.

.

Friday, December 30, 2011

അച്ചന്‍കോവിലാറ്റില്‍ മാലിന്യക്കൂമ്പാരം

പന്തളം: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി അച്ചന്‍കോവിലാര്‍ മാറി. പ്ലാസ്റ്റിക് കുപ്പികളും അഴുകിയ വസ്തുക്കളും അടക്കം ധാരാളം മാലിന്യം വലിയകോയിക്കല്‍ ക്ഷേത്രക്കടവിലുള്ള തടയണയിലും വലിയപാലത്തിനും താഴെ മുളമ്പുഴ ഭാഗത്തുള്ള തടയണയിലും അടിഞ്ഞുകൂടിയിട്ടുണ്ട്.
പാലങ്ങളില്‍നിന്ന് താഴേയ്ക്ക് തള്ളുന്ന മാലിന്യമാണ് കൂടുതലുള്ളത്. ഇറച്ചിക്കടയിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ഉള്‍പ്പെടെയുള്ള പാഴ്‌വസ്തുക്കള്‍ നിക്ഷേപിക്കുന്നതിന് പന്തളം, കുളനടപോലെയുള്ള പഞ്ചായത്തുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. റിവര്‍മാനേജ്‌മെന്റിന്റെ ഫണ്ടുപയോഗിച്ച് ഇത്തരം മാലിന്യങ്ങള്‍ ആറ്റില്‍നിന്ന് മാറ്റാനുള്ള നടപടി അധികാരികള്‍ സ്വീകരിക്കുന്നുമില്ല.

ആറ്റില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ ഇത്തരം മാലിന്യങ്ങള്‍ ഒഴുകിപ്പോകാതെ വെള്ളത്തിന് മുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. കുടിവെള്ള പദ്ധതികളുടെ കിണറുകളെല്ലാം നദിയില്‍തന്നെയാണുള്ളത്. മണല്‍ തീരെ കുറവായതിനാല്‍ ഈ കിണറുകളിലേക്ക് വെള്ളം നേരിട്ട് ഒഴുകിയെത്തുകയാണ് ചെയ്യുന്നത്.

Posted on: 30 Dec 2011 mathrubhui pathanamthitta news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക