷിപ്പനി, കോംഗോഫീവര്‍, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങളുടെ നടുവില്‍ പകച്ചുനില്‍ക്കെ നാളെ വീണ്ടുമൊരു ലോക ജന്തുജന്യരോഗദിനം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 300 ലധികം ജന്തുജന്യരോഗങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇവയില്‍ ഏറെ ഭീതിദം പേവിഷബാധയാണ്. എലിപ്പനി, ഭ്രാന്തിപ്പശുരോഗം എന്നിവയും ഗുരുതരമാണ്. 1885 ജൂലൈ ആറിന് ലൂയിപാസ്ചര്‍ മനുഷ്യരില്‍ പേവിഷത്തിനെതിരെ വാക്‌സിന്‍ പരീക്ഷിച്ചു വിജയിച്ചതിന്റെ ഓര്‍മക്കാണ് ജൂലൈ ആറിന് ലോക ജന്തുജന്യരോഗ ദിനമായി ആചരിക്കുന്നത്.

50 ലധികം രോഗങ്ങളാണ് നായ്ക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളത്. ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ ഇപ്പോഴും പേവിഷ നിയന്ത്രണം കീറാമുട്ടിയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നായകടിയേറ്റ് പ്രതിവര്‍ഷമെത്തുന്നവര്‍ 750 നും 1000നും ഇടയില്‍ വരും. ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരാള്‍ പേവിഷബാധയേറ്റ് മരിക്കുന്നു. ഇന്ത്യയില്‍ ഓരോ 30 മിനിറ്റിലും ഒരാള്‍ വീതമാണ് പേവിഷബാധക്കിരയായി മരിക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നിര്‍ബന്ധമാക്കുക, പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക, നായ്പിടുത്ത സ്‌ക്വാഡുകളുടെ പ്രതിഫലം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പ്രാഥമിക നിയന്ത്രണ നിര്‍ദേശങ്ങള്‍.

madhyamam news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക