.

.

Monday, August 29, 2011

വന്യജീവി സംരക്ഷണം വഴിപാടായി മാറുന്നു

പുല്‍പ്പള്ളി: അധികൃതരുടെ അനാസ്‌ഥമൂലം കുറിച്യാട്‌ വന്യജീവി സങ്കേതത്തിലെ വന്യജീവി സംരക്ഷണം വഴിപാടായി മാറുന്നതായി പരാതി. കര്‍ണാടക വനത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന കുറിച്യാട്‌ വനപ്രദേശത്തു സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ വനംവകുപ്പ്‌ കാര്യമായ നടപടി സ്വീകരിക്കുന്നില്ല. വനത്തിന്റെ ഉള്ളിലെ ക്യാമ്പ്‌ ഷെഡ്‌ഡിനടുത്തുവരെ നായാട്ടുകാര്‍ എത്തുന്നതും പതിവായി മാറി. വെളിച്ചംപോലുമില്ലാതെയാണ്‌ ക്യാമ്പ്‌ ഷെഡ്‌ഡിലെ ജീവിതം. വനത്തിനുള്ളില്‍ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ പുറംലോകത്തെ അറിയിക്കാന്‍ സംവിധാനമില്ല. വയര്‍ലസ്‌ സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്‌. ഉള്‍വനത്തിലെ ക്യാമ്പ്‌ ഷെഡ്‌ഡുകളില്‍ വാച്ചര്‍മാര്‍ക്ക്‌ കുടിവെള്ളമോ, റേഷനോ ഇല്ലാത്ത അവസ്‌ഥയാണ്‌. വേട്ടക്ക്‌ തോക്കുമായി വരുന്നവരെ നേരിടാന്‍ മുളവടി മാത്രമാണ്‌ ഉള്ളത്‌. എന്നാല്‍ തൊട്ടടുത്ത കര്‍ണാടക ക്യാമ്പ്‌ ഹൗസുകളില്‍ വനംവകുപ്പ്‌ ജീവനക്കാര്‍ക്ക്‌ എല്ലാ സംവിധാനങ്ങളും ഉറപ്പു വരുത്തുമ്പോഴും കുറിച്യാട്‌ മേഖലയിലെ വനം വാച്ചര്‍മാര്‍ ഉള്‍പ്പെടെ ദുരിതം അനുഭവിക്കുന്നു. വാഹനങ്ങളുടെ അപര്യാപ്‌തതമൂലം രാത്രികാല പട്രോളിങ്‌ പോലും നടത്താന്‍ വനംവകുപ്പിന്‌ കഴിയാത്തത്‌ വേട്ടക്കാര്‍ക്ക്‌ സൗകര്യമായി മാറിയിരിക്കുകയാണ്‌.

mangalam 29.8.2011 wayanadu news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക