.

.

Sunday, December 25, 2011

തലയില്‍ തവളകളുമായി ഒരു മലയാളി

പഴയ കാലത്ത് ടൈമി'ന്റെയോ 'ന്യൂസ് വീക്കി' ന്റെയോ കവറില്‍ ഒരു ഇന്ത്യക്കാരന്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് നാട്ടില്‍ വാര്‍ത്തയാകുമായിരുന്നു. അത് പഴങ്കഥ. ഇന്ന് 'ടൈമി'നു പോലും ഏഷ്യയില്‍ ലോക്കല്‍ എഡിഷന്‍ ഉണ്ടെന്നു മാത്രമല്ല ഇന്ത്യയുടെ നിലയും വിലയും കൂടുകയും ചെയ്തു -അമേരിക്കക്കാര്‍ക്കെന്നല്ല പാകിസ്താനികള്‍ക്കു പോലും ഇന്ത്യയുടെ ഒരു കൈ സഹായമില്ലാതെ ജീവിക്കാന്‍ പറ്റില്ല.

കാലം ഇങ്ങനെ മാറിയെങ്കിലും കാര്യമായി മാറ്റം ഉണ്ടാകാത്ത ചിലതിന്റെ കൂട്ടത്തില്‍ മാധ്യമങ്ങളുമുണ്ടാകുമല്ലോ - ടൈമിന്റെയും മറ്റും ജനയിതാക്കള്‍ ജനിക്കുന്നതിനും മുമ്പുള്ള കാലത്ത്, കാള്‍ മാര്‍ക്‌സ് പോലും ബ്രിട്ടീഷ് ലൈബ്രറിയില്‍ വായിച്ചിരുന്ന 'ദ ഇക്കണോമിസ്റ്റ്' വാരികയെ അക്കൂട്ടത്തില്‍ പെടുത്താം. പാശ്ചാത്യ മാധ്യമങ്ങള്‍ പോലും ആദരവോടെ കാണുന്ന ഈ ബ്രിട്ടീഷ് പ്രസിദ്ധീകരണത്തില്‍ ഒരു മലയാളിയെ പറ്റി ഒരു മുഴുനീള ഫീച്ചര്‍ വന്നിരിക്കുന്നു!
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഉഭയജീവിഗവേഷകനായ, തിരുവനന്തപുരത്തുകാരന്‍ ഡോ. സത്യഭാമ ദാസ് ബിജു വാണ് ആ മലയാളി. ബിജുവിനെ ഐ.യു.സി.എന്‍ മൂന്ന് വര്‍ഷം മുമ്പെ സാബിന്‍ അവാര്‍ഡ് നല്‍കി അംഗീകരിച്ചിരുന്നു. വംശനാശത്തിലേക്ക് നീങ്ങുന്ന, പശ്ചിമഘട്ടത്തിലെ ജീവികള്‍ക്ക് അദ്ദേഹം ചെയ്യുന്ന സേവനമറിയാന്‍ ഇക്കണോമിസ്റ്റില്‍ വന്ന ഈ ലേഖനം വായിച്ചുനോക്കു.

1 comment:

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക