.

.

Wednesday, December 21, 2011

കാട് മടുത്ത് രാജവെമ്പാലകള്‍ നാട്ടിലേക്ക്

രാജവെമ്പാലകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിന്റെ കാരണമറിയാതെ വനംവകുപ്പ് കുഴങ്ങുന്നു. കാട്ടില്‍ നല്ല തണുത്ത സ്ഥലങ്ങളില്‍ മാത്രം കഴിയുന്ന രാജവെമ്പാലകള്‍ നാട്ടിലെ ചൂടിലേക്ക് ഇറങ്ങുന്നത് സ്വാഭാവികമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജവെമ്പാലകള്‍ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലിറങ്ങുന്നതിന്റെ കാരണം വനംവകുപ്പ് പഠന വിധേയമാക്കുമെന്ന് നിലമ്പൂര്‍ സൌത്ത് ഡിഎഫ്ഒ സി.വി. രാജന്‍ പറഞ്ഞു.

നിത്യഹരിത, അര്‍ധഹരിത വനങ്ങളിലെ തണുപ്പുള്ള മേഖലകളാണ് രാജവെമ്പാലകളുടെ ഇഷ്ടകേന്ദ്രം. പറശ്ശിനിക്കടവ് ഉള്‍പ്പെടെ സ്നേക്ക് പാര്‍ക്കുകളില്‍ ശിതീകരിച്ച കൂടുകളിലാണ് രാജവെമ്പാലയെ പാര്‍പ്പിക്കുന്നത്. സദാ മഴയും തണുപ്പുമുള്ള കര്‍ണാടകയിലെ വിനോദസഞ്ചാരകേന്ദ്രമായ അഗുംബെ വനത്തില്‍ നിറയെ രാജവെമ്പാലകളുണ്ട്. പൊതുവേ ശാന്തസ്വഭാവമുള്ള പാമ്പുകളാണിവ. ജനവാസ മേഖലയില്‍ കാണാത്തതിനാല്‍ രാജവെമ്പാല കടിച്ചുള്ള മരണം കുറവാണ്.

എന്നാല്‍, കടിച്ചാല്‍ രണ്ടു മിനുട്ടിനുള്ളില്‍ മരണം സംഭവിക്കും. മറ്റു പാമ്പുകളെ അപേക്ഷിച്ച് കൂടുതല്‍ വിഷം പുറന്തള്ളുന്നതാണ് കാരണം. പാമ്പുകളില്‍ അനക്കോണ്ട കഴിഞ്ഞാല്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനം രാജവെമ്പാലയ്ക്കാണ്. പ്രായപൂര്‍ത്തിയായതിന് ഏഴു മീറ്റര്‍ വരെ നീളമുണ്ടാകും. മറ്റു പാമ്പുകളാണ് പ്രധാന ഇര. മുട്ടയിട്ട് വിരിയിക്കുന്ന ഇനമാണ്. കരുളായി വനമേഖലയില്‍നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 10 രാജവെമ്പാലകള്‍ കാടുവിട്ട് പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ വയനാട്ടിലും തളിപ്പറമ്പിലും തൃശൂരിലും പാലക്കാട് കല്ലടിക്കോട്ടും ജനവാസമേഖലയില്‍നിന്ന് രാജവെമ്പാലകളെ പിടികൂടിയിരുന്നു.

Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക