.

.

Thursday, October 27, 2011

തുലാവര്‍ഷവും കനിഞ്ഞു;വനമേഖലയിലെ കുളങ്ങള്‍ ജലസമൃദ്ധം

സുല്‍ത്താന്‍ബത്തേരി: കാലവര്‍ഷം നേരത്തേതന്നെ എത്തി. വൈകിയും തുടര്‍ന്ന കാലവര്‍ഷം വനമേഖലയിലെ കുളങ്ങളെ ജലസമൃദ്ധമാക്കിക്കഴിഞ്ഞു. നിരന്തരം പെയ്ത മഴയില്‍ പച്ചപ്പുകള്‍ വര്‍ധിച്ചപ്പോള്‍ വന്യജീവികള്‍ക്ക് അതൊരനുഗ്രഹമായി. തുലാവര്‍ഷവും മനമറിഞ്ഞ് പെയ്തതോടെ വയനാട് വന്യജീവിസങ്കേതത്തിലെ കുളങ്ങള്‍ നിറഞ്ഞുതുളുമ്പി.

വൈകിയാണെങ്കിലും കര്‍ണാടകയിലെ ബന്ദിപ്പുര്‍ വനമേഖലയിലെ കുളങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വെള്ളംകൊണ്ട് നിറഞ്ഞുകവിഞ്ഞു. ദേശീയപാതയോട് ചേര്‍ന്ന കര്‍ണാടകവനത്തിലെ പരമ്പരാഗതകുളം -ആനക്കുളം- നിറഞ്ഞ് വെള്ളം ദേശീയപാതവരെയെത്തി. സാധാരണ കാലവര്‍ഷത്തില്‍ നിറയാറുണ്ടെങ്കിലും ഇത്രയും നിരപ്പ് ഉയരുന്നത് ആദ്യം.ബന്ദിപ്പുര്‍ വനമേഖലയിലെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഏറ്റവുമധികം വന്യജീവികളുടെ നീരാട്ടുകേന്ദ്രമാണ് ആനക്കുളം. ആനകള്‍ക്കും കാട്ടുപോത്തിനും കടുവയ്ക്കും പുലികള്‍ക്കും നീരാട്ടിന് സമയക്രമമുണ്ട്. വേനല്‍ക്കാലത്തെ ജലക്ഷാമം മുന്നില്‍ക്കണ്ട് കര്‍ണാടകവനത്തില്‍ പലഭാഗത്തും കുളങ്ങള്‍ കുഴിച്ചിട്ടുണ്ട്. ഒരുഭാഗത്തെ മണ്ണ് നീക്കി ചിറപോലെയാണ് കുളങ്ങള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ആനക്കുളം ഉറവകളുള്ള ചെറുതടാകമാണ്. അതിനാല്‍ വേനലിലും കുറെയല്ലാം വെള്ളം നിലനില്‍ക്കും.

സപ്തംബര്‍ അവസാനം നീരൊഴുക്ക് കുറയാറുള്ള പുഴകളിലും ഇപ്പോള്‍ നല്ല നീരൊഴുക്കാണ്. ഇതിനാല്‍ കര്‍ണാടകവനത്തില്‍നിന്നും കേരളത്തിലെ വനത്തിലേക്കുള്ള വന്യജീവികളുടെ വരവ് ഇതുവരെയും തുടങ്ങിയിട്ടില്ല. വിട്ടുമാറാത്ത മഴ നല്ല തീറ്റകിട്ടാനും കാരണമായി. ഇതിനാല്‍ പാതയോരത്തേക്കുള്ള ആനകളുടെയുംമറ്റും വരവും തീരെ കുറവാണ്. കേരള വനത്തോട് ചേര്‍ന്നുള്ള കര്‍ണാടകയുടെ കുളങ്ങളിലാണ് വെള്ളം കൂടുതലുള്ളത്.

വിട്ടുമാറാത്ത മഴ കേരളവനങ്ങളിലെ കുളങ്ങളിലും ജലനിരപ്പുയര്‍ത്തി. മുത്തങ്ങ വനത്തിലെ മുത്തപ്പന്‍കൊല്ലിയിലും മറ്റുമുള്ള കുളങ്ങള്‍ നിറഞ്ഞൊഴകി. ഇവിടെ കാട്ടാനകളുടെ താവളമായി മാറിയിരിക്കുകയാണ്. വയനാടന്‍ വനങ്ങളിലെ കുളങ്ങള്‍ അധികവും ചതുപ്പിലും മറ്റുമാണ്. അതുകൊണ്ടുതന്നെ വറ്റാത്ത നീരുറവയ്ക്കും ജലസമൃദ്ധിക്കും കാരണമായി.

Posted on: 27 Oct 2011 mathrubhui Wayand news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക