.

.

Sunday, September 25, 2011

മാലിന്യം: പെരിയാര്‍വാലി കനാലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

കോതമംഗലം: മാലിന്യം രൂക്ഷമായതിനെ തുടര്‍ന്ന് പെരിയാര്‍വാലി കനാലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ജംഗ്ഷന് സമീപമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്.

നൂറുകണക്കിന് ജനങ്ങള്‍ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന ജലമാണ്. കനാല്‍വെള്ളം കടന്നു പോകുന്ന ഭാഗത്തെ കിണറുകളിലേക്ക് കനാലില്‍ നിന്നുള്ള ഉറവ വഴിയാണ് ജലം എത്തുന്നത്.

പള്ളത്തി, ആരോന്‍ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് കനാല്‍ വെള്ളത്തില്‍ ചത്തുകിടക്കുന്നത്.

മത്സ്യ-മാംസ അവശിഷ്ടങ്ങളും മറ്റ് ചപ്പുചവറുകളും രാസമാലിന്യങ്ങളും കൂടിക്കലര്‍ന്നാണ് കനാലില്‍ കിടക്കുന്നത്. ജലത്തിന് കറുപ്പുനിറവും പരിസരമാകെ രൂക്ഷഗന്ധവും അനുഭവപ്പെടുന്നുണ്ട്. വെള്ളത്തിന് മീതെ കട്ടിയില്‍ ദ്രാവകരൂപത്തില്‍ ഒഴുകി കിടപ്പുണ്ട്.

രണ്ടുവര്‍ഷം മുമ്പ് മഞ്ഞപ്പിത്തമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിച്ച മേഖലയും കൂടിയാണിത്.

ഈ കനാലിന്റെ നെല്ലിക്കുഴി ഭാഗത്ത് രണ്ടാഴ്ചമുമ്പ് മാലിന്യം രൂക്ഷമായതില്‍ വന്‍ ജനരോഷമുയര്‍ന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തധികൃതര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

മഞ്ഞപ്പിത്തവും മലേറിയയും സ്ഥിരീകരിച്ചിട്ടുള്ള നെല്ലിക്കുഴി മേഖലയിലെ പെരിയാര്‍വാലി കനാലുകളില്‍ അടിക്കടിയുണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

25.9.2011 Mathrubhumi ernamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക