.

.

Wednesday, August 24, 2011

സൂര്യത്തോല്‍ വെള്ളച്ചാട്ടം ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യം

തിരുനന്തപുരം : അഗസ്ത്യ മലനിരകളില്‍ നിന്നു ഉത്ഭവിക്കുന്ന സൂര്യത്തോല്‍ വെള്ളച്ചാട്ടം കാണാന്‍ തിരക്കേറുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ഇവിടം ടൂറിസം മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.

വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാര്‍ നെല്ലിക്കുന്ന് ആദിവാസി ഊരില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം. നിബിഡ വനത്തിലൂടെ മലമടക്കുകളും പുല്‍മേടുകളും താണ്ടിയുള്ള സൂര്യത്തോലിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്കു നവ്യാനുഭവമാണു നല്‍കുന്നത്. വനപാലകരുടെ കര്‍ശന നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. അതിനാല്‍ യാത്രയ്ക്ക് അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണം. കുതിരപ്പാത മലയില്‍ നിന്ന് ഉത്ഭവിക്കുന്ന ചെറു നീരുറവകള്‍ ഒത്തുചേര്‍ന്ന് ഒരു അരുവിയായി തീര്‍ന്നാണ് സൂര്യത്തോലില്‍ എത്തുന്നത്.

അപൂര്‍വ ഔഷധസസ്യങ്ങളുടെ കേന്ദ്രമാണിവിടം. വേഴാമ്പല്‍ തുടങ്ങിയ അപൂര്‍വയിനം പക്ഷികളും കരടി, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍ എന്നിവയും ഇവിടെ ധാരാളമുണ്ട്. വഴുക്കല്‍ പാറകള്‍ നിറഞ്ഞ വെള്ളച്ചാട്ടവും അരുവിയും അപകട സാധ്യതയേറിയതാണ്. ചെറിയൊരു അശ്രദ്ധകൊണ്ടു സഞ്ചാരികള്‍ക്കു ജീവന്‍ വരെ നഷ്ടമായേക്കാം. ഒരുകാലത്തു ആദിവാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമാണിവിടം. എന്നാലിപ്പോള്‍ മൂന്നു കിലോമീറ്റര്‍ താഴെ നെല്ലിക്കുന്നില്‍ മാത്രമാണ് ആദിവാസികളുള്ളത്. ഇവരുടെ മാര്‍ഗനിര്‍ദേശപ്രദാമാണു സഞ്ചാരികളുടെ ഇപ്പോഴത്തെ യാത്ര.

സൂര്യത്തോലിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും വേണ്ടത്ര ഗൈഡുകളെയും നിയമിച്ചാല്‍ ജില്ല യിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറും.

22.8.2011 Metrovaartha Thruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക