.

.

Friday, September 9, 2011

ഉള്ളി കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി:ഉള്ളി വില കൂടിക്കൊണ്ടിരിക്കെ, കയറ്റുമതി പൂര്‍ണമായും നിരോധിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതമന്ത്രിതല സമിതി യോഗം തീരുമാനിച്ചു. ഓരോ പതിനഞ്ചു ദിവസത്തിലും ഉള്ളിവില വിലയിരുത്തി ഉചിതമായ തീരുമാനം കൈക്കൊള്ളും. ഈ വര്‍ഷം ഇതുവരെ മൂന്നു ലക്ഷം ടണ്‍ ഉള്ളി കയറ്റി അയച്ചിട്ടുണ്ട്. സാധാരണ ഒരു വര്‍ഷം അഞ്ചുമുതല്‍ 10 ലക്ഷം ടണ്‍ വരെ ഉള്ളിയാണ് കയറ്റി അയയ്ക്കാറുള്ളത്. കഴിഞ്ഞകൊല്ലം വില കൂടിയതിനെത്തുടര്‍ന്ന് ഡിസംബറിലാണ് ഉള്ളി കയറ്റുമതി നിരോധിച്ചത്.

ഇക്കൊല്ലത്തെ സാഹചര്യം കണക്കിലെടുത്ത് കയറ്റുമതി നേരത്തേ നിരോധിക്കണമെന്ന് ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഉള്ളിവില കിലോയ്ക്ക് 23 രൂപ മുതല്‍ 28 രൂപവരെ ആയിട്ടുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് ഉന്നതസമിതി യോഗം ചേര്‍ന്നത്.

20 ലക്ഷം ടണ്‍ ഗോതമ്പ്, 10 ലക്ഷം ടണ്‍ ബസുമതി ഇതര അരി, 10 ലക്ഷം ടണ്‍ പുഴുക്കലരി, 50,000 ടണ്‍ പൊന്നി, 50,000 ടണ്‍ മട്ട എന്നിവ കയറ്റുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട തുറമുഖങ്ങളിലൂടെ ആയിരിക്കും ഈ കയറ്റുമതി. കൊച്ചി തുറമുഖം വഴി അഞ്ചു കി. ഗ്രാം പാക്കറ്റുകളിലാക്കി പരമാവധി 10,000 ടണ്‍ വരെ വെളിച്ചെണ്ണ കയറ്റി അയയ്ക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നു. അത് ഇക്കൊല്ലവും തുടരും.

09 Sep 2011 Mathrubhumi karshikam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക