.

.

Friday, October 21, 2011

ഒഹിയോ ഫാമില്‍ നിന്ന് രക്ഷപ്പെട്ട വന്യമൃഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊളംബസ് (ഒഹിയോ): കിഴക്കന്‍ ഒഹിയോവിലെ ഗ്രാമീണ മേഖലയില്‍ സ്വകാര്യവ്യക്തിയുടെ ഫാമില്‍നിന്ന് രക്ഷപ്പെട്ട ഡസന്‍കണക്കിന് വന്യമൃഗങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അതിനിടെ,സിംഹവും കടുവയുമടക്കം 48ഓളം മൃഗങ്ങളെ പൊലീസ് വെടിവെച്ചു കൊന്നു.
സംഭവത്തെത്തുടര്‍ന്ന് സെയ്ന്‍സ്വില്ളെ ജില്ലയിലെ വിദ്യാലയങ്ങള്‍ അടച്ചു. ഹൈവേകളിലുടനീളം വന്യമൃഗങ്ങളെ സൂക്ഷിക്കാനും വാഹനങ്ങള്‍ നിര്‍ത്താനുമുള്ള അപായ ബോര്‍ഡുകള്‍ സ്ഥാപിച്ചു. രക്ഷപ്പെട്ട് അലഞ്ഞുനടക്കുന്ന കാട്ടുപൂച്ച,കരടി,ചെന്നായ അടക്കമുള്ള ഹിംസ്ര മൃഗങ്ങളെ വേട്ടയാടാന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫാമിന്‍െറ ഉടമ ടെറി തോംസണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന ഫാം തുറന്ന നിലയിലുമായിരുന്നു. എന്നാല്‍, ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.
സിംഹം,കടുവ,ചെന്നായ,ചീറ്റ,ഒട്ടകം,കരടി, ജിറാഫ് തുടങ്ങിയ മൃഗങ്ങള്‍ ഫാമിനകത്തുണ്ടായിരുന്നതായി സംശയിക്കുന്നു. വളരെ വലുതും വന്യമായവയുമാണ് ഇവയെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. 50ലേറെ വിദഗ്ധരടങ്ങുന്ന പൊലീസ് സംഘം കാറുകളിലും ട്രക്കുകളിലുമായി 40 ഏക്കര്‍ വരുന്ന ഫാം അരിച്ചുപെറുക്കി. തോംസന്‍റ ഫാമിനെതിരെ അടുത്ത കാലങ്ങളിലായി നിരവധി  പരാതികള്‍ ഉയര്‍ന്നിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Madhymam 20.10.2011 News..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക