.

.

Friday, September 30, 2011

മാലിന്യം കൂടുന്നത് കുമരകം പക്ഷിസങ്കേതത്തെ ബാധിക്കുമെന്ന് ആശങ്ക

കോട്ടയം: വിനോദസഞ്ചാര വികസനത്തിന് തയ്യാറാക്കുന്ന പദ്ധതികള്‍ കുമരകസങ്കേതത്തിലെ പക്ഷികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് ആശങ്ക. ഇപ്പോള്‍തന്നെ സന്ദര്‍ശകരുടെ ആധിക്യം, ഹോട്ടലുകളുടെയും മറ്റും വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ പക്ഷികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
പതിനാല് ഏക്കറില്‍ പരന്നുകിടക്കുന്ന പക്ഷിസങ്കേത്തില്‍ സ്വദേശീയവും വിദേശീയവുമായ പക്ഷികള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണംകൂടിയപ്പോള്‍ പക്ഷികളുടെ എണ്ണം കുറഞ്ഞു. കൂടാതെ സന്ദര്‍ശകര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കാക്ക, ഉടുമ്പ്, മരപ്പട്ടി എന്നിവയെ പക്ഷിസങ്കേതത്തിലേക്കാകര്‍ഷിച്ചു. ഇത് ദേശാടനപക്ഷികളുടെ വരവിനെ ബാധിച്ചു. പ്ലാസ്റ്റിക് വസ്തക്കളുമായി സന്ദര്‍ശകര്‍ സങ്കേതത്തിനുള്ളില്‍കയറുന്നത് നിരോധിച്ചിട്ടുണ്ട്. പാതിരാമണലിലെയും സ്ഥിതി ഇതുതന്നെയാണ്.

വേമ്പനാട്ട് കായലില്‍ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമായി സര്‍ക്കാര്‍ പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതലായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമരകത്ത് കേന്ദ്രീകരിക്കുന്നതിന് ഇത് ഇടയാക്കും. അത്‌ദോഷഫലമാണ് ഉണ്ടാക്കുക.

കുമരകത്ത് റിസോട്ടുകളുടെ എണ്ണവും സഞ്ചാരികളുടെ എണ്ണവും വര്‍ധിക്കുന്നത് പുതിയമാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.

കൃത്യമായ ബോധവത്കരണവും നിയമനിര്‍മ്മാണവുമാണ് കുമരകത്തെ മാലിന്യസംസ്‌കരണത്തിന് ആവശ്യമെന്നും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പക്ഷികളെ സങ്കേത്തില്‍ നിന്ന് അകറ്റുമെന്നും പക്ഷിനിരീക്ഷകനും കോട്ടയം നേച്ചര്‍ ക്ലബ് പ്രസിഡന്റുമായ ഡോ.ബി.ശ്രീകുമാര്‍ പറഞ്ഞു.

നവംബര്‍ മുതല്‍ ഫിബ്രവരി വരെയുള്ള മാസങ്ങളിലാണ് സൈബീരിയന്‍ കൊക്ക്, ഇരണ്ട തുടങ്ങിയ ദേശാടനപക്ഷികള്‍ ഇവിടെ എത്തുന്നത്.

30.9.2011 Mathrubhumi Kottayam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക